Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

യൂസഫലിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെറ്റിയതായി റിപ്പോർട്ട്.... ശിവശങ്കറിൻ്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ യൂസഫലി കടുത്ത അമർഷത്തിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.... മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഞ്ചിച്ചതായി യൂസഫലി കരുതുന്നു...കേരള സർക്കാരിനെ താങ്ങി നിർത്തുന്നതിൽ യൂസഫലിക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്...

02 MARCH 2023 11:03 AM IST
മലയാളി വാര്‍ത്ത

യൂസഫലിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെറ്റിയതായി റിപ്പോർട്ട്. ശിവശങ്കറിൻ്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ യൂസഫലി കടുത്ത അമർഷത്തിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഞ്ചിച്ചതായി യൂസഫലി കരുതുന്നു.കേരള സർക്കാരിനെ താങ്ങി നിർത്തുന്നതിൽ യൂസഫലിക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. യു.എ.ഇ.കോൺസുലേറ്റുമായി പിണറായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് യൂസഫലിയായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള പിണറായിയുടെ പാലം. യൂസഫലിയെ വെട്ടി യു.എ.ഇ യുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് പിണറായി ശ്രമിച്ചതെന്ന് യൂസഫലികരുതുന്നു . ശിവശങ്കറിൻ്റെ ചാറ്റ് പുറത്തുവന്നതോടെയാണ് യൂസഫലി കലിപ്പിലായത് .താൻ ജീവനു തുല്യം സ്നേഹിക്കുന്ന പിണറായിക്ക് തന്നെ വിശ്വാസമില്ലാതിരുന്നുവെന്ന് യൂസഫലി അറിഞ്ഞത് ശിവശങ്കരൻ്റെ ചാറ്റ് പുറത്തു വന്നപ്പോഴാണ്. ഇത്തരമൊരു ചാറ്റ് ഇ..ഡി പുറത്തുവിട്ടത് മനപൂർവം തന്നെയാണ്.

ലൈഫ് മിഷൻ കോഴയാരോപണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നത്. സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോ​ദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപ​ദേശിച്ചു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി.

യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റിൽ ആരോപിക്കുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. ഇതിനിടെ ചാറ്റിനെ കുറിച്ച് പിണറായിക്ക് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ ദൂത് യൂസഫലിക്ക് മുന്നിലെത്തിയെങ്കിലും യൂസഫലി തള്ളി.ഇതാണ് യൂസഫലിയെ നോവിച്ചത്. ശിവശങ്കറിൻ്റെ വാക്കുകൾ വളരെ ഗൗരവമായാണ് യൂസഫലി എടുക്കുന്നത്. കാരണം ശിവശങ്കർ മുഖ്യമന്ത്രിയുടെ വലതുകൈയാണെന്ന് യൂസഫലിക്കറിയാം. മുഖ്യമന്ത്രി എന്നാൽ അക്കാലത്ത് ശിവശങ്കർ ആയിരുന്നു. യൂസഫലി പോലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നത് ശിവശങ്കറിൻ്റെ മധ്യസ്ഥതതയിലായിരുന്നു. ശിവശങ്കർ പറയുന്നതെല്ലാം പിണറായി കണ്ണടച്ച് വിശ്വസിച്ചിരുന്നു.

 

യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാ​ഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഞെട്ടി. നിങ്ങളെ ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നിൽ യൂസഫലിയാണെന്നും അദ്ദേഹം പറഞ്ഞു.ഇതാണ് യൂസഫലിക്ക് കിട്ടിയ രണ്ടാമത്തെ പ്രഹരം. സ്വപ്നയുടെ ജോലി കളഞ്ഞതിന് പിന്നിൽ യൂസഫലിയാണെന്ന് പറഞ്ഞത് സി.എം.രവീന്ദ്രനാണ്.

 

ശിവശങ്കറിനൊപ്പമാണ് മുഖ്യമന്ത്രിയുടെ മനസിൽ രവീന്ദ്രൻ്റെ സ്ഥാനം. രവീന്ദ്രനും തനിക്കെതിരെ പറഞ്ഞുവെന്ന് മനസിലാക്കിയാൽ അതിനർത്ഥം മുഖ്യമന്ത്രി പൂർണമായും തനിക്കെതിരായി എന്നതാണെന്ന് യൂസഫലി വിശ്വസിക്കുന്നു.നോർക്കയിലെ നിയമനത്തെയും യൂസഫലി എതിർക്കാൻ സാധ്യതയുണ്ടെന്ന് സ്വപ്ന പറയുന്നു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ.മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ് പിന്നീട് പറഞ്ഞു.. മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു വാഗ്ദാനം. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നോര്‍ക്കയിലും സ്പേസ് പാര്‍ക്കിലും ജോലിക്ക് ശ്രമിച്ചത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റിലാണ് സ്വപ്നയുടെ പ്രതികരണം.ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ൈലഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു.

 

യൂസഫലിക്ക് കൈയയച്ചുള്ള സഹായമാണ് പിണറായി ഇക്കാലമത്രയും ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദേശീയ പണിമുടക്കിൽ പിണറായി തുറക്കാൻ പറഞ്ഞ ലുലു മാൾ സി പി എം അടപ്പിച്ചു. പിണറായി വിജയനെക്കാൾ വലുത് കോടിയേരി ബാലക്യഷ്ണനാണെന്ന് തെളിയിക്കുകയായിരുന്നു അന്ന് പാർട്ടി. കോൺസുലേറ്റിനെ മറയാക്കി ചിലർ സ്വർണ്ണക്കള്ളകടത്ത് നടത്തിയതിൽ യു എ ഇ എന്ന ഇന്ത്യയുടെ സുഹ്യദ് രാജ്യം വല്ലാതെ മുറിപ്പെട്ടിരുന്നു. ഇന്ത്യയിൽ തങ്ങൾ കാരണം എൻ ഐ എ അന്വേഷണം നടക്കുന്നതിലും യുഎ ഇ വല്ലാത്ത അപമാനമാണ് അനുഭവിച്ചത്. സ്വർണക്കടത്ത് ഉണ്ടായപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരായ അറബികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ യു എ ഇ നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ നിന്നാൽ ഉന്നത അധികൃതരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന കാര്യം ഇന്ത്യ അറിയിച്ചപ്പോഴാണ് ഇന്ത്യാ ഗവൺമെന്റിന്റെ അറിവോടെ ഉന്നതരെ സ്വന്തം രാജ്യത്തിലേക്ക് കടത്തിയത്. എന്നാൽ ഇന്ത്യ യു എ ഇയോടുള്ള മാന്യത കാത്തു സൂക്ഷിച്ചു. കള്ള കടത്തിന്റെ അന്വേഷണം യു എ ഇയിലേക്ക് വ്യാപിപ്പിച്ചതേയില്ല. ഇതിന് പിന്നിൽ യൂസഫലിയുടെ സ്വാധീനമാണുണ്ടായിരുന്നത്.

സ്വപ്ന സുരേഷിനെ പോലൊരു നാലം തരം ജീവനക്കാരിയുടെ കൈയിലെ കളിപ്പാവയായി യു എ ഇ കോൺസുലേറ്റ് മാറിയതിൽ യു എ ക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യം യു എ ഇ അധിക്യതർ സമ്മതിക്കുന്നുമുണ്ട്. യു എ ഇ കോൺസുലേറ്റ് കേരളത്തിൽ വേണമെന്നത് കേരളത്തിന്റെ ആവശ്യമായിരുന്നു. 33 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എ ഇയിൽ ജോലിചെയ്യുന്നത്. ഇതിൽ 75 ശതമാനവും മലയാളികളാണ്. യു എ ഇയും കേരളവും തമ്മിൽ അടുത്ത ബന്ധമാണ് ഉണായിരുന്നത്. കേരളത്തിൽ മാറിമാറി വരുന്ന എല്ലാ ഭരണാധികാരികളും യു എ ഇയുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. ഇന്ത്യാഗവൺമെന്റിനോളം ബന്ധം യു എ ഇക്ക് കേരളവുമായുണ്ട്. അതിനാണ് പോറലേറ്റിരിക്കുന്നത്.രാജ്യത്തെ മൂന്നാമത്തെ യു എ ഇ കോൺസുലേറ്റാണ് തിരുവനന്തപുരത്ത് ഉള്ളത്. മുംബയിലാണ് ആദ്യത്തെ കോൺസുലേറ്റ് സ്ഥാപിതമായത്.

 

രണ്ടാമത്തേത് ഡൽഹിയിലായിരുന്നു. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ താൽപര്യ പ്രകാരമാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് സ്ഥാപിതമായത്. 2016 ഒക്ടോബർ 19 നായിരുന്നു കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തത് .പിണറായി വിജയൻ സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലായാണ്  കോൺസുലേറ്റ്  വിശേഷിക്കപ്പെട്ടത്.  കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നു ഗവർണർ അന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. സാംസ്‌കാരികവും സാമ്പത്തികവുമായ നിരന്തര കൈമാറ്റത്തിലൂടെ വളര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം വഴി കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍റൈസി, അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ദേരി, യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന, കോണ്‍സുേലറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ശശി തരൂര്‍ എം.പി., നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ സംബന്ധിച്ചു. എന്നാൽ പറഞ്ഞതൊന്നുമല്ല മുഖ്യമന്ത്രി നടപ്പാക്കിയത്. സ്വന്തം വളർച്ചക്ക് അദ്ദേഹം കോൺസുലേറ്റിനെ ഉപയോഗിച്ചെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന ചക്രവാളത്തിൽ കോടി കണക്കിന് രൂപയുടെ സഹായമാണ് യു എ ഇയിൽ നിന്ന് കേരളത്തിന് കിട്ടിയത്. പ്രളയത്തെ തുടർന്ന് തകരാറിലായ കേരളത്തെ സഹായിക്കാനും യു എ ഇ തയ്യാറായിരുന്നു. എന്നാൽ കേന്ദ്രം അറിയാതെ സഹായം സ്വീകരിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്ര സർക്കാർ ഇടപ്പെട്ട് അട്ടിമറിച്ചിരുന്നു. എന്നിട്ടും റെഡ് ക്രസന്റ് വഴി സഹായം നൽകാൻ യു എ ഇ ശ്രമിച്ചു. അതിലാണ് അഴിമതിയുടെ മന്ദാരം പൂത്തുലഞ്ഞത്. കോൺസുലേറ്റിൽ അഴിമതി നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ വിദേശ സഹായത്തിൽ നിന്നും കൈയിലിട്ട് വാരിയാൽ ആരും അറിയില്ലെന്ന് കേരളം കരുതി. ചുരുക്കത്തിൽ സ്വപ്നയും സർക്കാരും ചേർന്ന് കവർന്നെടുത്തത് മലയാളികളുടെ അഭാവമാണ്. ഇതെല്ലാം കേരളത്തിന് സാധ്യമാക്കിയ യൂസഫലിയെയാണ് പിണറായി വഞ്ചിച്ചത്.യൂസഫലി തെറ്റിയാൽ ഗൾഫിൽ ഉണരുന്ന കേരളത്തിന് തിരിച്ചടി സംഭവിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നാണംകെട്ടും പണമുണ്ടാക്കാനുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends