ജി.ശേഖരൻ നായർ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതി; മാതൃഭൂമി മുൻ തിരുവനന്തപുരം ബ്യൂറോചീഫും കേരളത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.ശേഖരൻ നായരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു

മാതൃഭൂമി മുൻ തിരുവനന്തപുരം ബ്യൂറോചീഫും കേരളത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.ശേഖരൻ നായരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതിയായിരുന്നു ജി.ശേഖരൻ നായർ. സർക്കാർ വകുപ്പുകളിലെ നിരവധി അഴിമതികൾ അന്വേഷിച്ച് കണ്ടെത്തി അദ്ദേഹം വാർത്തകൾ ചെയ്തു. അദ്ദേഹത്തിന്റെ വാർത്തകളെ തുടർന്ന് പലർക്കും രാജിവെക്കേണ്ടി വരുകയും നടപടികൾ നേരിടേണ്ടി വരുകയും ചെയ്തു.
സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പരമ്പരകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 1999ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കൂടെ കൊളൊബോയിൽ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയത് പത്രപ്രവർത്തന മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു.
25 വർഷത്തിലധികം കാലം നിയമസഭ റിപ്പോർട്ട് ചെയ്ത ജി.ശേഖരൻ നായർ നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























