ഡോക്ടർമാരുടെ അഭാവം, മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മാറ്റി വയ്ക്കുന്നു, വലഞ്ഞ് രോഗികൾ

കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ അഭാവംമൂലം ശസ്ത്രക്രീയകൾ മാറ്റി വയ്ക്കുന്നു. മാസത്തിൽ ഒന്നിടവിട്ടുള്ള ചൊവ്വാഴ്ചകളിലാണ് ശസ്ത്രക്രിയകൾ നടന്നുവന്നിരുന്നത്. എന്നാൽ ജനുവരിമാസത്തിനു ശേഷം ഇതു വരെ ശസ്ത്രക്രീയകൾ ഒന്നും നടക്കുന്നില്ല. ഈ വിഭാഗത്തിൽ മാത്രമായി എട്ട് ഡോക്ടർമാരുടെ കുറവുകളാണ് ഉള്ളത്.
ശസ്ത്രക്രിയകൾ നടക്കാത്തത് മൂലം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം എന്നീ ജില്ലകളിൽ നിന്നും കോട്ടയം ജില്ലയുടെ വിദൂര സ്ഥലങ്ങളിൽ നിന്നുമായി ശസ്ത്രക്രീയകൾക്കു വേണ്ടി എത്തുന്നരോഗികൾ ബുദ്ധിമുട്ടുകയാണ്.ശസ്ത്രക്രീയ വേണ്ടിവരുന്ന ഭൂരിപക്ഷം രോഗികളും മെഡിക്കൽ കോളജ് പരിസരത്ത് ഭീമമായതുകനൽകിവീട് വാടക യ്ക്ക് എടുത്തു താമസിക്കുകയാണ്.
ശസ്ത്രക്രിയ നീണ്ടു പോകുന്നതുമൂലം വാടക നൽകുവാൻ കഴിയാതെ വീട് ഒഴിയേണ്ട സ്ഥിതിയിലാണ് ചിലരോഗികൾ. ഡയാലിസിസ് ഉള്ള തിനാലാണ് ശസ്ത്രക്രിയ ആവശ്യമായ രോഗികൾ ആശുപത്രി പരിസരത്ത് വാടകവീട് എടുത്തു താമസിച്ചു കൊണ്ടിരിക്കുന്നത്.
ആഗസ്റ്റ്മാസംവരെശസ്ത്രക്രിയ നടത്തുന്നതിനായി രോഗികൾക്ക് തിയതി നൽകിയിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവത്തിൽ ശസ്ത്രക്രിയ പറഞ്ഞിരിക്കുന്നതിയതികളിൽ നടക്കുമെന്ന പ്രതീക്ഷയില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ ഡോക്ടർമാരുടെ അഭാവം പരിഹരിക്കുവാൻ ശക്തമായഇടപെടൽ നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha























