ഒടുവിൽ പി കെ ശശിയെ തളയ്ക്കാൻ പാർട്ടി കച്ചകെട്ടുന്നു, ഇനി രക്ഷയില്ല...ഈ മാസം 25 നു ആണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗം നടക്കുന്നത്..എത്രമാത്രം വിവരങ്ങൾ ശേഖരിക്കാമോ, അതെല്ലാം ശേഖരിച്ച് സമഗ്രമായ റിപ്പോർട്ട് ആയിരിക്കും സമർപ്പിക്കുക..ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ അന്വേഷണം ഉണ്ടാവുക..

പി കെ ശശിക്കെതിരെയുള്ള അന്വേഷണവും , മാധ്യമ സൃഷ്ടിയുടെ പട്ടികയിലേക്ക് എം വി ഗോവിന്ദൻ ഉൾപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തിന് അങ്ങനെ പറ്റുള്ളൂ..പക്ഷെ ഇത്തവണ പി കെ ശശിയെ തളയ്ക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം, അതിന്റെയൊക്കെ ഭാഗമായിട്ടാണ് പ്രതേക അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശിനെ ചുമതലപെടുത്തിയിരിക്കുന്നത്, ഈ മാസം 25 നു ആണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗം നടക്കുന്നത്, ഈ യോഗത്തിൽ പുത്തലത്ത് ദിനേശൻ പങ്കെടുക്കും, മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ നിന്നാണ് പി കെ ശശിക്കെതിരെ വ്യാപകമായ പരാതി ഉയർന്നത്, ഈ പരാതിക്കാരുമായി നേരിട്ട് സംസാരിക്കും , അവരിൽ നിന്ന് തെളിവുകളും രേഖകളും, ശേഖരിക്കും , ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ അന്വേഷണം ഉണ്ടാവുക, ഇത് കൂടാതെ ചെറുപ്പളശ്ശേരി ഭാഗത്തു നിന്നും വ്യാപകമായ പരാതിയുണ്ട് , എത്രമാത്രം വിവരങ്ങൾ ശേഖരിക്കാമോ, അതെല്ലാം ശേഖരിച്ച് സമഗ്രമായ റിപ്പോർട്ട് ആയിരിക്കും സമർപ്പിക്കുക ,
എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന ,ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശമാണ് പാർട്ടി നേതൃത്വം നൽകുകയും ചെയ്തിരിക്കുന്നത്, ഏതായാലും പി കെ ശശിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്, കാരണം ഒരു കാലത്ത് പാലക്കാട് ചെറുപ്പളശ്ശേരി, മണ്ണാർക്കാട് ഭാഗത്തെല്ലാം.പാർട്ടിക്കും അധീതനായി ,
ആരും ചോദ്യം ചെയ്യപ്പെടാൻ പോലുമില്ലാത്ത നേതാവായിരുന്നു പി കെ ശശി, എന്നാൽ ഇന്ന് പി കെ ശശിക്ക് ഒപ്പം ഉണ്ടായിരുന്നവർ തന്നെയാണ് പടയൊരുക്കത്തിന് ചുക്കാൻ പിടിച്ചത് എന്ന് എടുത്ത് പറയേണ്ടി വരും,,ഫണ്ട് തിരിമറിയുടെ പേരിൽ മറ്റൊരു സിപിഎം നേതാവിന്റെ പേരിൽ കൂടി ആരോപണം ശക്തമായതോടെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. പാർട്ടി അറിയാതെ സഹകരണ ബാങ്കുകളിൽ നിന്ന് ശശി സമാഹരിച്ചത് ഏകദേശം അഞ്ചര കോടി രൂപയാണെന്നാണ് ആരോപണം. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച്് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.സംഭവം ആദ്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. പരാതികൾ പുറത്തായതോടെ പാര്‍ട്ടി സംസ്ഥാന ഘടകം ഇടപെടുകയായിരുന്നു. തുടക്കത്തില്‍ പ്രാദേശിക ഘടകം അന്വേഷിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണ കമ്മിഷനെ വെയ്ക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിനുവേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്നതാണ് പരാതി.
സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്നായി 5,കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്.സമാഹരിച്ച തുക ചെലവഴിച്ചതിലും ക്രമക്കേടുകളുണ്ടെന്ന് പരാതിയിൽ പറയുന്നു. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശിക്കെതിരെ പരാതി നൽകിയത്. സഹകരണ ബാങ്കുകളിലേക്കും മറ്റും ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്നു, പാർട്ടി ഫണ്ട് തട്ടിപ്പ്, സ്ത്രീ പീഡനം എന്നിങ്ങനെ നിരവധി പരാതികൾ ഇതിന് മുന്നേയും പി കെ ശശിക്കെതിരെ ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























