നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞ് പിണറായി... ഇഡിക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ?"

ലൈഫ് മിഷന്‍ കോഴ ഇടപാടിനെ കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചാണ് മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണം ഫലപ്രദമാണെന്നും വ്യക്തമാക്കി. പ്രതിപക്ഷം തെളിവുകള്‍ നിരത്തി ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോഴും മുഖ്യമന്ത്രിയുടെ മുഖം കറുത്തിരുണ്ടു. അദ്ദേഹം ക്ഷുഭിതനായി. കയ്യും മുഖവും വിറച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെങ്കില്‍ ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞാല്‍ പോരെ.
ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായപ്പോഴും നിയമനടപടി സ്വീകരിക്കുമെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ആ നിലയ്ക്ക് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മുമ്പ് കുഴല്‍ നാടന്‍ സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി മേധാവി ജയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ അവരുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ കുഴല്‍ നാടന്‍ പുറത്തായിതോടെ വിവാദമായ ഭാഗം ഒഴിവാക്കി സൈറ്റ് അപ് ലോഡ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് പ്രൈവ്‌സ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയാണ്. ആ കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്ററാണെന്ന തെളിവാണ് കുഴല്‍നാടന്‍ പുറത്തുവിട്ടത്. എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി അന്നും തട്ടിവിട്ടത്. മകളെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ കുഴല്‍നാടന്‍ കരുതിയതെന്നും മേനിപറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷം ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചത്. എന്നിട്ടും നിയമസഭയില്‍ നിഷേധിച്ചതല്ലാതെ പുറത്തൊരക്ഷരം ഇതേക്കുറിച്ച് മിണ്ടാന്‍ കേരളമുഖ്യന്‍ ധൈര്യംകാണിച്ചില്ല.
ഇതാണോ മകളോടുള്ള സ്‌നേഹം. മകള്‍ക്ക് തെറ്റ്പറ്റിയിട്ടില്ലെങ്കില്‍ ഒരച്ഛന്‍ ഇതാണോ ചെയ്യേണ്ടത്. അല്ല. അപ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനൊക്കില്ല. മകള്‍ക്കെതിരെ ആരോപണം ഉണ്ടായതിന് പിന്നാലെ മുഖ്യന്റെ ഭാര്യയ്‌ക്കെതിരെ സ്വപ്‌ന ഗൗരവമായ ആക്ഷേപം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഐ.ടി ഹബ്ബ് തുടങ്ങാനായി ഷാര്‍ജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തില്‍ പറയുന്നു.
വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജകുടുംബത്തോട് എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എല്ലാം കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























