തള്ള് തള്ള് പിണറായിയുടെ പുതിയ തള്ള്..ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു...ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറി..മരുമകൻ പണിത റോഡിനെ നല്ലതെന്നല്ലേ പറയാൻ പറ്റുള്ളൂ..

തള്ളാൻ പിന്നെ നമ്മുടെ സി പി എം നേതാക്കൾ കഴിഞ്ഞിട്ട് ഇവിടെ ആളുള്ളൂ..പ്രതേകിച്ചു നമ്മുടെ മുഖ്യമന്ത്രി..പിന്നെ മരുമകൻ നോക്കുന്ന ഡിപ്പാർട്ടമെന്റ് കൂടിയാകുമ്പോൾ പറയണ്ട...ഇപ്പോഴിതാ കേരളത്തിലെ റോഡുകളെ കുറിച്ച് വീമ്പിളക്കിയിരിക്കുകയാണ് മുഖ്യൻ,, ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത.
മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.കുഴപ്പില്ല.. പറഞ്ഞിരിക്കുന്നത് സ്വന്തം മകന്റെ സുഹൃത്തുക്കൾ..ഇവിടുതെഹ് റോഡിന്റെ കാര്യം നോക്കേണ്ടത് സ്വന്തം മകളുടെ ഭർത്താവ്,,അപ്പോൾ പിന്നെ മുഖ്യന് നല്ലതേ പറയാൻ പറ്റൂ...അതോണ്ട് തിരിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല..
പക്ഷെ ഒരു കാര്യം..ഇന്നും ഇവിടെ റോഡുകളിലെ കുഴിയിൽ വീണ്..ആളുകൾ മരണപെടുന്നുണ്ട്..പൊട്ടി പൊളിഞ്ഞ റോഡുകളും..ചളിയും വെള്ളവും നിറഞ്ഞ് ആളുകൾക്കു നടക്കണ പോലും സാധിക്കാതെ റോഡുകൾ കിടക്കുന്നുണ്ട്..ചിലപ്പോൾ ആ വഴിയൊന്നും മുഖ്യൻ പോകാത്തതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല...ഏതായാലും ഇതൊക്കെ ഇങ്ങനെ ആണെങ്കിലും ലൈഫിൽ..മുക്യനറെ ലൈഫ് ആകെ തകർന്നിരിക്കുകയാണ്..ലൈഫ് മിഷൻ കോഴക്കേസിൽ അപ്രതീക്ഷിതവും,അസാധാരണമാംവിധം പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ നടത്തിയ കടന്നാക്രമണം സർക്കാരിനെ പ്രതിരോധത്തിലാക്കി.മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ നേരിട്ടുള്ള ആരോപണവുമായി ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിച്ച കോൺഗ്രസ് അംഗം മാത്യു കുഴൽനാടനാണ്. ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയുണ്ടായ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാക്രമണം സി.പി.എമ്മിനും ഭരണമുന്നണിക്കും അലോസരമായി.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ സഭയിൽ പ്രതിപക്ഷം ആരോപണമുയർത്തിയപ്പോഴെല്ലാം ശക്തമായ മറുപടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധം തീർത്തിരുന്നു.'ഈ കൈകൾ ശുദ്ധമായത് കൊണ്ടുതന്നെയാണ് ശുദ്ധമാണെന്ന് പറയുന്നത്" എന്ന് ശബ്ദമുയർത്തി, കൈകളുയർത്തിക്കാട്ടി മുഖ്യമന്ത്രി അന്ന് പറഞ്ഞത് പ്രതിപക്ഷത്തെ ഇരുത്താൻ പോന്നതായിരുന്നു. എന്നാൽ, ഇന്നലെ ആദ്യമേ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തിന് മുന്നിൽ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്.ഏതായാലും ക്ലിഫ് ഹൗസ് പൊട്ടിത്തെറിയുടെ വക്കിലാണ്.ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു.രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സർവീസിൽ നിന്നും പറഞ്ഞയക്കാത്തത് വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നത്.സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകലുന്നതാ യി എം വി ഗോവിന്ദൻ പോലും കരുതുന്നു. ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.
https://www.facebook.com/Malayalivartha



























