ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. എന്നാല്‍, 2017 മുതല്‍ കേരളം രേഖ നല്‍കാറില്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്.

കേന്ദ്രസര്‍ക്കാര്‍ സമയത്തിന് പണം നല്‍കുന്നില്ലെന്ന കേരളത്തിന്റെ പരാതിയില്‍, തുറന്നടിച്ച് മറുപടിയിയുമായി കേന്ദ്ര ധനനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന പാര്‍ലമെന്റിലെ കേരള എംപിമാരെ ഞെട്ടിച്ചു. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ല. 2017 മുതല്‍ കേരളം വീഴ്ച വരുത്തുന്നുവെന്നും മന്ത്രി ആരോപിച്ചു.ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. എന്നാല്‍, 2017 മുതല്‍ കേരളം രേഖ നല്‍കാറില്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പറയുമ്പോള്‍ അതിന് എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാനാകുകയെന്നും ധനമന്ത്രി ചോദിച്ചു. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വര്‍ഷാവര്‍ഷം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജി എസ് ടി നഷ്ടപരിഹാരം നല്കാന്‍ കേന്ദ്രം തയ്യാറാകണമെന്നാവശ്യപ്പെട്ട് സിപിഎമ്മും, ഇടതുപക്ഷവും കേന്ദ്രത്തിനെതിരെ സമരം നടത്തുി കൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്വന്തം സര്‍ക്കാരിന്റൈ പിടിപ്പുകേടു കൊണ്ടുണ്ടായി കൊണ്ടിരിക്കുന്ന കുഴപ്പങ്ങളെ മറച്ചു വെയ്ക്കുകയും ചെയ്യുകയാണ് . മുഖ്യമന്ത്രി ഡല്‍ഹയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ജി എസ് ടി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി നിയമസഭയെ അറിയിച്ചതും ജി എസ് ടി നഷ്ടപരിഹരം കിട്ടാത്തതാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് . അപ്പോള്‍ കേന്ദ്രസര്‍ക്കാരിനോട് കടുത്ത അമര്‍ഷവും പ്രതിഷേധങ്ങളും കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സഭയ്ക്കകത്തും പുറത്തും കേന്ദ്രസര്‍ക്കാരാണ് കേരളത്തെ പാപ്പരാക്കി കൊണ്ടിരിക്കുന്നതെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇടതു പക്ഷത്തിനായി.
എന്നാല്‍ പാര്‍ലമെന്റില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നല്കിയ മറുപടിയില്‍ എല്ലാ പ്രചരണങ്ങളും ഇടതു പക്ഷത്തിനെതിരായി മാറിയിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പ് തയ്യാറാക്കി നലകുന്ന കണക്ക് അംഗീകരിച്ച് തുക അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകില്ലെന്ന കേരള സര്‍ക്കാരിനും ഇടതു പക്ഷത്തിനും നന്നായിട്ടറിയാം. പിന്നെയും ജി എസ്ടി ആനുകൂല്യം നേടിയെടുക്കാന്‍ റിപ്പോര്‍ട്ട് നല്കാത്തതെന്താണ് എന്നത് വളരെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ധനവിനിയോഗത്തിലെ സുതാര്യ ഇല്ലായ്മയും അഴിമതിയും എജി കണ്ടെത്തി പലതവണ മുന്നറിയിപ്പ് നല്കിയെങ്കിലും സര്‍ക്കാര്‍ അതൊന്നും തടയാന്‍ നടപടിയെടുത്തിട്ടില്ല.
അതേ സമയം 7100 കോടി രൂപയുടെ റവന്യു കുടിശിക അഞ്ചുവര്‍ഷത്തിലേറെയായിട്ടും പിരിച്ചെടുക്കാന്‍ ധനവകുപ്പിനായില്ലെന്ന് സിഎജ ിറിപ്പോര്‍ട്ടില്‍ കണ്ടെത്തിയതും വലിയ ഒച്ചപ്പാടിനിടയാക്കിയിരിക്കുകയാണ്. കുടിശിക കുന്നുകൂടി 21,797.86 കോടിയായി. മൊത്തം റവന്യുവരുമാനത്തിന്റെ 22.33 ശതമാനമാണിതെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത്. ധനപ്രതിസന്ധി മറികടക്കാന്‍ കൃത്യമായ ഇടപെടലുകള്‍ അനിവാര്യമാണെന്നിരിക്കെ, സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികളെടുത്ത് കേന്ദ്രത്തിലേയ്ക്ക് കണക്കുകള്‍ സമര്‍പ്പിക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കോളെജ് അധ്യാപകര്‍ക്ക് യുജിസി മാനദണ്ഡം പ്രകാരമുണ്ടായ ശമ്പള വര്‍ദ്ധനയുടെ ആനുകൂല്യം കേരളത്തിന് നഷ്ടമായതും യഥാസമയം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കാത്തതിനാലാണ്. അത്തരത്തില്‍ 750 കോടി രൂപയാണ് നഷ്ടമായത് . അതു പോലെ തന്നെയാണ് ജി എസ് ടിയുടെ ഗതിയും.
https://www.facebook.com/Malayalivartha


























