സംസ്ഥാനത്ത് റവന്യു കുടിശ്ശിക പെരുകുന്നതിന് കാരണം എന്താണ്? സർക്കാരിന്റെ അനാസ്ഥയാണെന്ന് സി.എ.ജി റിപ്പോർട്ട്; 2020-21 വർഷത്തെ 21,797 കോടിയുടെ കുടിശ്ശിക സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 22.33 ശതമാനത്തോളം വരും

സി.എ.ജി റിപ്പോർട്ട് ഈ ഇടയ്ക്ക് പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ആ റിപ്പോർട്ടിലെ നിർണായകമായ ഒരു വിവരം കൂടെ ഇപ്പോൾ പുറത്ത് വരികയാണ്. സംസ്ഥാനത്ത് റവന്യു കുടിശ്ശിക പെരുകുന്നതിന് കാരണം എന്താണ്? അതിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2020-21 വർഷത്തെ 21,797 കോടിയുടെ കുടിശ്ശിക സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 22.33 ശതമാനത്തോളം വരുമെന്നാണ് പറയുന്നത്. എന്നിട്ടും സർക്കാർ വകുപ്പുകൾക്ക് അതിന്റെ ഗൗരവമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരു വർഷവും കുടിശ്ശികക്കണക്ക് ആവശ്യപ്പെടാതെ വകുപ്പുകൾ റിപ്പോർട്ട് ചെയ്യാറില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്താറില്ല എന്നതാണ് ഏറെ നിർണായകമായ കാര്യം. കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയും പിരിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്താൽ കുടിശ്ശിക പെരുകി ആയിരക്കണക്കിന് കോടികളിലെത്തും .എന്നാൽ പിന്നീട് എഴുതിത്തള്ളാൻ ശുപാർശ ചെയ്യുകയാണ് പതിവ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട 1,905 കോടിയുടെ കുടിശ്ശിക എഴുതിത്തള്ളാൻ വകുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമെയാണ് കുടിശ്ശിക വസൂലാക്കാൻ ശ്രമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്ന സ്റ്റേ ഉത്തരവുകൾ. കോടതി നൽകുന്ന സ്റ്റേകളെക്കാൾ അധികമാണിത്. ഇത്തരം നടപടികൾ സർക്കാരിന് വരുമാനക്കുറവുണ്ടാക്കാൻ കാരണമാകുമെന്ന് റിപ്പോർട്ട് പറയുന്നു.അതേസമയം സെസിനു പിന്നിൽ മറ്റു താത്പര്യങ്ങളില്ല എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.
ഇന്ധന സെസ് ജനങ്ങൾക്കുവേണ്ടിയാണ് ഏർപ്പെടുത്തിയത്. അതിന് പിന്നിൽ മറ്റ് താത്പര്യങ്ങളില്ല എന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്. റവന്യു കുടിശ്ശിക വർധിക്കുന്നത് അപകടകരമാണ്. വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. വാറ്റിന്റെ സമയത്തുള്ള കുടിശ്ശിക പിരിക്കാൻ നിയമപ്രശ്നങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha


























