രാഹുൽ ഗാന്ധി എംപിക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീടു നിർമ്മിക്കും..ബിജെപി ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലാണ് അപേക്ഷ ലഭിച്ചത്..ഇതുവരെ സ്വന്തം വീടുപോലുമില്ല’ എന്ന് റായ്പുരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു...പ്രസംഗം വൈറലായിരുന്നു. 52 വയസായിട്ടും സ്വന്തമായി വീടില്ല എന്ന പ്രസംഗം കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി കണ്ടപ്പോൾ, ഈ വാചകങ്ങളെ ട്രോളുകളാക്കി രസിക്കുകയാണ് ബിജെപി...

രാഹുൽ ഗാന്ധി എംപിക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീടു നിർമിച്ചു കൊടുക്കണമെന്ന അപേക്ഷയുമായി ബിജെപി. കൽപറ്റ നഗരസഭയിൽ രാഹുലിനു വീട് ഉണ്ടാക്കിക്കൊടുക്കണമെന്ന അപേക്ഷ നഗരസഭാ സെക്രട്ടറിക്കു ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു കൈമാറി. ‘പ്രിയപ്പെട്ട രാഹുൽജിക്കു സ്വന്തമായി വീടില്ലെന്നു വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാർ മനസ്സിലാക്കുന്നു’ എന്നും അപേക്ഷയിലുണ്ട്.‘52 വയസ്സായി, ഇതുവരെ സ്വന്തം വീടുപോലുമില്ല’ എന്ന് റായ്പുരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. അതിനെ പരിഹസിച്ചാണു ബിജെപിയുടെ അപേക്ഷ. അതേസമയം, ബിജെപി ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലാണ് അപേക്ഷ ലഭിച്ചതെന്നും നടപടിയെടുക്കാനാകില്ലെന്നും അധികൃതർ പറഞ്ഞു.
റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വൈറലായിരുന്നു. 52 വയസായിട്ടും സ്വന്തമായി വീടില്ല എന്ന പ്രസംഗം കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി കണ്ടപ്പോൾ, ഈ വാചകങ്ങളെ ട്രോളുകളാക്കി രസിക്കുകയാണ് ബിജെപി. ഇതിനു പിന്നാലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സ്വത്തുവിവരങ്ങൾ സംബന്ധിച്ച സത്യവാങ്മൂലവും ചർച്ചയാവുകയാണ്.സത്യവാങ്മൂലം പ്രകാരം രാഹുൽ ഗാന്ധിയുടെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണ്.നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പിൽ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.
വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ 40,000 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽപരം രൂപയുടേതായിരുന്നു. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും 2.91 ലക്ഷം രൂപയുടെ സ്വർണവും അടക്കമാണ് 5 കോടി 80 ലക്ഷം രൂപ.ഡൽഹിയിലെ സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. 1 കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8 കോടി 75ലക്ഷമാണ് ഇതിന്റെ 2019ലെ വില.ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ്. എന്നാൽ അത് എന്‍റെതല്ലെന്നും രാഹുൽ പറഞ്ഞു. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.1997ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലം.
അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ താന്‍ അസ്വസ്ഥനായെന്നും രാഹുല്‍ പറഞ്ഞു.ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ,യാത്രയിൽ പങ്കെടുത്തവരോട് എന്താണ് എന്റെ ഉത്തരവാദിത്തമെന്ന് സ്വയം ചോദിച്ചു. അപ്പോഴാണ് ഈ ആശയം മനസില്‍ വന്നത്. ഈ യാത്ര തന്നെയാണ് എന്റെ വീട്. അതിന്റെ വാതിൽ എല്ലാവർക്കു മുന്നിലും തുറന്നുകിടന്നു. പണക്കാർക്കും ദരിദ്രർക്കും മൃഗങ്ങൾക്കും എല്ലാവർക്കുമായി. ചെറിയ ആശയമായിരുന്നുവെങ്കിലും അതിന്റെ ആഴം പിന്നീട് മനസിലായെന്നും രാഹുൽ കൂട്ടിച്ചേർത്തു.ഇതിനെയാണ് ഇപ്പോൾ ബിജെപി നേതാക്കൾ പരിഹസിച്ചു കൊണ്ട് രംഗത്തു വരുന്നത്..
https://www.facebook.com/Malayalivartha



























