ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്; അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്; തുറന്നടിച്ച് കെ ടി ജലീൽ

ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്. തുറന്നടിച്ച് കെ ടി ജലീൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലീഗ് ആരെയാണ് ഭയപ്പെടുന്നത്? വർത്തമാന ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ രൂക്ഷമായ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. അത് തുറന്ന് കാട്ടാൻ ബാദ്ധ്യസ്ഥരായ മുസ്ലിം ലീഗ് അംഗങ്ങൾ ലോകസഭയിലും രാജ്യസഭയിലും മോദിക്കും ബി.ജെ.പിക്കുമെതിരെ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നത് അത്യന്തം വേദനാജനകമാണ്.
ഇരു സഭകളിലെയും ലീഗ് മെമ്പർമാരുടെ മോദി സർക്കാരിനോടുള്ള മൃദുല സമീപനത്തെ ശക്തമായി വിമർശിച്ച് കൊണ്ട് തൃണമൂൽ കോൺഗ്രസ് അംഗം ജവഹർ സർക്കാരും ബിഹാറിൽ നിന്നുള്ള ആർ.ജെ.ഡി അംഗം പ്രൊഫ: മനോജ് ഝായും കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസും പറഞ്ഞ വാക്കുകൾ കേട്ടാൽ ഓരോ ലീഗ് പ്രവർത്തകൻ്റെയും ശിരസ്സ് കുനിയും.
സേട്ടു സാഹിബിൻ്റെയും ബനാത്ത് വാല സാഹിബിൻ്റെയും കനത്ത ശബ്ദത്തിൽ പ്രകമ്പനം കൊണ്ട പാർലമെൻ്റിൻ്റെ അകത്തളങ്ങൾ ആർജ്ജവമുള്ള ഒരു നേതാവിൻ്റെ ശബ്ദത്തിനായി ദാഹിക്കുകയാണ്. ആ ശൂന്യതയിലേക്കാണ് ജോൺബ്രിട്ടാസ് എന്ന കമ്മ്യൂണിസ്റ്റുകാരൻ കടന്ന് വരുന്നത്. ED യേയും മറ്റു അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം ലീഗ് നേതാക്കളുടെ വായടപ്പിച്ചെന്ന തോന്നൽ ബലപ്പെടുത്തുന്നതാണ് പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും ലീഗ് മെമ്പർമാരുടെ ദയനീയ പ്രകടനം.
ഓരോ ദിവസവും രാവിലെ എഴുനേറ്റാൽ ഉടലിൽ തലയുണ്ടോ എന്ന് തപ്പി നോക്കേണ്ട കാലത്തിലൂടെ ന്യൂനപക്ഷ അധസ്ഥിത ജനവിഭാഗങ്ങൾ കടന്ന് പോകുമ്പോഴും ലീഗ് നേതാക്കളുടെ ബി.ജെ.പിയെ "സുഖിപ്പിച്ചുള്ള" വർത്തമാനങ്ങൾ കേട്ട് സമുദായം അന്തംവിട്ട് നിൽക്കുകയാണ്. ആരെയൊക്കെയോ പേടിച്ച് ലീഗ് നേതാക്കൾ പറയാൻ ഭയപ്പെട്ട കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ.
https://www.facebook.com/Malayalivartha


























