മൂന്നാറിൽ തണുപ്പുണ്ടോ ? ഉല്ലാസയാത്രയൊക്കെ കഴിഞ്ഞ് ഉദ്യോഗസ്ഥർ, തലയിൽ കൂടി മുണ്ടിട്ട് ഓഫീസിൽ എത്തി തുടങ്ങി..താലൂക്ക് ഓഫീസിന് മുന്നിലെത്താതെ പല ഭാഗത്തായി ഇവർ ഇറങ്ങി..എ.ഡി.എം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി..ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ കൂട്ടഅവധി അറിഞ്ഞില്ലെന്നാണ് വിശദീകരിച്ചത്..

ഒരു സർക്കാർ ജോലി കിട്ടുന്നത് വരെ കഠിനാധ്വാനം, കിട്ടി കഴിഞ്ഞാൽ പിന്നെ വിശ്രമം എന്നൊക്കെ ചിലപ്പോഴൊക്കെ തമാശയ്ക്ക് ആണെങ്കിൽ പോലും പറയാറുണ്ടനെകിലും, അതൊക്കെ തന്നെയാണ് ഇന്ന് ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും നടക്കുന്നത്, കൂട്ടയവിധി എടുക്കുക ..ഉല്ലാസ യാത്രയ്ക്ക് പോവാ..ആർത്തുല്ലസിക്കുക തിരിച്ചു വരിക, അപ്പോൾ ഒരു ചോദ്യം വരും, അതെന്താ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊന്നും പാടില്ലേയെന്ന്..സർക്കാർ ഉദ്യോഗസ്ഥർക്കും അതൊക്കെ പാടും..പക്ഷെ ഒരു സ്ഥാപനത്തിന്റെ പ്രവർത്തങ്ങൾ എല്ലാം അവതാളത്തിലാക്കി , ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല..ഇങ്ങനെ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്ക് പോകേണ്ടത്..കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കാണിച്ച ആ ഒരു പ്രവർത്തി ആരും കാണാതെ പോകരുത്, ഏതായാലും നമ്മുടെ ടൂർ പോയ ഉദ്യോഗസ്ഥരെല്ലാം തിരിച്ചു വന്നിട്ടുണ്ട്..
തലയിൽ കൂടി മുണ്ടിട്ടാണ് ഓഫീസിൽ എത്തുന്നതെന്നാണ് ഒരു കര കമ്പി കേട്ടിരിക്കുന്നത്..ഏതായാലും യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും സംഭവം ഇവിടെ വിവാദമായിട്ടുണ്ടെന് അറിയാം , അതുകൊണ്ട് ഉദ്യോഗസ്ഥർ എല്ലാം..താലൂക്ക് ഓഫീസിന് മുന്നിലെത്താതെ പല ഭാഗത്തായി ഇവർ ഇറങ്ങി എന്നാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. ആകെയുള്ള 61 ജീവനക്കാരിൽ 21 പേർ മാത്രമാണ് വെള്ളിയാഴ്ച ജോലിക്കെത്തിയത്.
ഇതോടെയാണ് യാത്രയെ കുറിച്ച് പുറംലോകം അറിഞ്ഞത്. 19 പേർ അവധി അപേക്ഷ നൽകിയിരുന്നു. 21 പേർ നൽകിയിരുന്നില്ല. അവധിയെടുത്ത ജീവനക്കാരിലധികവും സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിലിലെ അംഗങ്ങളാണ്. ഇതോടെ വിഷയം സി പി എം - സി പി ഐ പോരിലേക്ക് എത്തി.അനധികൃത അവധി വിഷയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട നടപടി അപക്വമെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.ആർ. ഗോപിനാഥ് ആരോപിച്ചതിന് പിന്നാലെ എം.എൽ.എയുടെ നടപടിയെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ന്യായീകരിച്ചു.
ജീവനക്കാർ കൂട്ടത്തോടെ ഓഫീസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ഓഫീസിലെത്തിയ എം.എൽ.എ തഹസിൽദാരുടെ കസേരയിൽ കയറി ഇരിക്കുകയും ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നാണ് സി.പി.ഐയുടെ വാദം.ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയത് തെറ്റാണ്. എം.എൽ.എക്ക് വിഷയം ജില്ലാ കളക്ടറെയോ റവന്യൂമന്ത്രിയെയോ അറിയിക്കാമായിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രശ്നം പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ച എം.എൽ.എ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സി.പി.ഐ നിലപാട്. സി.പി.എം സംഘടനയായ എൻ.ജി.ഒ യൂണിയൻ, കോൺഗ്രസിന്റെ എൻ.ജി.ഒ അസോസിയേഷൻ, ബി.എം.എസിന്റെ എൻ.ജി.ഒ സംഘ് എന്നിവയിലെ അംഗങ്ങളും വിനോദയാത്രാ സംഘത്തിലുണ്ട്.അവധി അപേക്ഷ നൽകാത്തവരിൽ നിന്ന് വിശദീകരണം തേടുമെന്നും മുൻകൂട്ടി അവധി അപേക്ഷ നൽകിയവരോട് കേരള സർവീസ് റൂൾ പ്രകാരം വിശദീകരണം ചോദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി എ.ഡി.എം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തഹിസിൽദാർ അവധിയെടുത്തപ്പോൾ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പകരം ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ കൂട്ടഅവധി അറിഞ്ഞില്ലെന്നാണ് വിശദീകരിച്ചത്.
എം.എൽ.എ തഹിസിൽദാരുടെ കസേരയിൽ കയറിയിരുന്നതും ജീവനക്കാരുടെ ഹാജർ പരിശോധിച്ചതും നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്നാണ് എ.ഡി.എം ചോദിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എ.ഡി.എം അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചല്ല. എം.എൽ.എയുടെ പണി മരണവീട്ടിലും കല്യാണവീട്ടിലും ഉദ്ഘാടനത്തിനും പോവുകയാണെന്നാണ് എ.ഡി.എം ധരിച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എം.എൽ.എമാരുടെ അധികാരത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി.എം ഇത് വായിക്കണമെന്നുമാണ് ഈ വിഷയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























