ശിവശങ്കറിന്റെ ജീവിതം..ഇന്ന് അത് സംഭവിച്ചിരിക്കും..ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും.. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്...ഇന്ന് വിധി വരുമ്പോൾ അറിയാം ശിവശങ്കർ അകത്തേക്കോ..പുറത്തേക്കോ എന്ന്..

ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത് ഇന്ന് വിധി വരുമ്പോൾ അറിയാം ശിവശങ്കർ അകത്തേക്കോ ..പുറത്തേക്കോ എന്ന്..ഏതായലും ഇപ്പോൾ ഈ വിഷയത്തിൽ സർക്കാരും പ്രതി സന്ധിയിൽ ആകുന്ന കാഴ്ചയും നമ്മുക് കാണാൻ സാധിക്കും..
ലൈഫ് മിഷൻ കോഴ ഇടപാടിൽ കരുതലോടെ നീങ്ങാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ സ്വപ്നയ്ക്കു നൽകിയ ഉപദേശങ്ങളും മുന്നറിയിപ്പും നിയമസഭയിൽ ചർച്ചയതോടെയാണ് പിണറായി വിജയന് ഇന്നലെ നിയന്ത്രണം വിട്ടത്. മുഖ്യമന്ത്രിയിലേക്ക് ആരോപണം തിരിക്കുന്ന നിരവധി കാര്യങ്ങൾ ഇന്നലെ മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ ലൈഫ് മിഷൻ ഇടപെടാൽ സ്വപ്‌നക്കൊപ്പം ശിവശങ്കറും കൃത്യമായി ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുമുണ്ട്.കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ കോപ്പി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം ഇന്നലെ ഭരണപക്ഷത്തെ വിമർശിച്ചത്. 'അവർ പറയും നാട്ടിലെ ഇടപാടുകൾ നടത്തിയതു നീയാണെന്ന്. സൂക്ഷിക്കുക. ഒരുപാട് അതിൽ പങ്കാളിയാകണ്ട. എന്തെങ്കിലും പിശകുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കും.
യുഎഇ കോൺസലേറ്റിൽനിന്നു പിരിഞ്ഞുപോയത് അതിനാലാണെന്നും പറയും' - ഇതായിരുന്നു സ്വപ്നയ്ക്ക് ശിവശങ്കറിന്റെ നിർദ്ദേശം. പദ്ധതിയുടെ ക്വട്ടേഷൻ തയാറാക്കണ്ടേ എന്ന സ്വപ്നയുടെ ചോദ്യത്തിനു 'നീ നിർബന്ധമായി അതിൽനിന്നു മാറി നിൽക്കൂ' എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ അതു സരിത്തിനെയും ഖാലിദിനെയും (കേസിലെ കൂട്ടുപ്രതികൾ) ഏൽപ്പിക്കാമെന്നു സ്വപ്ന പറഞ്ഞപ്പോൾ 'ശരി' എന്നായിരുന്നു മറുപടി സന്ദേശം.പണം കൈകാര്യം ചെയ്യാൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണു സ്വപ്ന ബാങ്ക് ലോക്കർ തുറന്നത്. അതിനു ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ സഹായിച്ചു. മുൻകൂർ ലഭിച്ച കമ്മിഷനിൽ ശിവശങ്കറിനു താൽപര്യമുണ്ടായിരുന്നുവെന്ന് ഇതിൽനിന്നു വ്യക്തമാണ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പേരു പരാമർശിക്കുന്ന ഭാഗം പ്രത്യേകം രേഖപ്പെടുത്തിയാണു ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.സ്വപ്ന സുരേഷിനു ജോലി തരപ്പെടുത്തി കൊടുക്കാൻ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ട് എം.ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച വാട്‌സാപ് സന്ദേശം നേരത്തേ പുറത്തുവന്നിരുന്നു. 2019 ജൂലൈ 31നായിരുന്നു ഈ സന്ദേശം.
''മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാൻ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'' എന്നായിരുന്നു പരാമർശം. ഇന്നലെ മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം നിഷേധിച്ചു.വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ മുൻകൂർ പണം പറ്റിയതായി ശിവശങ്കർസ്വപ്ന വാട്‌സാപ് ചാറ്റിലും സ്വപ്നയുടെ മൊഴിയിലും വ്യക്തമായതിനാൽ ഉന്നതരായ സർക്കാർ പ്രതിനിധികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു. യൂണിടാക്കിനു കരാർ ലഭിക്കാൻ സന്തോഷ് ഈപ്പനോടു മുൻകൂർ കമ്മിഷൻ ആവശ്യപ്പെടുകയും അദ്ദേഹം അതു നൽകുകയും ചെയ്തതായി സ്വപ്ന ഇഡിയോടു പറഞ്ഞു. 7.5 കോടി രൂപ റെഡ്‌ക്രെസന്റ് എന്ന സംഘടന 2 ബാങ്ക് അക്കൗണ്ടുകളിൽ യൂണിടാക്കിനു നൽകിയതിനും അടുത്ത ദിവസം അതു പിൻവലിച്ചതിനും ബാങ്ക് രേഖകളുണ്ട്.ലൈഫ് മിഷൻ കോഴയിലേക്ക് കൃത്യമായി വിരൽചൂണ്ടുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയത്.
റിമാൻഡ് റിപ്പോർട്ട് നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന സി എം രവീന്ദ്രനെതിരെ മാത്രമേ പരോക്ഷമായെങ്കിലുമുള്ള സൂചനകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രവീന്ദ്രൻ ഹാജരായില്ല. അതിനിടെയാണ് ഇന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച അങ്ങനെ അഴിമതിയുടേതാണെന്ന ആരോപണവും എത്തി.ഏതായാലും ശിവശങ്കറിന്റെ കാര്യത്തിൽ തീരുമാനമാകാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു..
https://www.facebook.com/Malayalivartha



























