Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വ്യാജ ലൈംഗിക പീഡന കേസില്‍ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതി മേല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ഉത്തരവ് ഉണ്ടെങ്കില്‍ മാര്‍ച്ച് 30ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്

01 MARCH 2023 07:20 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതി മേല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ഉത്തരവ് ഉണ്ടെങ്കില്‍ മാര്‍ച്ച് 30ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് 2022 സെപ്റ്റംബറില്‍ ഹൈക്കോടതി 2 മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. മജിസ്‌ട്രേട്ട് കോടതിയിലെ കേസിന്‍മേലുള്ള എല്ലാ തുടര്‍ നടപടികളും നടപ്പിലാക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ്. വി. ഷെര്‍സി ഉത്തരവിട്ടിരുന്നു യുവതിയുടെ പരാതി കളവാണെന്നും മജിസ്‌ട്രേട്ട് കോടതി വസ്തുതകള്‍ ശരിയായ രീതിയില്‍ വിലയിരുത്താതെയാണ് തനിക്കെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടതെന്നും അതിനാല്‍ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പീഡിപ്പിച്ചുവെന്ന മാനഭംഗ , പൂവാല ശല്യക്കേസിലാണ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വപ്നയെപോലെ ബിനോയിയെ അനുസരിച്ച് കൂടെ നിന്നാല്‍ തനിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ബിനോയി ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നായിരുന്നു കേസ്.



എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് കമ്പനി ഓഫീസില്‍ പലരേയും ബിനോയിയും സ്വപ്നയും ചേര്‍ന്ന് ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് ഓഫീസില്‍ ഭീതിജനകമായ കള്ളക്കടത്ത് അധോലോകം സൃഷ്ടിച്ചതായും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പ്രതി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് എ. അനീസ പ്രതി വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.


തനിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാന രഹിതമാകയാല്‍ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന ബിനോയ് ജേക്കബ്ബിന്റെ വിടുതല്‍ ഹര്‍ജി തള്ളികൊണ്ടാണ് പ്രതിയെ വിചാരണ ചെയ്യാന്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസില്‍ തുടരന്വേഷണം വേണമെന്ന ബിനോയിയുടെ ഹര്‍ജിയും 2021 മാര്‍ച്ച് 25 ന് കീഴ് കോടതി തള്ളിയിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജിയും 173 (8) പ്രകാരമുള്ള തുടരന്വേഷണ ഹര്‍ജിയുമാണ് മജിസ്‌ട്രേട്ട് എ. അനീസ തള്ളിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (ശ) ( ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും) , (ശശ) ( ലൈംഗിക നേട്ടങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യല്‍) , (ശശശ) (സ്ത്രീയുടെ ഇച്ഛക്കെതിരായി അശ്ലീല സൃഷ്ടി കാണിക്കല്‍) , (ശ്) ( ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തല്‍) , 354 ഡി (ശ) (സ്ത്രീ തന്റെ അനിഷ്ടത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും സംസര്‍ഗ്ഗം വളര്‍ത്താന്‍ നിരന്തരം പിന്തുടരാന്‍ ശ്രമിക്കല്‍) , (ശശ) (ഒരു സ്ത്രീ ഇന്റര്‍ നെറ്റോ ഇ - മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിക്കല്‍) എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി വിചാരണ ചെയ്യാനായിരുന്നു കോടതി ഉത്തരവ്.




2016 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബിനോയിയുടെയും സ്വപ്നയുടെയുടെയും ഉന്നത സ്വാധീനത്താല്‍ മ്യൂസിയം പോലീസ് കേസ് എഴുതിത്തള്ളാന്‍ പലകുറി ശ്രമിച്ചെങ്കിലും വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെ മ്യൂസിയം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 2017 ഫെബ്രുവരി 7 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിടുതല്‍ ഹര്‍ജിയുമായി പ്രതി രംഗത്തെത്തിയത്. വിടുതല്‍ ഹര്‍ജി തള്ളിയപ്പോഴാണ് തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്.



സ്വപ്ന സുരേഷ് എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ബിനോയ് ജേക്കബ്ബുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എയര്‍ ഇന്ത്യാ ഓഫീസറും എയര്‍പോര്‍ട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായിരുന്ന പട്ടം സ്വദേശി എല്‍. എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ക്ക് അയച്ചത്. സിബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് 17 വനിതകള്‍ ഒപ്പിട്ടതായ വ്യാജ പരാതി അയച്ച് സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. സിബുവിന്റെ പരാതിയില്‍ ബിനോയിയെയും സ്വപ്നയെയും ഒന്നും രണ്ടും പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിന് ഒച്ചിന്റെ വേഗതയായിരുന്നു. തുടര്‍ന്ന് സിബു ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. സ്വപ്ന നല്‍കിയത് വ്യാജ പരാതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.



എയര്‍ ഇന്ത്യ സാറ്റ്‌സിന് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികള്‍ ഏല്‍പ്പിച്ചതിലെ ക്രമക്കേട് , എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ , എയര്‍ പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കേണ്ട റോയല്‍റ്റി തുകയിലെ വെട്ടിപ്പ് എന്നിവയെക്കുറിച്ച് സിബു സി ബി ഐ ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ( സി വി സി ) പരാതി നല്‍കിയിരുന്നു. ഈ വിരോധ കാരണത്താല്‍ സിബുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കണം എന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടെയാണ് വ്യാജ പരാതി അയച്ചതെന്നും സ്വപ്നയുടെയും ബിനോയിയുടെയും സ്വാധീനത്തിന് വഴങ്ങിയതിനാലും തെറ്റിദ്ധരിപ്പിച്ചതിനാലുമാണ് ചിലര്‍ ഒപ്പിട്ടതെന്നും ചിലരുടെ ഒപ്പ് വ്യാജമാണെന്നും ജീവനക്കാര്‍ ക്രൈം ബ്രാഞ്ചിനും എയര്‍ ഇന്ത്യയുടെ വകുപ്പുതല ആഭ്യന്തര അച്ചടക്ക അധികാര കമ്മിറ്റി മുമ്പാകെയും മൊഴി നല്‍കി.



ഡിസിപ്ലിനറി അതോറിറ്റി മുമ്പാകെ നടന്ന വാച്യാന്വേഷണത്തില്‍ ആള്‍മാറാട്ടം നാടത്തി മൊഴി നല്‍കിയാണ് സ്വപ്ന സിബുവിനെ കുരുക്കിയത്. ഒരു പരാതിക്കാരിയായ പാര്‍വതി സാബുവായി നീതു മോഹനെന്ന യുവതിയെ ആള്‍മാറാട്ടം നടത്തി ഹാജരാക്കി മൊഴി നല്‍കിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 2016 ല്‍ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഐ. റ്റി.സെക്രട്ടറി എം.ശിവശങ്കര്‍ ഐ. എ. എസ്. സ്വപ്നയെ മുഖ്യമന്ത്രിയുടെ അറിവോടെ ഐ. റ്റി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഓപ്പറേഷന്‍സ് മനേജരായി 1.16 ലക്ഷം രൂപ മാസ ശമ്പളത്തില്‍ നിയമനം തരപ്പെടുത്തി നല്‍കിയത്. ഇതിനായി സ്വപ്ന ഹാജരാക്കിയത് വ്യാജ ബി.കോം. ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതിന് കന്റോണ്‍മെന്റ് പോലീസ് 2020 ല്‍ കേസെടുത്തുവെങ്കിലും പ്രതികള്‍ക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയിലുള്ള സ്വാധീനത്താല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends