Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഗോവിന്ദന്‍ മാഷാകട്ടെ പാര്‍ട്ടി ലൈന്‍ വിട്ടൊരു പരിപാടിയിക്കില്ല. പിണറായിയ്‌ക്കെതിരെ വരുന്ന ആരോപണങ്ങളെ തടയാതെ മാറി നില്ക്കുകയാണ് അദ്ദേഹം. ആരോപണങ്ങള്‍ മാത്രമാണോ അതോ അതില്‍ എവിടെയെങ്കിലും സത്യമുണ്ടോയെന്ന അന്വേഷണത്തിലാണ്

02 MARCH 2023 04:32 PM IST
മലയാളി വാര്‍ത്ത



കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും തന്റെ കൈക്കുള്ളില്‍ പിടിച്ചു നിറുത്തിയ പിണറായി രാഷ്ട്രീയ അഴിമതി പ്രതിസന്ധികളില്‍ തളരുകയാണ്. പൊരിവെയിലത്ത് പിണറായിയെ ഒറ്റയ്ക്കാക്കി കടന്നു പോയ കോടിയേരി ബാലകൃഷ്ണന് ശേഷം ഇ.പി.ജയരാജന്റെ കൈകളിലേയ്ക്ക് അധികാരം എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും കണക്ക് കുട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടറിയായി കടന്നു വന്നു. അതിനും മേലേ അദ്ദേഹം പോളിറ്റ്ബ്യൂറോയിലും കടന്നെത്തി. നാളിതുവരെ പിണറായായിരുന്നു പോളിറ്റ് ബ്യൂറോയിലെയും നാഥന്‍. എങ്കിലിപ്പോഴിതാ എല്ലാം ഒറ്റയടിക്ക് വീണുടയുന്നു.

പിണറായിയുടെ ഇടത്തും വലത്തും ഇരുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ജയിലിലും ,മറ്റൊരാള്‍ ജയിലിലന്റെ പടിവാതില്‍ക്കലുമെത്തി നില്ക്കുകയാണ്. ഈ രണ്ട് വിഷയത്തിലും സി പി എമ്മിനോ, പോളിറ്റ് ബ്യൂറോയ്‌ക്കോ മറുപടിയില്ല . സ്വപ്‌ന സുരേഷ് വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കും മറുപടിയില്ല. മറുപടി പറയേണ്ടവരെല്ലാം ഒറ്റക്കെട്ടായി മൗനം പാലിക്കുകയാണ്. എന്നുമാത്രമല്ല മുഖ്യന് മാത്രം അറിയാവുന്ന സ്വപ്‌ന ബന്ധം പാര്‍ട്ടി മറുപടി പറഞ്ഞ് വഷളാക്കണ്ടെയെന്ന നയത്തിലുമാണ് നേതാക്കള്‍. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും ആഞ്ഞടിച്ചാണ് പ്രതിഷേധിച്ചത്.

പാര്‍ട്ടി രൂക്ഷമായ ആരോപണത്തെ നേരിടുന്ന സമയത്ത് സെക്രട്ടറി നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിട്ടു നില്ക്കുന്നത് എന്തു കൊണ്ടും ശ്ര്ദധയാകര്‍ഷിക്കുന്നതും ഈ സാഹചര്യത്തിലാണ്. ഇ.പിയെ പാര്‍ട്ടി കൂട്ടമായി കടന്നാക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പിണറായി വിജയനും ഇപിയുടെ ഗതി വരുമെന്നതാണഅ വരാന്‍ പോകുന്ന ദിവസങ്ങളില്‍ കേരളം കാണാനിരിക്കുന്നത്.

ഗോവിന്ദന്‍ മാഷാകട്ടെ പാര്‍ട്ടി ലൈന്‍ വിട്ടൊരു പരിപാടിയിക്കില്ല. പിണറായിയ്‌ക്കെതിരെ വരുന്ന ആരോപണങ്ങളെ തടയാതെ മാറി നില്ക്കുകയാണ് അദ്ദേഹം. ആരോപണങ്ങള്‍ മാത്രമാണോ അതോ അതില്‍ എവിടെയെങ്കിലും സത്യമുണ്ടോയെന്ന അന്വേഷണത്തിലാണ് . സത്യം കണ്ടെത്തിയാല്‍ ഗോവിന്ദന്റെ കൈകളിലേയ്ക്ക് പാര്‍ട്ടിയും അധികാരം എത്തുമെന്നും അദ്ദേഹത്തിനറിയാം. എല്ലാ തരത്തിലും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന പിണറായി വിജയന്റെ അവസാന ആഗ്രഹമാണ് ഹെലികോപ്ടറില്‍ പറന്ന് നടക്കുകയെന്നത്. യൂസഫലിയെ പോലെ വലിയ ബിസിനസുകാര്‍ നിലത്തിറങ്ങാതെ ആകാശ യാത്ര നടത്തുന്നതിന്റെ ഹരം പിണറായിയെയും പിടികൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സര്‍ക്കാരിനെ കൊണ്ട് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ പൈലറ്റ് സഹിതം വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ ടെന്‍ഡര്‍ വിളിക്കും. മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ യാത്രകള്‍ക്ക് വേണ്ടിയാകും പ്രധാനമായും ഇത് ഉപയോഗിക്കുക. ഇതിലൂടെ റോഡിലെ കരിങ്കൊടികളെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്പനിയില്‍നിന്നു ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. അന്ന് ഖജനാവില്‍ നിന്നും വെറുതെ പണം കൊടുക്കുകയായിരുന്നു ചെയ്തത്.

കടമെടുപ്പും ബാധ്യതകളും കുന്നുകൂടി കൊണ്ടിരിക്കുകയാണ്. ഭരണത്തില്‍ പുറത്തു നിന്നുള്ളവരുടെ കൈകടത്താല്‍ കാണാനാകാത്ത പിണറായി വിജയന്‍ ഭരണ രംഗത്ത് മികച്ച പരാജയമാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. ശിവശങ്കരനും. രവീന്ദ്രനും, സ്വപ്‌ന സുരേഷും തീര്‍ത്ത പത്മവ്യൂഹത്തില്‍ തലയിട്ടു കൊടുത്തതല്ല. അറിഞ്ഞു കൊണ്ട് എല്ലാറ്റിനും മൗനാനുവാദം നല്കുകയായിരുന്നെന്ന വിലയിരുത്തലിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്കകുന്നത്. എന്നാലും അഗ്നിശുദ്ധി വരുത്തേണ്ടത് പിണറായി തന്നയൊണ്. പാര്‍ട്ടിയേയും ഭരണത്തേയും കാല്‍ക്കീഴില്‍ ചവിട്ടി നിറുത്തി വി.എസ് അച്യൂതാനന്ദനെ പോലും പടിക്ക് പുറത്താക്കാന്‍ നടത്തിയ ശ്രമങ്ങളിലൂടെ എന്നും വിവാദങ്ങളിലൂടെ നടന്ന മുഖ്യന്‍ ഇപ്പോള്‍ ശരിക്കും വിയര്‍ക്കുകയാണ്. കള്ളം പറഞ്ഞും കള്ളം ചെയ്തും വെട്ടിപിടിച്ചതൊക്കെ ഒന്നോ രണ്ടോ വാക്ക് കൊണ്ട് സ്വപ്‌ന സുരേഷ് തകര്‍ക്കുകയാണ്.

കേവലമൊരു തട്ടിപ്പ്ുകാരി കേരള മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതരത്തിലേയക്ക് പിണറായിയുടെ ഗ്രാഫ് താഴ്ന്നിരിക്കുന്നു. കാരണം വെല്ലുവിളി ഏറ്റെടുക്കാനോ തള്ളിക്കളയാനോ പാര്‍ട്ടിയില്‍ പോലും ആരുമില്ലെന്ന സ്ഥിതിയായി. പിണറായി വെല്ലുവിളി ഏറ്റെടുത്താല്‍ സ്വപ്‌ന എന്തൊക്കെ തെളിവ് ഹാജരാക്കുമെന്നും അറിയില്ല. നിയമസഭയില്‍ പച്ചക്കള്ളം എന്ന ഒറ്റ വാക്കു കൊണ്ട് മാത്യു കുഴല്‍നാടന്റെ വായടപ്പിച്ചെങ്കിലും പുറത്ത്‌സ്വപ്‌ന തെളിവുകള്‍ നിരത്തിയപ്പോള്‍ മുഖ്യന്‍ പെട്ടുപോയി. ഇനി ഇതില്‍ നിന്നെല്ലാം ഒരു മോചനം സാധ്യമാകുമോയെന്ന കാര്യം കണ്ടറിയണം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends