കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ... കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിക്കുന്നത്.... ഇവിടമാകെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിൽ ഉള്ളത്....

കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ. കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിക്കുന്നത്. ഇവിടമാകെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിൽ ഉള്ളത്.സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടി ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടങ്കൽ. ആറ് മാസത്തേക്ക് ഇരുവരും ഇനി ജയിലിൽ തന്നെയായിരിക്കും. ആകാശിനെതിരെ രണ്ട് കൊലപാതകമടക്കം 14 കേസുകളും ജിജോയ്ക്ക് എതിരെ 23 കേസുകളുമാണ് ഉള്ളത്.പുലർച്ചെ നാല് മണിയോടെ ആകാശിനെയും കൂട്ടാളി ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ബാഗുകളും ഷോപ്പറുകളും ഉൾപെടെ സാധനങ്ങളുമായാണ് ഇരുവരും ജീപ്പിൽ നിന്ന് ഇറങ്ങിയത്.
അറസ്റ്റ് സംബന്ധിച്ച ചോദ്യങ്ങളോട് ഭീഷണി സ്വരത്തിൽ, "വേണ്ടേ" എന്നായിരുന്നു മറുപടി. ജയിലിലായി മൂന്നാം മണിക്കൂറിൽ തന്റെ ഇന്നോവ വിൽക്കാനുണ്ടെന്ന് കാട്ടി ആകാശിന്റെ ഫേസ്ബുക്കിൽ നിന്നും വാഹന വിൽപന ഗ്രൂപ്പിലേക്ക് അറിയിപ്പ് വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ വാഹനം വിൽക്കുന്നു എന്നാണ് കുടുംബം പറയുന്നത്. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിൽക്കുന്നത്.സിപി.എമ്മിനെതിരെ സോഷ്യല്‍മീഡിയയിലൂടെ പരസ്യവിമര്‍ശനം അഴിച്ചുവിട്ട ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഴക്കുന്ന് പോലീസ് തില്ലങ്കേരിയിലെ വഞ്ഞേരിയിലെ വീട്ടിലെത്തിയാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തത്.ഇതോടെ സിപിഎമ്മിനെതിരെ നീങ്ങിയ സൈബര്‍ സഖാക്കളില്‍ പ്രമുഖനാണ് നിയമകുരുക്കില്‍പ്പെടുന്നത്. മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലാണ് ആകാശിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്.കഴിഞ്ഞ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്.
കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. കണ്ണൂര്‍ ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. ആകാശിന്റെ കൂട്ടുകാരന്‍ ജിജോ തില്ലങ്കേരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സിപിഎം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ ആകാശിനെതിരെ കേസെടുത്തത്.ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നത്.
സിപിഎമ്മിന് തലവേദനയായി മാറിയ ആകാശ് തില്ലങ്കേരിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു.പരസ്പരം സോഷ്യല്‍മീഡിയയിലൂടെ പോരും വിഴുപ്പലക്കും മൂര്‍ച്ഛിച്ചതോടെയാണ് ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞു കൊണ്ടു സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. ആകാശ് തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമല്ലെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രസംഗിച്ചത്. ആകാശിനെപ്പോലുളള ക്രിമിനല്‍ സംഘവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രഖ്യാപിച്ചു.ഇതേ തുടര്‍ന്നാണ് പാര്‍ട്ടി തളളിപറഞ്ഞ സൈബര്‍ സഖാവിനെ നിയമപരമായി നേരിടാന്‍ നീക്കം തുടങ്ങിയത്. ഏതായാലും രണ്ടുപേരുടെയും പോക്കും മട്ടും ഭാവവും കണ്ടാൽ..ഏതാണ്ട് പിക്നിക്കിന് പോകുന്ന ഭാവമാണ്..
https://www.facebook.com/Malayalivartha



























