അമിത് ഷായും ഗോവിന്ദനും നേർക്കുനേർ..രാഷ്ട്രീയ അങ്കംവെട്ടിന് ഇനി മണിക്കൂറുകൾ..പൂരം വെടിക്കെട്ടുകളുടെ രൗദ്രശബ്ദം കേട്ടുത്തഴമ്പിച്ച തേക്കിൻകാട് മൈതാനത്ത് വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിതറും...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മറുപടി പ്രസംഗം...

ഇനിയിപ്പോൾ തൃശൂർ കാത്തിരിക്കുന്നത്...രണ്ടു പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ കൂടി കാഴ്ചക്കാണ്..രണ്ടു പേരും നടത്തുന്നത് ,,രണ്ടു വ്യത്യസ്ത പാർട്ടികളുടെ പ്രവർത്തനം ആണെങ്കിലും..ഒരേ ദിവസം തൃശൂർ രണ്ടും പേരും എത്തുന്നത് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം..പൂരം വെടിക്കെട്ടുകളുടെ രൗദ്രശബ്ദം കേട്ടുത്തഴമ്പിച്ച തേക്കിൻകാട് മൈതാനത്ത് വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിതറും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മറുപടി പ്രസംഗം. ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു അവർ വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ സിപിഎമ്മിനു മറുപടി നൽകുന്നു എന്നത് അടുത്ത വർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിന്റെ പ്രാധാന്യത്തിനു തെളിവാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തി വെടിക്കെട്ടിനു തീ കൊളുത്തുന്നത്.
തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് ഷായുടെ മറുപടി.ജില്ലയിലെ 13 എംഎൽഎമാരുള്ള സിപിഎമ്മിനു പക്ഷേ, ജില്ലയിൽ നിന്നു പാർലമെന്റ് സീറ്റില്ല. 2014ൽ തൃശൂർ പാർലമെന്റ് സീറ്റിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടു വ്യത്യാസം 2.86 ലക്ഷമായിരുന്നു. 2019ൽ ഈ വ്യത്യാസം 27, 634 വോട്ടായി. സീറ്റു തിരിച്ചു പിടിച്ച കോൺഗ്രസ് നേടിയ വളർച്ച എന്നു പറയാമെങ്കിലും ഈ കണക്കു സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു എന്നു വ്യക്തമാണ്.അതേസമയം, ഈ കണക്കു ബിജെപിക്കു എനർജി ഡ്രിങ്ക് ആണ്.കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്റെ മണ്ണിൽ നിന്നോ നേടണം എന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. തൃശൂരിൽ നിന്നു സംസ്ഥാന തലത്തിൽ ശക്തി തെളിയിക്കുന്ന നേതാക്കൾ ബിജെപിക്കില്ല എന്നതു വേറെ കാര്യം. അത് ഓർഡർ കൊടുത്ത് ഉണ്ടാക്കാവുന്ന സ്വർണാഭരണമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനു ബോധ്യമുണ്ട്. രണ്ടു യോഗങ്ങളും വാക്കുകളും ആൾബലം കൊണ്ടും സിപിഎമ്മും ബിജെപിയും നടത്തുന്ന ശക്തി പ്രകടനമാകും. അമിത് ഷാ വരുന്നതു പ്രതിരോധ യാത്രയുടെ ശക്തി കണ്ടു പേടിച്ചാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതു
സിപിഎമ്മിന്റെ ശബ്ദം തന്നെയാണ്.അധികം വടക്കോട്ടു നോക്കാതെ റോഡിലെ കുഴിയടയ്ക്കാൻ റിയാസ് നോക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇവിടെ വച്ചുതന്നെ പരിഹസിച്ചതു വരാനിരിക്കുന്ന നേർക്കുനേർ പോരിന്റെ അടയാളവും. എം.വി.ഗോവിന്ദന്റെ യാത്ര പ്രഖ്യാപിച്ച ശേഷമാണ് അമിത് ഷായുടെ പരിപാടി പ്രഖ്യാപിക്കുന്നത്. അദ്ദേഹം പൊതുസമ്മേളനം നടത്തി പോകുകയല്ല ചെയ്യുന്നത്. പാർലമെന്ററി മണ്ഡലത്തിലെ വിവിധ കാര്യങ്ങൾ വിലയിരുത്തുന്ന രണ്ടു യോഗങ്ങളിൽ പങ്കെടുക്കുകയും വിവരങ്ങൾ അറിയാൻ പാർട്ടിക്കു പുറത്തുള്ളവരുമായി പോലും കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു.സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുൻപു പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല.
അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നു കരുതുന്നു. സുരേഷ് ഗോപിയെ തൃശൂരിൽ അമിത് ഷാ എങ്ങനെ അവതരിപ്പിക്കുമെന്നു പലരും കൗതുകത്തോടെ കാത്തിരിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും മറികടന്നു അമിത് ഷായിലേക്കു നേരിട്ടു പാലം പണിത നേതാവാണു സുരേഷ് ഗോപി. കഴിഞ്ഞ രണ്ടു വർഷമായി മണ്ഡലത്തിൽ സുരേഷ് ഗോപി പാർട്ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങൾ ചെറുതല്ല. ബിജെപിയുടെ ശക്തിയേക്കാൾ ഉപരി സിപിഎം ആലോചിക്കുന്നതു സുരേഷ് ഗോപിയുടെ ശക്തിയെക്കുറിച്ചായിരിക്കും.ഏതായാലും രണ്ടു നേതാക്കളുടെയും വരവിനായി കാത്തിരിക്കുകയാണ് കേരളം..അതിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























