Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

നേരത്തെ പാര്‍ട്ടിയുടെ പലവേദികളിലും ഉന്നയിച്ച റിസോര്‍ട്ട് വിവാദം എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷം വീണ്ടും പി.ജയരാജന്‍ ഉയര്‍ത്തിയതിന് പിന്നില്‍ സിപിഎം ന്റെ കണ്ണൂര്‍ ലോബിക്കിടയില്‍ പുകയുന്ന ശക്തമായ വൈരാഗ്യമാണെന്ന വിലയിരുത്തപ്പെടുന്നു. പി.ജെ ആര്‍മിയെന്ന ദുഷ്‌പേരുണ്ടാക്കി പി.ജയരാജനെ പരമാവധി അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിറുത്താനായി ഇപിയും കോടിയേരിയുമടങ്ങുന്ന സംഘം ശ്രമിച്ചിട്ടുണ്ട്

11 FEBRUARY 2023 04:46 PM IST
മലയാളി വാര്‍ത്ത

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായി ഇ.പി.ജയരാജനും കുടുംബത്തിന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദവും അനധികൃത സ്വത്തും സംബന്ധിച്ച വിഷയത്തില്‍ ഇപി കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയ്ക്ക് മുന്‍പിന്‍ തന്റെ വിശദീകരണം നല്കി. വിശദീകരണത്തിലുടനീളം ഇപി പാര്‍ട്ടി തന്നെ തഴയുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ വേവലാതികളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനാണ് ഇപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം പുറത്തു വന്ന സമയത്ത് മാധ്യമങ്ങളും പ്രതിപക്ഷവും വളഞ്ഞിട്ടാക്രമിച്ച സമയത്ത് പാര്‍ട്ടി വേണ്ടത്ര സംരക്ഷണം നല്കിയില്ലെന്ന പരാതി സങ്കടത്തോടെയാണ് ഇപി കമ്മിറ്റിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
 
നേരത്തെ പാര്‍ട്ടിയുടെ പലവേദികളിലും ഉന്നയിച്ച റിസോര്‍ട്ട് വിവാദം എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷം വീണ്ടും പി.ജയരാജന്‍ ഉയര്‍ത്തിയതിന് പിന്നില്‍ സിപിഎം ന്റെ കണ്ണൂര്‍ ലോബിക്കിടയില്‍ പുകയുന്ന ശക്തമായ വൈരാഗ്യമാണെന്ന വിലയിരുത്തപ്പെടുന്നു. പി.ജെ ആര്‍മിയെന്ന ദുഷ്‌പേരുണ്ടാക്കി പി.ജയരാജനെ പരമാവധി അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിറുത്താനായി ഇപിയും കോടിയേരിയുമടങ്ങുന്ന സംഘം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ പി.ജയരാജനുള്ള സ്വാധീനം മനസിലാക്കി നടപടികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് മറ്റൊരു അധികാര കേന്ദ്രം വന്നപ്പോള്‍ കണ്ണൂര്‍ ലോബി ഉണര്‍ന്ന പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഇത്തരം ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയതെന്ന പറയപ്പെടുന്നു.
റിസോര്‍ട്ട് വിവാദം തല്കാലം കെട്ടടങ്ങിയെങ്കിലും കണ്ണൂര്‍ ലോബി കടുത്ത അമര്‍ഷത്തില്‍ മുന്നേറുകയാണ്. കത്തി തുടങ്ങിയാല്‍ മറ്റേ അറ്റം വരെ കത്തുന്ന തരത്തിലുള്ള വിഷയങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

റിസോര്‍ട്ടിന്റെ പേരില്‍ കടുത്ത വിവാദങ്ങള്‍ നിലനില്ക്കുമ്പോഴും ഒരു സംശയം മാത്രം ബാക്കി. ഇപിയുടെ ഭാര്യയും മകനും ഒഴികെ ഈ റിസോര്‍ട്ടില്‍ നിക്ഷേപിച്ചിരുക്കുന്നത് ആരെക്കെയെന്ന് അന്വേഷിക്കാന്‍ പാര്‍ട്ടി തയ്യാറകണമെന്ന ആവശ്യമാണ് കണ്ണൂര്‍ ജില്ല കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഒരു രൂപ പോലും വരുമാനം ഉണ്ടാകില്ലെന്നറിഞ്ഞിട്ടും ഇപിയുടെ ആവശ്യപ്രകാരം പണം നിക്ഷേപിച്ചവരുടെ ലിസ്റ്റു കൂടി സിപിഎം പുറത്തു വിടണമെന്ന ആവശ്യവും ഉയരുകയാമ്. ഇപി വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് റിസോര്‍ട്ടിനായി വലിയ തോതില്‍ പണമൊഴുകിയത്. എന്നാല്‍ പണം നിക്ഷേപിച്ചവരാരും അതിന്റെ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങിയിട്ടില്ലെന്നാണറിവ്. ഇപിയ്ക്കായി നിക്ഷേപിച്ചു എന്നുള്ളതാണ് അറിയാന്‍ കഴിയുന്നത്.

അഞ്ച് ലക്ഷം മുതല്‍ കോടി വരെ നിക്ഷേപിച്ചവര്‍ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്രയും വിവാദമുണ്ടായിട്ടും നിക്ഷേപകരാരും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല. മാധ്യമങ്ങല്‍ അത്തരത്തിലൊര് അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ അവിടെയാണ് അഴിമതി നടന്നിരിക്കുന്നതെന്ന കാര്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്നത്. വ്യവസായ വകുപ്പ് മന്ത്രിയുടെ മകനും ഭാര്യയും നേതൃത്വം നല്കുന്ന വ്യവസായ സംരംഭത്തിലേയ്ക്ക് കേരളത്തില്‍ നിന്നും വിദേശത്തുനിന്നും നിക്ഷേപകര്‍ എത്തിയെങ്കില്‍ സ്വാഭാവികമായും അതിനെ കുറിച്ച് അന്വേഷിക്കാനാണ് സിപിഎം ആദ്യം തയ്യാറാകേണ്ടത്. എന്നാല്‍ ഇപിയുടെ കുടുംബത്തിന്റെ നിക്ഷേപത്തിന് പണം എവിടെ നിന്നെന്ന പുകമറ സൃഷ്ടിച്ച് അഴിമതിയുടെ ആഴം ഇല്ലാതാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തിരിക്കുന്നത്. ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴും അതിന് ശേഷവും എ കെ ജി സെന്ററിലിരുന്ന് സഹായങ്ങള്‍ ചെയ്തു കൊടുത്ത വ്യവസായികളുടെ വിവരങ്ങള്‍ പുറത്തു വന്നാല്‍ റിസോര്‍ട്ടിലെ നിക്ഷേപത്തെ കുറിച്ച് അറിയാന്‍ കഴിയും.

വെറും കുടുംബ നിക്ഷേപത്തിന്റെ അഴിമതിയില്‍ മുക്കി കൊന്നു കളയാവുന്നതല്ല പല സിപിഎം നേതാക്കളുടെയും ഇത്തരം നിക്ഷേപങ്ങള്‍ . അഴിമതി നടത്താന്‍ പണം വാങ്ങണമെന്നില്ല. ഇതു പോലെ തട്ടിക്കൂട്ട് കമ്പനികളും ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളുമുണ്ടാക്കി സംഭാവനയും ഷെയറുമായി പിരിക്കുന്ന തുകകളും അഴിമതിയുടെ പരിധിയില്‍ വരുമെന്ന ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇവിടെ വിവാദങ്ങള്‍ സൃഷ്ടിച്ച് സംഭവങ്ങളെ കുഴപ്പിച്ച് അഴിമതിയെ വെള്‌ലപൂശി വിടുകയാണ്. എന്നാല്‍ ഇ പി ജയരാജന്‍ വിഷയത്തില്‍ കണ്ണൂര്‍ ലോബി രണ്ടും കല്പിച്ച് രംഗത്തിറങ്ങിയതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (4 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (21 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (30 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (43 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (57 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends