നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതി..30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ ? പക്ഷെ വെള്ളത്തിൽ നീരാടി.. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, 2 വാട്ടർ കണക്‌ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്...ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്‌ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു..

നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിച്ചത് 1.22 ലക്ഷം ലീറ്റർ വെള്ളം. മാസം ശരാശരി 60,000 ലീറ്റർ. നിയമസഭയിൽ സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് കണക്കു വെളിപ്പെടുത്തിയത്. 2 വാട്ടർ കണക്‌ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്‌ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു. രണ്ടിലുമായി 2542 രൂപ ബിൽ. കഴിഞ്ഞവർഷമാകെ ഉപയോഗിച്ചതു 481 കിലോ ലീറ്റർ; മാസം ശരാശരി 40,000 ലീറ്റർ. ഏതാനും ജീവനക്കാരും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നു വേണമെങ്കിൽ ന്യായം പറയാം. എന്നാൽ, 30,000 ലീറ്ററിലധികം വേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്ന മന്ത്രിയുടെ ചോദ്യത്തിനു സ്വന്തം വീട്ടിൽനിന്നു തന്നെ ഉത്തരമായി.
വാട്ടർ ചാർജ് വർധനയെ ന്യായീകരിച്ച് കഴിഞ്ഞമാസം ആറിനായിരുന്നു നിയമസഭയിൽ മന്ത്രിയുടെ ചോദ്യം. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.അതെ സമയം സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റിൻ .ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവല്ല - മല്ലപ്പള്ളി റോഡില്‍ മടുക്കൂലി ജംഗ്ഷനിലാണ് ഇരുപതോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്.പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കേന്ദ്ര വായ്‌പാ മാനദണ്ഡംപ്രകാരം വെള്ളക്കരത്തിൽ വർഷാവർഷം നടപ്പാക്കേണ്ട അഞ്ചുശതമാനം വർധന ഈവർഷം ഉണ്ടാകില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മറിച്ചുള്ള മാധ്യമവാർത്ത അടിസ്ഥാനരഹിതമാണ്. നിലവിൽ വെള്ളക്കരം വർധിപ്പിച്ചപശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രിലിലെ വർധന നടപ്പാക്കേതില്ലെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കേന്ദ്ര ധന വകുപ്പിനെയും ആർബിഐയെയും ഇക്കാര്യം ധരിപ്പിക്കും. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് ആർബിഐ മുഖേനയാണ് വായ്പ നൽകുന്നത്. ഈ വായ്‌പയ്ക്ക് ആർബിഐ വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഒന്ന് വർഷാവർഷമുള്ള അഞ്ചു ശതമാനം ചാർജ് വർധനയാണെന്നും മന്ത്രി പറഞ്ഞു.ഇപ്പോഴും മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി തന്നെ നിൽക്കുന്നുണ്ട്..
അതിനിടയിലാണ് ഈ വിവാദം കൂടെ ഉടലെടുത്തിരിക്കുന്നത്..നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിച്ചത് 1.22 ലക്ഷം ലീറ്റർ വെള്ളം. മാസം ശരാശരി 60,000 ലീറ്റർ. നിയമസഭയിൽ സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് കണക്കു വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























