സ്വപ്‌നയുടെ രാജി, ഞെട്ടിത്തരിച്ചത് രവീന്ദ്രൻ..കരഞ്ഞു നിലവിളിച്ച് ഓടി..സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്....സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്...സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന് വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തുവന്നത്...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന് വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തുവന്നത്. ഇതിനായി നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ദീര്‍ഘമായ ചര്‍ച്ച നടത്തിയെന്ന് ചാറ്റുകളില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞുവെന്നും ചാറ്റിലുണ്ട്.നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു.
മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട പരാമര്‍ശവും ചാറ്റിലുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌ന രാജിവെച്ചതറിഞ്ഞ് സി.എം. രവീന്ദ്രന്‍ ഞെട്ടി എന്ന് ശിവശങ്കര്‍ പറയുന്നു.ആകെ അടി പതറുകയാണ് പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും. ഇതേവരെ പുറത്തു കാണിക്കാത്ത വീര്യത്തോടെ പ്രതിപക്ഷത്ത് കോണ്‍ഗ്രസിന്റെ നാക്ക് തോക്കായി മാറിയതോടെ മറുപടിയില്ലാതെ പിണറായി വിജയന്‍ വിറയ്ക്കുകയാണ്. പഴയ സിപിഎം മാടമ്പിയുടെ തനിസ്വഭാവം വേണ്ടിവന്നാല്‍ ഇറക്കുമെന്ന ഭീഷണിവരെ പുറത്തിറക്കാന്‍ പിണറായി നിര്‍ബന്ധിതനായത് പ്രതിപക്ഷത്തിന്റെ ആക്രമം ഇത്രയേറെ ശക്തമായതോടെയാണ്.
ഒരു കാര്യം തീര്‍ച്ചയായിക്കഴിഞ്ഞു. ഇത് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ അവസാന ടേമാണ്. മുഖ്യമന്ത്രി പദവിയിലേക്ക് ഇനിയൊരങ്കത്തിന് പിണറായിയെ സിപിഎം പുറത്തിറക്കില്ല. പിണറായി ഇതിനായി ആഗ്രഹിക്കുകയുമില്ല. സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ തരിപ്പണമായിരിക്കുന്നു സര്‍ക്കാര്‍. ജനദ്രോഹബജറ്റിനെതിരെ ജനരോഷം രൂക്ഷമായിരിക്കെ ഇനി മുഖം നന്നാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ അരങ്ങേറിയ നാനാവിധ തട്ടിപ്പുകളിലും ഇന്നേവരെ പിണറായി ചെറുത്തുനിന്നെങ്കിലും ഇനി പിടിച്ചുനില്‍ക്കാനാവാത്ത വിധം വിജയന്റെ അടിത്തറയിളക്കിയിരിക്കുന്നു പ്രതിപക്ഷം. വിഡി സതീശനും മാത്യു കുഴല്‍നാടനും ഉള്‍പ്പെടെ ഒരു നിര കോണ്‍ഗ്രസ് നേതാക്കല്‍ അരങ്ങുതകര്‍ക്കാന്‍ ഇറങ്ങിയതോടെ ഭരണപക്ഷം പത്തി താഴ്ത്തുക മാത്രമല്ല നിയമസഭാ നടപടികള്‍തന്നെ നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി.
അതേ സമയം സര്‍ക്കാരിനെതിരെ പ്രതിപക്ഷത്ത് മുസ്ലീംലീഗ് പുലര്‍ത്തുന്ന നിസംഗതയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അമര്‍ഷവും ഉയര്‍ന്നുവരികയാണ്.ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്ഇന്ന് വിധി വരുമ്പോൾ അറിയാം ശിവശങ്കർ അകത്തേക്കോ ..പുറത്തേക്കോ എന്ന്..ഏതായലും ഇപ്പോൾ ഈ വിഷയത്തിൽ സർക്കാരും പ്രതി സന്ധിയിൽ ആകുന്ന കാഴ്ചയും നമ്മുക് കാണാൻ സാധിക്കും..ലൈഫ് മിഷൻ കോഴ ഇടപാടിൽ കരുതലോടെ നീങ്ങാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ സ്വപ്നയ്ക്കു നൽകിയ ഉപദേശങ്ങളും മുന്നറിയിപ്പും നിയമസഭയിൽ ചർച്ചയതോടെയാണ് പിണറായി വിജയന് ഇന്നലെ നിയന്ത്രണം വിട്ടത്. മുഖ്യമന്ത്രിയിലേക്ക് ആരോപണം തിരിക്കുന്ന നിരവധി കാര്യങ്ങൾ ഇന്നലെ മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























