വല്യേ കാര്യങ്ങളൊക്കെ നോക്കാതെ ആ കുഴിയടക്ക് റിയാസേ..സുരേന്ദ്രന്റെ വാ ഇത് ഇരിക്കുന്നത് കേട്ടിട്ട് മിണ്ടാട്ടമില്ല..പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്....വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്....കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്...

ഇടക്കിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇങ്ങനെ വല്ലോരുടേം വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നാണ് തോന്നാറുള്ളത്..ചില സമയങ്ങളിൽ തന്റെ ഉത്തരവാദിത്തം കൊണ്ടും പണിയെടുക്കാതെ ഉദ്യോഗസ്ഥരെ വിറപ്പിച്ചു നിർത്തുന്നതിലും കയ്യടി നേടിയിട്ടുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്..പക്ഷെ സുരേന്ദ്രന്റെ വാ ഇത് ഇരിക്കുന്നത് കേട്ടിട്ട് മിണ്ടാട്ടമില്ല..കഴിഞ്ഞ ദിവസം കേരളത്തിൽ ഗോവിന്ദൻ നടത്തുന്ന ഈ യാത്ര കണ്ടു കേന്ദത്തിൽ ഇരിക്കുന്ന അമിത് ഷായ്ക്ക് പേടി പനി ആയെന്നാണ് നമ്മുടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തള്ളിയിരിക്കുന്നത്.. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ രാഷ്ട്രീയ യോഗം നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ശക്തി കണ്ട് ഭയന്നെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഗോവിന്ദന്റെ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ ഓടിയെത്തി തൃശൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമെന്നു തെളിയിക്കുന്നതാണ്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും പ്രതിരോധിക്കാന്‍ എത്തിയില്ലെന്നതു എന്തുകൊണ്ടാണെന്നു വ്യക്തമാണെന്നും റിയാസ്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എത്തുന്നുണ്ട്.തുടര്‍ന്നു തൃശൂരില്‍ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.ഇതിൽ ചൊറിയേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ..അതും പോരാഞ്ഞിട്ട് വീണ്ടും കുത്തിത്തിരിപ്പായി രംഗത്ത് വന്നിരുന്നു..ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കൈകോർത്ത പ്രസാർ ഭാരതിയെ വിമർശിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ടെന്നും വടക്കോട്ട് നോക്കി സംസാരിക്കാതെ റോഡിലെ കുഴിയടക്ക് എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.വല്യ വല്യ കാര്യങ്ങളൊന്നും ചെയ്യാതെ ആ കുഴിയൊക്കെ ഒന്ന് അടക്ക്. പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്. വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്. കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്.എല്ലാം മോദി ചെയ്യും എന്നാണെങ്കിൽ മന്ത്രിമാരായി നിങ്ങൾ ഇവിടെ എന്തിനാണ്? എല്ലാം മോദി ചെയ്യാൻ ആണെങ്കിൽ എന്തിനാണ് ഒരു സ്റ്റേറ്റ് ഗവണ്മെന്റ്? അതുകൊണ്ട് അങ്ങോട്ട് അധികം വർത്തമാനം പറയാതെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യ്. റോഡുകളൊക്കെ ഒന്ന് നന്നാക്ക്,” കെ. സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു പ്രസാർ ഭാരതി ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കരാർ ഒപ്പിടുന്നത്.ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.
സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാർ എന്ന ഏജൻസിക്ക് കരാർ നൽകിയതിലൂടെ മതേതര ഇന്ത്യയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജപ്രചരണവും നടത്താനാണ് ഇതിന് പിന്നിലെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി 2017 മുതൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് സർവീസുകൾ നൽകിയിരുന്നു. ഫെബ്രുവരി 9 2023ലാണ് ഇരുവരും തമ്മിൽ ഔദ്യോഗികമായി കരാറിലേർപ്പെടുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. ഇതിനായി 7.7 കോടി രൂപയാണ് പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് കൈമാറുക. കരാർ പ്രകാരം പ്രതിദിനം നൂറ് വാർത്തകൾ എന്ന നിരക്കിലാണ് തുക.
1948ൽ ആർ.എസ്.എസ് പ്രചാരകനും വിശ്വ ഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവ്‌റാം ശങ്കർ ആപ്‌തെയാണ് ഹിന്ദുസ്ഥാൻ സമാചാറിന് തുടക്കമിടുന്നത്.
https://www.facebook.com/Malayalivartha



























