കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ്..സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ...എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി..

കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ് , അതും ഒരു പെൺകുട്ടിയോട് , സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ , പ്രതിഷേധിച്ചതിനാണ് , ഒരു യൂത് കോൺഗ്രസ് പ്രവർത്തകയെ റോഡിലൂടെ അവളുടെ വസ്ത്രത്തിലും മുടിയിലും പിടിച്ച് വലിച്ചിഴച്ച് വണ്ടിയിൽ കൊണ്ട് വന്നു തള്ളിയ വീഡിയോ കണ്ടായിരുന്നു, എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.. എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്, പ്രവർത്തകരെ പോലീസ് സംഭവ സ്ഥലത്തു വച്ചു തന്നെ അറസ്റ് ചെയ്തു നീക്കിയിട്ടുണ്ട്,
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സമീപത്തുള്ള കടയുടെ പാർക്കിംഗിൽ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രവർത്തകരായ ആൺകുട്ടികളെ പിടിച്ചു മാറ്റാൻ പൊലീസുകാരുണ്ടായിരുന്നെങ്കിലുംവനിതാപൊലീസുകാരില്ലാതിരുന്നതിനാൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അറസ്റ്റ് ചെയ്തു നീക്കാൻ വൈകി.
അതുകൊണ്ടു തന്നെ വാഹനവ്യൂഹം കടന്നു പോകുന്നത് വരെ പ്രതിഷേധിക്കാൻ പ്രവർത്തകർക്കായി. എന്നാൽ പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയായ വിവ ജോളിയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്.ആ വീഡിയോ കണ്ടാൽ വളരെ വ്യക്തമായി തന്നെ നമ്മുക് മനസിലാകും..കുറച്ചു യുവാക്കളുടെ കൂടെയാണ് യൂത് കോൺഗ്രസ് പ്രവർത്തകയായിട്ടുള്ള പെൺകുട്ടിയും മുഖ്യന് നേരെ കരിങ്കൊടി കാണിക്കാൻ റോഡിലേക്ക് എടുത്ത് ചാടിയത് , ഉടൻ തന്നെ അവളെ സമീപത്തുള്ള പുരുഷ പോലീസാണ് ദേഹത് പിടിച്ചു മട്ടൻ ശ്രേമിക്കുന്നത്, എന്നിട്ടും അവൾ കുതറി ഓടി , മുഖ്യന്റെ വാഹനത്തിന് നേരെ പായുന്നുണ്ട്, അതിനു ഇടയിൽ എവിടെ നിന്നോ ഒരു വനിതാ പോലീസ് എത്തുകയായിരുന്നു, തുടർന്നായിരുന്നു , അവർ അവളെ വലിച്ചു പിടിച്ചു കൊണ്ട് വന്നത് ,
തുടർന്ന് വാഹനത്തിൽ കേറാതെ മുഖ്യമന്ത്രിക്ക് എതിരെ മുദ്ര വാക്യം വിളിച്ച പ്രവർത്തകയെ മുടിയിൽ പിടിച്ച വാഹനത്തിലേക്ക് , ഒരു പോലീസ് ഉദ്യോഗസ്ഥൻ തള്ളുന്നതും വിഡിയോയിൽ കാണാം, ദേഹത് തൊടരുതെന് കൂടെയുള്ള അററസ്റ്റിലായ മറ്റു പ്രവർത്തകർ പറയുണ്ട്നെകിലും വീണ്ടും ദേഹത്തു പിടിച്ചു തള്ളുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്,,ഇതൊന്നും നമ്മുടെ സഖാക്കന്മാർ കാണുന്നിലെ എന്തോ,,ഇവിടെ നിങ്ങളുടെ മേയറുട്ടിയേയും അതുപോലെ ചിന്തയയെയും കുറിച്ച് പറയുമ്പോൾ എന്തൊരു കേറിങ് ആണ് കമ്മി ആങ്ങളമാർക്ക്, ഇതും ഒരു പാർട്ടി പ്രവർത്തകയാണ് , അവരെയാണ് ഇങ്ങനെ പിണറായിയുടെ പോലീസ്,,
ഇവിടെ നാലു മുദ്രവാക്യം വിളിച്ചവർ പാർട്ടി ലേബലിൽ ഓരോ സ്ഥാനത്ത് കയറി കൂടി, കാണിക്കാവുന്ന അഴിമതിയും, കൊള്ളയും നടത്തി , കേരളം മുടിപ്പിക്കുവാണ്, അപ്പോഴാണ്, പ്രതിഷേധിച്ച പെൺകുട്ടിയോട് ഇത്തരത്തിലുള്ള പെരുമാറ്റം..ഇവിടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത അത്രയും സുരക്ഷയാണ്,, മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നത്,..പക്ഷെ എത്രയൊക്കെ സുരക്ഷാ നൽകിയാലും ..ദേ ഇതുപോലെ എന്തും ചോദിക്കാൻ ധൈര്യമുള്ള കുറെ ചെറുപ്പക്കാർ ഇവിടെ ഉള്ളിടത്തോളം കാലം,,അവർ അതിനെ ചോദ്യം ചെയുകയും പ്രതിഷേധിക്കുകയും ചെയ്യും,,
ഇന്ന് രാവിലെയും അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായിരുന്നു. സ്റ്റുഡന്റ് സമ്മിറ്റുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങവേയായിരുന്നു പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























