Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ശിവശങ്കറിന്റെ ജീവിതം..ഇന്ന് അത് സംഭവിച്ചിരിക്കും..ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും.. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്...ഇന്ന് വിധി വരുമ്പോൾ അറിയാം ശിവശങ്കർ അകത്തേക്കോ..പുറത്തേക്കോ എന്ന്..

02 MARCH 2023 10:53 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത് ഇന്ന് വിധി വരുമ്പോൾ അറിയാം ശിവശങ്കർ അകത്തേക്കോ ..പുറത്തേക്കോ എന്ന്..ഏതായലും ഇപ്പോൾ ഈ വിഷയത്തിൽ സർക്കാരും പ്രതി സന്ധിയിൽ ആകുന്ന കാഴ്ചയും നമ്മുക് കാണാൻ സാധിക്കും..

 

ലൈഫ് മിഷൻ കോഴ ഇടപാടിൽ കരുതലോടെ നീങ്ങാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ സ്വപ്നയ്ക്കു നൽകിയ ഉപദേശങ്ങളും മുന്നറിയിപ്പും നിയമസഭയിൽ ചർച്ചയതോടെയാണ് പിണറായി വിജയന് ഇന്നലെ നിയന്ത്രണം വിട്ടത്. മുഖ്യമന്ത്രിയിലേക്ക് ആരോപണം തിരിക്കുന്ന നിരവധി കാര്യങ്ങൾ ഇന്നലെ മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ ലൈഫ് മിഷൻ ഇടപെടാൽ സ്വപ്‌നക്കൊപ്പം ശിവശങ്കറും കൃത്യമായി ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുമുണ്ട്.കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ കോപ്പി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം ഇന്നലെ ഭരണപക്ഷത്തെ വിമർശിച്ചത്. 'അവർ പറയും നാട്ടിലെ ഇടപാടുകൾ നടത്തിയതു നീയാണെന്ന്. സൂക്ഷിക്കുക. ഒരുപാട് അതിൽ പങ്കാളിയാകണ്ട. എന്തെങ്കിലും പിശകുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കും.

 

യുഎഇ കോൺസലേറ്റിൽനിന്നു പിരിഞ്ഞുപോയത് അതിനാലാണെന്നും പറയും' - ഇതായിരുന്നു സ്വപ്നയ്ക്ക് ശിവശങ്കറിന്റെ നിർദ്ദേശം. പദ്ധതിയുടെ ക്വട്ടേഷൻ തയാറാക്കണ്ടേ എന്ന സ്വപ്നയുടെ ചോദ്യത്തിനു 'നീ നിർബന്ധമായി അതിൽനിന്നു മാറി നിൽക്കൂ' എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ അതു സരിത്തിനെയും ഖാലിദിനെയും (കേസിലെ കൂട്ടുപ്രതികൾ) ഏൽപ്പിക്കാമെന്നു സ്വപ്ന പറഞ്ഞപ്പോൾ 'ശരി' എന്നായിരുന്നു മറുപടി സന്ദേശം.പണം കൈകാര്യം ചെയ്യാൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണു സ്വപ്ന ബാങ്ക് ലോക്കർ തുറന്നത്. അതിനു ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ സഹായിച്ചു. മുൻകൂർ ലഭിച്ച കമ്മിഷനിൽ ശിവശങ്കറിനു താൽപര്യമുണ്ടായിരുന്നുവെന്ന് ഇതിൽനിന്നു വ്യക്തമാണ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പേരു പരാമർശിക്കുന്ന ഭാഗം പ്രത്യേകം രേഖപ്പെടുത്തിയാണു ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.സ്വപ്ന സുരേഷിനു ജോലി തരപ്പെടുത്തി കൊടുക്കാൻ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ട് എം.ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച വാട്‌സാപ് സന്ദേശം നേരത്തേ പുറത്തുവന്നിരുന്നു. 2019 ജൂലൈ 31നായിരുന്നു ഈ സന്ദേശം.

''മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാൻ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'' എന്നായിരുന്നു പരാമർശം. ഇന്നലെ മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം നിഷേധിച്ചു.വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ മുൻകൂർ പണം പറ്റിയതായി ശിവശങ്കർസ്വപ്ന വാട്‌സാപ് ചാറ്റിലും സ്വപ്നയുടെ മൊഴിയിലും വ്യക്തമായതിനാൽ ഉന്നതരായ സർക്കാർ പ്രതിനിധികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു. യൂണിടാക്കിനു കരാർ ലഭിക്കാൻ സന്തോഷ് ഈപ്പനോടു മുൻകൂർ കമ്മിഷൻ ആവശ്യപ്പെടുകയും അദ്ദേഹം അതു നൽകുകയും ചെയ്തതായി സ്വപ്ന ഇഡിയോടു പറഞ്ഞു. 7.5 കോടി രൂപ റെഡ്‌ക്രെസന്റ് എന്ന സംഘടന 2 ബാങ്ക് അക്കൗണ്ടുകളിൽ യൂണിടാക്കിനു നൽകിയതിനും അടുത്ത ദിവസം അതു പിൻവലിച്ചതിനും ബാങ്ക് രേഖകളുണ്ട്.ലൈഫ് മിഷൻ കോഴയിലേക്ക് കൃത്യമായി വിരൽചൂണ്ടുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയത്.

 

റിമാൻഡ് റിപ്പോർട്ട് നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന സി എം രവീന്ദ്രനെതിരെ മാത്രമേ പരോക്ഷമായെങ്കിലുമുള്ള സൂചനകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രവീന്ദ്രൻ ഹാജരായില്ല. അതിനിടെയാണ് ഇന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച അങ്ങനെ അഴിമതിയുടേതാണെന്ന ആരോപണവും എത്തി.ഏതായാലും ശിവശങ്കറിന്റെ കാര്യത്തിൽ തീരുമാനമാകാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends