ബന്ധുക്കളെ പോലും മാറ്റി നിർത്തി സൈനികന്റെ വിവാഹം..? ദുഃസ്വപ്നമായി ഗ്രീഷ്മ

ഷാരോൺ രാജിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ചിരുന്ന സൈനികൻ വിവാഹിതനായി. കേസിന്റെ കുറ്റപത്രം പൊലീസ് നൽകിയ ദിവസത്തിനോട് അടുത്തായിരുന്നു സൈനികന്റെ വിവാഹവും. കേസിൽ സൈനികനും സാക്ഷിയാണ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന സൈനികനുമായുള്ള വിവാഹം നടക്കാൻ കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നു. നാഗർകോവിൽ ജില്ലിയിലാണ് സൈനികന്റെ താമസം. ഗ്രീഷ്മയുടേയും സൈനികന്റേയും വീടുകൾ തമ്മിൽ 30 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.
ഷാരോൺ കൊലക്കേസ് ചർച്ചയായതോടെ തന്നെ ഗ്രീഷ്മയുമായുള്ള വിവാഹത്തിൽ നിന്നും സൈനികന്റെ കുടുംബം പിന്മാറിയിരുന്നു. സൈനികന് കൊലയിൽ പങ്കുണ്ടോ എന്ന് അറിയാൻ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ഗ്രീഷ്മയുടെ പ്രണയ വിഷത്തിൽ പ്രതിശ്രുത വരനായിരുന്ന സൈനികന് പങ്കില്ലെന്ന നിഗമനത്തിലേക്ക് തിരുവനന്തപുരം റൂറൽ പൊലീസിലെ ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ജമ്മുവിൽ നിന്നും പറന്നെത്തി ജില്ലാ ക്രൈംബ്രാഞ്ചിന് നാഗർകോവിലിലെ സൈനികൻ മൊഴി നൽകിയിരുന്നു.
ഷാരോണിനൊപ്പം ഗ്രീഷ്മ തൃപ്പരപ്പിൽ താമസിച്ചതിനെ കുറിച്ച് അറിയില്ല. ഗ്രീഷ്മയുമായുള്ള കല്ല്യാണത്തിൽ നിന്നും പിന്മാറിയെന്നും പുതിയ വിവാഹാലോചനകളുടെ തിരക്കിലാണെന്നും സൈനികൻ പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരി വയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈനികന്റെ വിവാഹം കഴിഞ്ഞ വാർത്ത അറിഞ്ഞ ഗ്രീഷ്മ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കുടുംബവുമായി അടുപ്പമുള്ള ചില ബന്ധുക്കൾ വിവാഹം കഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ നിഷേധിക്കുന്നുണ്ട്. ബന്ധുക്കളെ പോലും അറിയിക്കാതെ ആയിരുന്നോ വിവാഹം നടന്നതെന്നും സംശയമുണ്ട്.
ഷാരോൺ കൊലപാതകക്കേസിൽ നാഗർകോവിലിലെ സൈനികന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് നോട്ടീസ് നൽകി ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കൈപറ്റി കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങിയാണ് സൈനികൻ നാഗർ കോവിലിലെ തറവാട് വീട്ടിൽ എത്തിയത്. അതിന് ശേഷം പിതാവിനൊപ്പം രണ്ട് ദിവസം മുൻപ് റൂറൽ എസ്‌പി. ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സൈനികന്റെ മൊഴി പ്രകാരം ഗ്രീഷ്മയ്ക്ക് ഷാരോണുമായി അടുപ്പം ഉണ്ടായിരുന്നത് അറിയില്ലയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്.
ബന്ധുവഴി വന്ന വിവാഹാലോചന വിശദമായി അന്വേഷിച്ച ശേമാണ് ഉറപ്പിച്ചത്. നല്ല കുടുംബം പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസം, മോശമല്ലാത്ത സാമ്പത്തികം ഇതൊക്കെയാണ് വിവാഹം ഉറപ്പിക്കാൻ ഘടകമായി മാറിയത്. ജാതക കൈമാറ്റൽ ചടങ്ങിന് ശേഷം ദിനവും ഫോണിൽ സംസാരിച്ചിരുന്നു. അന്നൊന്നും അസ്വഭാവികത തോന്നിയില്ല. ഷാരോണിന്റെ മരണശേഷം യൂട്യൂബ് വഴിയാണ് കാര്യങ്ങൾ അറിഞ്ഞത്.
പിന്നീട് ടിവി ന്യൂസിലും കാര്യങ്ങൾ അറിഞ്ഞു. ഇതിനിടയിൽ ഗ്രീഷ്മയെ ബന്ധപ്പെട്ടുവെങ്കിലും വാർത്തകളിൽ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവൾ ശ്രമിച്ചത്. പിന്നീട് ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതോടെ ആ അദ്ധ്യായം അടഞ്ഞുവെന്നായിരുന്നു മൊഴി. ഗ്രീഷ്മ ഷാരോണുമായി തൃപ്പരിപ്പിൽ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. ഇടയ്ക്ക് ലീവിന് വന്നപ്പോൾ പുറത്ത് വെച്ച് നേരിൽ കണ്ടിരുന്നതായും സൈനികൻ സമ്മതിച്ചിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഷാരോണിനെ അറിയില്ലെന്ന് മാത്രമല്ല ഇവർ തമ്മിലെ അടുപ്പവും സൈനികൻ അറിഞ്ഞിരുന്നില്ലന്ന് അന്വേഷണ സംഘത്തിന് മനസിലായി. ഗ്രീഷ്മയെ തെളിവെടുപ്പിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ച വാർത്ത പുറത്തു വന്നപ്പോഴാണ് ഇവർ തൃപ്പരപ്പിൽ താമസിച്ച വിവരം സൈനികൻ അറിഞ്ഞത്.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























