സി പി എം ഭയന്നു ഫ്ളക്സ് മാറ്റി ഓടി മുഖത്തല ക്ഷേത്രത്തിൽ സംഭവിച്ചത്
കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിന്റെ മുന്നിലാണ് ഗോവിന്ദൻമാഷിന്റെ യാത്രയുടെ വലിയ കട്ടൗട്ട് സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് അഭിമുഖമായാണ് അനഭിമുഖമായി ഗോവിന്ദൻമാഷിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മലയാളി വാർത്തയാണ് ഇത് റിപ്പോർട്ട് ചെയ്തത്. തുടർന്ന് രാത്രി തന്നെ സിപിഎം കട്ടൗട്ട് മാറ്റി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ഈ ക്ഷേത്രത്തിന് ഏറെ പഴക്കമുണ്ട്. മുഖത്തല മുരാരി ക്ഷേത്രത്തിൽ നാനാ ദേശത്ത് നിന്നുളളവരാണ് ആരാധനയ്ക്കായി എത്തുന്നത്.
കൊല്ലം ജില്ലയിലെ ഏറ്റവും അവസാനത്തെ ഉത്സവമാണ് ഇവിടെ. തിരുവാഭരണം വഹിച്ചുളള ഘോഷയാത്ര ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന് മുന്നിൽ വിശ്വാസികളെ അപമാനിച്ച് കൊണ്ടുളള ഈ കട്ടൗട്ട് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വാസികൾ പറഞ്ഞു. ഏറ്റവും കൂടുതൽ വിശ്വാസികൾ തൊഴാനെത്തുന്ന ക്ഷേത്രം കൂടിയാണ് ഇത്. വാഹനങ്ങളിൽ പോകുന്നവർ ഉൾപ്പടെ ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ നമസ്കരിക്കുക പതിവാണ്. ശ്രീകോവിലിന് മുന്നിൽ ഈ കട്ടൗട്ട് ഉയർന്നത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഭരണസമിതിയിൽ കൂടുതൽ പേർ സിപിഎം ആയതിനാൽ ഇത്തരം നടപടികൾ ഇനിയും ഉണ്ടാകുമെന്ന് വിശ്വാസികൾ പറഞ്ഞു. ഏതായാലും കട്ടൗട്ട് മാറ്റിയതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ
ബിനുപളളിമൺ
https://www.facebook.com/Malayalivartha