ശമ്പളം നൽകാനാവില്ലാതെ വലിഞ്ഞ് വലിഞ്ഞ് ഓടുകയാണ് നമ്മുടെ കെഎസ്ആർടിസി....

ശമ്പളം നൽകാനാവില്ലാതെ വലിഞ്ഞ് വലിഞ്ഞ് ഓടുകയാണ് നമ്മുടെ കെഎസ്ആർടിസി.... ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കു മുൻപ് ശമ്പളം നൽകണമെന്നും അല്ലെങ്കിൽ പൂട്ടിക്കോളൂവെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെ പരക്കം പായുകയാണ് കെഎസ്ആർടിസി മാനേജുമെന്റ്.... ശമ്പള വിതരണത്തിനു 50 കോടി പൂർണമായും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് ധനവകുപ്പിനു കത്തുംനൽകി. 50 കോടിയിൽ 30 കോടിരൂപാ നേരത്തേ ധനവകുപ്പ് നൽകിയിരുന്നെങ്കിലും ബാക്കി തുകകൂടി ഇല്ലാതെ ശമ്പളം നൽകാനാവില്ലെന്നതാണ് വസ്തുത...
ഈമാസം അഞ്ചിനു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നേരത്തേ ഉറപ്പു നൽകിയതാണ്..ഇതിനായി 50 കോടി നൽകാമെന്ന് ധനവകുപ്പും സമ്മതിച്ചിരുന്നു.എന്നാൽ 30 കോടിരൂപാമാത്രമേ 5ന്ആ മുമ്പ് ധനവകുപ്പ് നൽകിയുള്ളൂ.. നിലവിൽ 84 കോടിയോളം രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ധനവകുപ്പിന്റെ 50 കോടിയും കെഎസ്ആർടിസിയുടെ കലക്‌ഷനിൽ നിന്നുള്ള 34 കോടിയുമെടുത്താണ് ശമ്പളവിതരണം നടത്തിവരാറ്. ശമ്പളവിതരണം അഞ്ചിനു മുൻപ് നടത്തുമെന്ന് കഴിഞ്ഞ സെപ്തംബറിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളി യൂണിയനുകൾക്ക് ഉറപ്പുനൽകിയിരുന്നു...പക്ഷെ ഇതു പാലിക്കാനായത് വെറും 3 മാസം... ക്രിസ്മസ് അടക്കം
തുടർമാസങ്ങളിൽ എല്ലാം പറഞ്ഞ തീയതി കഴിഞ്ഞാണ് ശമ്പളം വിതരണം നടന്നത്.
ഇപ്പോൾ നൽകുന്ന 50 കോടിരൂപാ ഏപ്രിൽ മുതൽ പ്രതീക്ഷിക്കേണ്ടെന്നാണ് ബാലഗോപാലിന്റെ നിലപാട്..
അങ്ങനെയങ്കിൽ ഹൈകോടതി പറഞ്ഞതുപോലെ ഇത് കെഎസ്ആർടിസി പൂട്ടിക്കെട്ടേണ്ടിവരും... 200 കോടി രൂപയോളമാണ്
കെഎസ്ആർടിസിയുടെ മാസവരുമാനം. ഇതിൽ ഡീസൽ ചെലവ് 105 കോടിയും വായ്പകളുടെ തിരിച്ചടവ് 30.18 കോടിയുമാണ്. ഡ്യൂട്ടി സറണ്ടറും ഇൻസെന്റീവുമായി 9 കോടിയും സ്പെയർ പാർട്സ് , ടയർ എന്നിവയ്ക്കുമായി 10.50 കോടിരൂപയും വേണ്ടിവരും... തൊഴിലാളികളുടെ എൽഐസി , എൻപിഎസ് എന്നിവയും കുടി ചേരുമ്പോൾ 165 കോടിയാണ് ഒരുമാസത്തെ ശരാശരിച്ചെലവ്. ശമ്പളത്തിന് 84 കോടി കൂടി ചേർത്താൽ 249 കോടി വേണ്ടിവരും..
കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്നും അതിൽ മാറ്റം വന്നിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനമാണത്. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥ നിലപാട് ആയിരിക്കുമതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് മാനേജ്മെന്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലം യാഥാർഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.വിനോദ് പറയുന്നു... ശമ്പളത്തിനായുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയെന്ന് യൂണിയനെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























