അടിയന്തരയോഗം വിളിച്ച് കിം ജോങ് ഉൻ...ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം..സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു..ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി..കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു..

ഉത്തരകൊറിയയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കിം രംഗത്തെത്തിയത്. ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു,
രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കിം രംഗത്തെത്തിയത്. ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഭക്ഷ്യക്ഷാമത്തെ നേരിടാൻ കാർഷിക ഉത്പാദനത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും പേരിൽ ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിടുന്നതിനിടെയാണ് പുതിയ വാര്‍ത്ത. ദക്ഷിണ കൊറിയക്കുനേരെ കിം ജോങ് ഉൻ നിരന്തരം മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
മാസങ്ങൾക്കുമുമ്പ് കരസേനയുടെ ഷെല്ലാക്രമണമാണ് ഇടതടവില്ലാതെ നടത്തിയത്. നവംബർ ആദ്യം ഭൂഖണ്ഡാന്തര മിസൈൽ ഒരു മുന്നറിയിപ്പുമില്ലാതെ പരീക്ഷിച്ച് കിം വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. 130 ഷെല്ലുകൾ കരയിൽ നിന്നും തൊടുത്തുവെന്നാണ് പുറത്തുവന്നത്. ഇരുരാജ്യങ്ങളും സമുദ്രാതിർത്തി നിശ്ചയിച്ചിരിക്കുന്ന മേഖലയ്‌ക്ക് തൊട്ടടുത്താണ് മിസൈലുകളെല്ലാം പതിച്ചത്. അതിർത്തി കേന്ദ്രീകരിച്ചുള്ള സമാധാന ഉടമ്പടിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയ മിസൈലുകൾ പരീക്ഷിച്ചതിലുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നാണ് ഉത്തര കൊറിയയുടെ വാദം.കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വിവാദവുമായി ഉൻ രംഗത്ത് വന്നിരുന്നു..വിവാദപരമായ പല തീരുമാനങ്ങള്‍ കൊണ്ടും ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നയാളാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
ഇപ്പോഴിതാ മറ്റൊരു വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. തന്‍റെ മകളായ ‘ജു ഏ’യുടെ പേര് രാജ്യത്തെ പെൺകുട്ടികള്‍ക്ക് ഇടുന്നത് നിരോധിച്ചിരിക്കുകയാണ് കിം ജോങ് ഉന്‍. എന്നുമാത്രമല്ല, നേരത്തേ ‘ജു ഏ’എന്ന പേര് സ്വീകരിച്ചവരെല്ലാം അത് മാറ്റാന്‍ നിർബന്ധിതരായെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.ഇതനുസരിച്ച് കിമ്മിന്റെ മകളുടെ പേരുള്ള സ്ത്രീകളും പെൺകുട്ടികളും എത്രയും പെട്ടെന്ന് ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്തണമെന്ന് പ്രാദേശികഭരണകൂടം ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. പത്തുവയസ്തുകാരിയായ ജുഏ ഈയിടെ കിമ്മിനൊപ്പം ഉത്തരകൊറിയയുടെ മാരകപ്രഹരശേഷിയുള്ള മിസൈല്‍ വിക്ഷേപണച്ചടങ്ങിനെത്തിയത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.പലപ്പോഴും വിചിത്രമായ നടാപടികൾ കൊണ്ടും വേറിട്ട് നിൽക്കുന്ന ഏകാധിപതിയാണ് കുങ് ജോംഗ് ഉൻ. അതുകൊണ്ട് അവിടുന്നു ലഭിക്കുന്ന വാർത്തകൾക്കും വലിയ പ്രധാന്യമാണ് എപ്പോഴും ലഭിക്കാറുള്ളത്...
https://www.facebook.com/Malayalivartha



























