ഗണേഷ് കുമാർ മുന്നണി വിടുന്നു..? ഒടുവിൽ എംഎൽഎ തന്നെ എല്ലാം വെളിപ്പെടുത്തുന്നു...ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്... അവർക്കുവേണ്ടി ഇനിയും നിലകൊള്ളും...പറയേണ്ടത് പറയേണ്ട വേദികളിൽ പറയും..എൽ.ഡി.എഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ല..

പലപ്പോഴും കാര്യങ്ങൾ പരസ്യമായി തുറന്നു പറയുന്നതിൽ ഒരു മടിയും കാട്ടാത്ത ഒരാളാണ് , പത്തനംപുരം എം എൽ എ ആയിട്ടുള്ള കെ ബി ഗണേഷ് കുമാർ, അതുകൊണ്ട് ഗണേഷ് കുമാർ വാ തുറന്നാൽ ചിലർക്കിവിടെ കണ്ണുകടിയാണ്, എന്തിനേറെ നമ്മുടെ മുഖ്യന് വരെ അത് സഹിക്കില്ല, ഏതായാലും തുടർച്ചയായി ഇടത് പക്ഷത്തെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന്റെ പേരിൽ ഗണേഷ് കുമാർ മുന്നണി വിടുന്നു എന്നുള്ള തരത്തിൽ പ്രചാരങ്ങൾ ഉണ്ടായിട്ടുണ്ടയിരുന്നു, എന്നാൽ ചില വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. എൽ.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അവർക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് വിട്ടുവന്നവർ, ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ ചേരുന്നതിൻറെ ലയന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നേരത്തെ അദ്ദേഹം ഇടതുമുന്നണി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ലെന്ന്മ അദ്ദേഹം പറഞ്ഞിരുന്നു.സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.'എൽ.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകൾ കുറവാണ്. അജൻഡകൾ നിശ്ചയിച്ച് ചർച്ചകൾ നടത്തുന്നത് നല്ലതാണ്. എന്നാൽ, അതിന് പുറത്തുള്ള കാര്യങ്ങൾ ഉന്നയിച്ചുകഴിഞ്ഞാൽ ചർച്ച വേണംകസേരകിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല. തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്റെ പാർട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു,'കേരളാ കോൺഗ്രസ് ബി. ഗണേഷ്‌കുമാർ നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്നല്ല, രാഷ്ട്രീയപ്പാർട്ടിയായി വളരുക എന്നുള്ളതാണ്.
എനിക്ക് ശേഷം പ്രളയമല്ല എന്ന് ഞാൻ വിശ്വസിക്കുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരേയും കഴിവുള്ളവരുമായ ഒരുപാട് നേതാക്കന്മാരേയും പ്രോത്സാഹിപ്പിച്ച് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഞാൻ പാർട്ടിയുടെ ചെയർമാനായ ശേഷം ഒരുവർഷത്തെ നേട്ടമായി കരുതുന്നത്.'- എം.എൽ.എ. പറഞ്ഞിരുന്നു.കൂടാതെ 'എനിക്ക് ഇപ്പോൾ നല്ല സമാധാനം ഉണ്ട്. നല്ല തിരിക്കുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളിൽ സംതൃപ്തിയുണ്ട്, സന്തുഷ്ടനുമാണ്. പക്ഷേ പറയാനുള്ളത് ഞാൻ പറയും.ഈ സർക്കാരിനെ മോശപ്പെടുത്തിയോ പ്രതിപക്ഷത്തെ മോശപ്പെടുത്തിയോ ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ ഉള്ള കാര്യങ്ങളെയാണ് ഞാൻ വിമർശിച്ചത്. അല്ലാതെ മോശപ്പെടുത്തി പറഞ്ഞിട്ടില്ല.
ഫെഡറൽ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല'എന്നും ഗണേഷ് കുമാർ ആവർത്തിച്ചിട്ടുണ്ടായിരുന്നു, എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ നേരത്തേ സർക്കാരിനും മുന്നണിക്കുമെതിരെ ഗണേഷ് കുമാർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാർ കുറ്റപ്പെടുത്തിയത്.മന്ത്രിമാരുടെ വകുപ്പുകളും പ്രവർത്തനങ്ങളും പോരെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha


























