സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റി സർക്കാർ; സിസയുടെ പുതിയ തസ്തിക പിന്നീട് അറിയിക്കും; താൽക്കാലിക വിസി പദവിയെ ഈ നടപടി ബാധിക്കില്ല; സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക്

സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ ഗവർണർ തടഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെ സർക്കാർ സിസ തോമസിനെതിരെ നീക്കം നടത്തിയിരിക്കുകയാണ്. അതായത് സിസാ തോമസിനെ പുറത്താക്കിയിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റിയിരിക്കുകയാണ്.
സിസക്ക് പുതിയ തസ്തിക പിന്നീട് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. താൽക്കാലിക വിസി പദവിയെ അതായത് ഇപ്പോഴുള്ള സ്ഥാനത്തെ സർക്കാർ നടപടി ബാധിക്കില്ല. നമുക്കറിയാം സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സിസ തോമസിനെ നിയമിച്ചത് സിന്റിക്കേറ്റിന് ഇഷ്ടമായില്ല. അപ്പോൾ ഇവർക്കെതിരെ നിരന്തരം പരാതി സിൻഡിക്കേറ്റ് ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇവരെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഒരു പരാതി ശക്തമായിരുന്നു.
തനിക്ക് അവിടെ പ്രവർത്തിക്കാൻ ആകുന്നില്ല എന്നൊരു പരാതി സിസ തോമസും ഗവർണറോട് ഉന്നയിച്ചിരുന്നു. മുൻ കെ റ്റി യു വി സി എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിന് നിയമനം നൽകിയത് . എന്നാൽ ഇപ്പോഴത്തെ ആ പദവി അതായത് താൽക്കാലിക വിസി പദവിയെ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ബാധിക്കില്ല. സിസക്ക് ഉള്ള പുതിയ തസ്തിക പിന്നീട് അറിയിക്കാം എന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. എന്നാലും ജോയിന്റ് സെക്രട്ടറി എന്ന പദവിയിൽ നിന്നും സിസ തോമസിനെ സർക്കാർ ഇപ്പോൾ മാറ്റിയിരിക്കുകയാണ്.
അതേസമയം സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണ്ണർ തടഞ്ഞിരുന്നു. ഇത് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഗവര്‍ണ്ണർ പുറപ്പെടുവിച്ചു. കെ ടി യു, വിസി. ഡോ. സിസ തോമസിനെ നിയന്ത്രിയ്ക്കാന്‍ പ്രത്യേക സമിതിയെ വെച്ചിരുന്നു. അത് ഇപ്പോള്‍ ഗവര്‍ണര്‍ റദ്ദാക്കിയിരിക്കുകയാണ്.
വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ചിരിയ്ക്കുന്ന തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. സിസാ തോമസ് ഗവര്‍ണറെ അറിയിച്ചിരുന്നു . രേഖാമൂലമാണ് വി.സി ഇത് ഗവര്‍ണറെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ആ ചട്ട വിരുദ്ധ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ഗവർണർ ഇറക്കിയത് .യൂണിവേഴ്‌സിറ്റി നിയമത്തിലെ പത്താംവകുപ്പിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.
അതായത് സര്‍വകലാശാലയുടെ വിവിധ സമിതികള്‍ സ്വീകരിയ്ക്കുന്ന നിയമവിരുദ്ധമായ തീരുമാനങ്ങള്‍ അത് എന്ത് തന്നെ ആയാലും സസ്‌പെന്‍ഡ് ചെയ്യാനും, അതുമല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍വരുത്തുന്നതിനുമുള്ള അധികാരം ചാന്‍സലര്‍കൂടിയായ ഗവര്‍ണർക്ക് മാത്രമുള്ളതാണ്. ആയതിനാൽ ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ തീരുമാനം റദ്ദാക്കിയത്. രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരുന്നു .
https://www.facebook.com/Malayalivartha



























