നിങ്ങൾക്കോർമ്മ കാണും, സോഷ്യലിസ്റ്റ് നേതാവും ഉത്തര കൊറിയൻ പ്രസിഡന്റുമായ കിം ജോങ് ഉന്നും, ഇങ്ങ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സാദൃശ്യങ്ങളുണ്ടെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ കുറച്ച് നാൾ മുൻപ് വന്ന പോസ്റ്റുകൾ. മലയാളികൾ അതര്ക്ക് സാമ്യം കമ്ടു പോകുന്ന നടപടികൾ ഉള്ളതു തന്നെ ആവണം കാര്യം.

നിങ്ങൾക്കോർമ്മ കാണും, സോഷ്യലിസ്റ്റ് നേതാവും ഉത്തര കൊറിയൻ പ്രസിഡന്റുമായ കിം ജോങ് ഉന്നും, ഇങ്ങ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സാദൃശ്യങ്ങളുണ്ടെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ കുറച്ച് നാൾ മുൻപ് വന്ന പോസ്റ്റുകൾ. മലയാളികൾ അതര്ക്ക് സാമ്യം കമ്ടു പോകുന്ന നടപടികൾ ഉള്ളതു തന്നെ ആവണം കാര്യം.
രണ്ടു കൂട്ടരും പറയുന്ന സിദ്ധാന്തം സോഷ്യലിസമാണ് എന്നതാണ് ഒരു വസ്തുത. പാർട്ടി എന്നാൽ പിണറായി എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്ത് കാര്യങ്ങൾ വന്നത് ജനങ്ങളെ ഈ രീതിയില് ചിന്തിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയയെപ്പറ്റി ചില കാര്യങ്ങൾ പറഞ്ഞിട്ട് ഒറ്റയാൾ പ്രസ്ഥാനമായ പിണറായി വിജയൻ സഖാവിലേക്ക് വരാം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങൾ പിന്തുടരുന്ന ഒരു ഏകാധിപത്യ ഭരണകൂടമാണ് ഉത്തര കൊറിയ. രാഷ്ട്രം ഒരുപാട് രഹസ്യങ്ങൾ സൂക്ഷിക്കുന്നു . കേരളം ഒരു രാജ്യമല്ല സംസ്ഥാനമാണ് ,എങ്കിൽക്കൂടി രഹസ്യങ്ങളുടെ കൂമ്പാരമാണ് .
അന്താരാഷ്ട്ര കോളുകൾ ചെയ്യുന്നത് ഉത്തര കൊറിയയിൽ കുറ്റകരമാണ്. 2007 ൽ, നിരവധി അന്താരാഷ്ട്ര കോളുകൾ വിളിച്ച ഒരാൾ കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്. ിവിടെ കേരളത്തിൽ അന്താരാഷ്ട്രവും അല്ലാത്തതുമായ കോളുകളും, വ്യക്തി വിവരങ്ങളും വിറ്റു കാശാക്കുന്ന പരിപാടിയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ 80 ലക്ഷം പേരുടെ മെഡിക്കൽ വിവരഹ്ഹളാണ് സ്പ്രിംഗ്ലറിലൂടെ ചോർത്തിയത്. കിം ഒരു മീറ്റിംഗിൽ സംസാരിക്കുമ്പോൾ ഉറങ്ങുന്നത് വധശിക്ഷയ്ക്ക് വരെ കാരണമായേക്കാം. കിം ജോങ് ഉന്നിന്റെ ഒരു പരിപാടിക്കിടെ ഉറങ്ങിപ്പോയതിന് ഉത്തരകൊറിയൻ പ്രതിരോധ മന്ത്രി ഹ്യോൻ യോങ് ചോളിനെ 2015-ൽ 100-ലധികം ആളുകൾക്ക് മുന്നിൽ വെടിവച്ചു കൊന്നിട്ടുണ്ട്.
ഇവിടെ ജനാധിപത്യ സംവിധാനം ആയിട്ടു കൂടി കരിങ്കൊടി കാണിക്കാൻ പാടില്ല, മുഖ്യമന്ത്രി കടന്നു പോകുന്ന വഴികളിലൂടെ മരുന്നു പോലും വാങ്ങാൻ പൊയ്ക്കൂട എന്നൊക്കെയാണല്ലോ? രണ്ടും ഏതാമ്ട് സമാനമായ നീതി നിഷേധിക്കൽ തന്നെയാണ്. മൗലികാവകാശങ്ങൾക്കുമേലെയുള്ള കടന്നു കയറ്റം.! അടുത്തതാണ് ശ്രദ്ധേയം. കിം ജോങ് ഉന്നിന്റെ കുടുംബത്തെയോ ഉത്തര കൊറിയൻ സർക്കാരിനെയോ രാഷ്ട്രീയക്കാരെയോ അനാദരിക്കുന്ന കഠിനമായ ശിക്ഷക്ക് കാരണമായേക്കാം .
പാർട്ടിയെ തള്ളിപ്പറയുന്നവരെ വെട്ടിക്കൊല്ലുകയും, നശിപ്പിക്കുകയും ചെയ്യുന്ന ചില പ്രവൃത്തികളുമായി ഇതിന് സാമ്യം കോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം. കടുത്ത ആരാധനയും ബഹുമാനവും വച്ച് പുലർത്തണമെന്ന് ഒരു ഭരണാധികാരി നിർബന്ധം പിടിക്കുന്ന അവസ്ഥ. ഭരണമെന്നാൽ അത് ഒരാളിലേക്ക് ചുരുങ്ങുന്ന അവസ്ഥ. 1994-ൽ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ഇൽ-സങ് മരിച്ച ജൂലൈ 8-ന്, പുഞ്ചിരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഈ ദിവസം ഉച്ചത്തിൽ സംസാരിക്കുകയോ നൃത്തം ചെയ്യുകയോ മദ്യപിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
നിയമങ്ങളെ അനാദരിക്കുന്നതിനാൽ ആളുകളെ ലേബർ ക്യാമ്പുകളിലേക്ക് അയയ്‌ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാം. കിം ഇൽ-സങ്ങിന്റെ മൃതദേഹം ഒരു ഗ്ലാസ് ശവകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നു, വിനോദസഞ്ചാരികൾ അദ്ദേഹത്തിന്റെ കാൽക്കൽ വണങ്ങണമെന്നത് നിർബന്ധമാണ്. കേരളത്തിൽ ആരും മുഖ്യമന്ത്രിയയോ സർക്കരി്‍രെ പിടിപ്പുകേടിനെപ്പറ്റിയോ മിണ്ടിയാൽ ക്ഷോഭിച്ച്, പൊട്ടിത്തെറിക്കുന്ന കാഴ്ചയല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. "Kwangmyong" അല്ലെങ്കിൽ Bright എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഇൻട്രാനെറ്റിലൂടെ മാത്രമേ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയൂ. കെ ഫോണിലൂടെ കേരള സർക്കാർ ലക്ഷ്യമിട്ടതും ഇതൊക്കെ തന്നെ അല്ലേ എന്നാണ് ജനസംസാരം. 2013-ൽ കിം ജോങ് ഉൻ രാജ്യത്ത് ആളുകൾക്ക് അനുവദനീയമായ മുടിവെട്ടലിന്റെ ഒരു ലിസ്റ്റ് പുറത്തിറക്കി.
ആളുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന 28 (സ്ത്രീകൾക്ക് 18, പുരുഷന്മാർക്ക് 10) സംസ്ഥാന അംഗീകൃത ഹെയർസ്റ്റൈലുകൾ ഉണ്ട്. ഇവിടെ ഇനി അതൊക്കെ എന്നാണാവോ നിലവിൽ വരുന്നത്.ഉത്തര കൊറിയയിൽ സംസ്ഥാനവുമായുള്ള ബന്ധം അനുസരിച്ച് ആളുകൾക്ക് എവിടെ താമസിക്കാമെന്ന് സർക്കാർ തിീരുമാനിക്കുന്നു. കേരളത്തിലും ഏതാണ്ട് അതൊക്കെ തന്നെ ആയി വരുന്നു. കാട് കയ്യേറി കാടിൻരെ മക്കളെ ഇറക്കി വിട്ട് കുത്തക മുതലളിമാർക്ക് റിസോർട്ട് പണിയാൻ അനുമതി കൊടുക്കുക. കെ-റെയ്ലിന്റെ പേരിൽ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുക. അങ്ങനെ നീളുന്നു പിണറായി സർക്കാരിന്റെ നടപടികൾ. രോഡ് വികസനത്തിന്റെ പേരിൽ വസ്തു കയ്യേറുകയും മതിൽ പൊളിക്കുകയും ചെയ്യാൻ പാർട്ടിക്കാർ മുന്നിട്ടിറങ്ങുന്നതും ഉത്തര കൊറിയയിലല്ല, നമ്മുടെ കേരളത്തിലാണ്. ഉത്തര കൊറിയയിൽ മതസ്വാതന്ത്ര്യം ഒരു മിഥ്യയാണ്.
ഔദ്യോഗികമായി നിരീശ്വര രാഷ്ട്രമാണ്. പാശ്ചാത്യ മതപരമായ ആചാരങ്ങളും സാഹിത്യവും നിഷിദ്ധമാണ്. ബൈബിളുകൾ വിതരണം ചെയ്തവരെ പരസ്യമായി വധിച്ചു. 2014-ൽ അമേരിക്കക്കാരനായ ജെഫ്രി ഫൗൾ ഒരു റെസ്റ്റോറന്റിലെ കുളിമുറിയിൽ ബൈബിൾ മറന്നുവെച്ചതിനാൽ അഞ്ച് മാസത്തോളം തടവിലായി. പള്ളികൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയും സ്ഥിതി അതാണെങ്കിലും ചില പ്രത്യേക പ്രീണന രീതികൾ നിലവിലുണ്ട് എന്നതാണ് കഥ.
മതസ്വാതന്ത്ര്യത്തിൽ കൈകടത്തുക, മതവികാരം വ്രണപ്പെടു്തതുക. പുച്ഛിക്കുക, വോട്ട് കിട്ടുമെന്നും പണം കിട്ടുമെന്നും ഉള്ള വിഭാഗങ്ങളെ മാത്രം ചേർത്തു നിർത്തുന്നതായി അഭിനയിക്കുക, ഇതൊക്കെ പിണറായി സർക്കാരിന്റെ സോഷ്യലിസ്റ്റ് രീതികൾ. ഇനിയുമേറെ ഭീകരമായ നിയമങ്ങലാണ് സോഷ്യലിസം എന്ന പേരിൽ ഉത്തര കൊറിയയിൽ ഉള്ളത്. കമ്മ്യൂണിസത്തിന്റെ ഒടുക്കം,ദി സ്റ്റേറ്റ് വിൽ വിതർ എവെ എന്ന മാര്ക്,ിയൻ തിയറിയിൽ തന്നെ ചെന്നവസാനിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. സ്റ്റേറ്റ് എന്നതിന് ലെനിൽ നൽകിയ വ്യീാഖ്യാനവും മറ്റൊന്നല്ല. ചിയ പ്രത്യേക വിധാഗങ്ഹളെ അടിച്ചമർത്താനുള്ള ശക്തി സ്രോതസ്സാണ് സ്റ്റേര്റും ഭരണവും. അങ്ങനെയെങ്കിൽ ിവിടെയിനി ജനാധിപത്യവും സോഷ്യലിസവും പറഞ്ഞ് അടിച്ചമർത്തപ്പെടാൻ ഒരു ജനത ബാക്കിയുണ്ടാവില്ല.
https://www.facebook.com/Malayalivartha

























