Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മിന്നലായി മുരളി... കെ മുരളീധരനും എകെ രാഘവനും നോട്ടീസ് കൊടുത്ത് പുലിവാല്‍ പിടിച്ച് കെ സുധാകരന്‍; കോണ്‍ഗ്രസിലെ കലഹം അവസാനിപ്പിക്കാന്‍ ശ്രമിച്ചു; അവസാനം എല്ലാവരും സുധാകരനെതിരേ; ഹൈക്കമാന്‍ഡ് ഇടപെടല്‍ വരും

14 MARCH 2023 07:48 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വായ് അടപ്പിക്കാന്‍ ശ്രമിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് കൂട്ട പ്രഹരം. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ കലഹം പ്രധാനമായും ലക്ഷ്യംവെക്കുന്നത് കെ. സുധാകരനെയാണ്.

കെ. മുരളീധരനാണ് എതിര്‍പ്പുമായി മുന്നിട്ടിറങ്ങിയതെങ്കിലും എ ഗ്രൂപ്പിന്റെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്. പാര്‍ട്ടി കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കളോട് ആലോചിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ രണ്ട് എം.പി.മാരെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കാനെന്നപേരില്‍ കെ.പി.സി.സി. പ്രസിഡന്റ് ചാടിപ്പുറപ്പെടേണ്ടിയിരുന്നില്ലെന്ന വികാരമാണ് എ, ഐ ഗ്രൂപ്പുകളിലുള്ളത്.

എം.കെ. രാഘവനും കെ. മുരുളീധരനും എ.ഐ.സി.സി. അംഗങ്ങളും എം.പി.മാരുമായതിനാല്‍ അവര്‍ക്ക് അച്ചടക്കത്തിന്റെ പേരില്‍ കത്തുനല്‍കേണ്ടത് എ.ഐ.സി.സി.യില്‍ നിന്നാണെന്നാണ് അവരുടെ പക്ഷം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സുധാകരന്‍ തങ്ങള്‍ക്ക് കത്തുനല്‍കിയതും ഇരുവരുടെയും പ്രസ്താവനകളിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതും തങ്ങളെ ഇകഴ്ത്താനുള്ള നടപടികളായാണ് അവര്‍ കണ്ടത്.

ഇതിന്റെ പേരിലാണ്, വായ മൂടിക്കെട്ടാനാണ് തീരുമാനമെങ്കില്‍ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചത്. ഇപ്രാവശ്യവും പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചവരാണ് ഇരുവരും. കെ. മുരളീധരന്റെ പ്രഖ്യാപനത്തെ ഹൈക്കമാന്‍ഡ് ഇടപെടലിനുള്ള സമ്മര്‍ദമായാണ് വിലയിരുത്തുന്നത്.

എ, ഐ ഗ്രൂപ്പുകളും ഈയാവശ്യം താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ എന്നിവരോട് നേരത്തേതന്നെ ഉന്നയിച്ചിരുന്നു. സംസ്ഥാനതലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു ആലോചനാസംവിധാനമാണ് അവരുടെ ആവശ്യം. 60 കെ.പി.സി.സി. അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഏകപക്ഷീയമായിപ്പോയി എന്നതാണ് അവസാന പ്രകോപനമെങ്കിലും വി.ഡി. സതീശന്‍-കെ. സുധാകരന്‍ ടീം വന്നതിനുശേഷം നടത്തിയ പുനഃസംഘടന ആദ്യംമുതലേ ഗ്രൂപ്പ് നേതൃത്വത്തിന് ദഹിക്കുന്നതായിരുന്നില്ല.

എന്നാല്‍, ഗ്രൂപ്പ് മാനേജര്‍മാരോട് ചോദിച്ചുമാത്രം പുനഃസംഘടനയെന്ന വാദം നടക്കില്ലെന്ന മറുവാദമാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ പട്ടിക ജില്ലകളില്‍നിന്ന് ചോദിച്ചിരുന്നു. 15-നകമെങ്കിലും അവ ലഭ്യമാക്കി പുനഃസംഘടന നടത്താനാണ് കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചത്. കാര്യങ്ങള്‍ വഷളായസ്ഥിതിക്ക് ഗ്രൂപ്പുകള്‍ നിസ്സഹകരണത്തിലാണ്.

പരസ്യ പ്രസ്താവനയില്‍ നോട്ടിസ് നല്‍കിയ കെപിസിസി നേത്യത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലോക് സഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്നും നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമാണെന്നും മുരളീധരന്‍ തുറന്നടിച്ചു. അതേസമയം വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ കെ സുധാകരന്‍ തയ്യാറായില്ല.

പരസ്യ പ്രസ്താവനയില്‍ കെപിസിസിനെ നേതൃത്വത്തിന്റെ നോട്ടീസിനെതിരെ നിലപാട് കടുപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. നേതൃത്വത്തിനെതിരെ തുറന്നടിക്കുക മാത്രമല്ല സമ്മര്‍ദ്ദത്തിലാക്കുക കൂടിയാണ് മുരളീധരന്‍. നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്ന് പ്രതികരിച്ച മുരളീധരന്‍ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി

അഭിപ്രായം പറയാന്‍ കഴിയുന്ന വേദികളായ രാഷ്ട്രീയ കാര്യസമിതിയും നിര്‍വാഹക സമിതിയും ചേര്‍ന്നിട്ട് കുറെ കാലമായി. രണ്ട് എം പി മാരെ പിണക്കിയത് നല്ലതിനല്ലെന്നും മുരളിധരന്‍ മുന്നറിയിപ്പ് നല്‍കി. കെ മുരളീധരന്റെ വിമര്‍ശനത്തോട് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഘടനാ പ്രശ്നങ്ങള്‍ കെപിസിസി പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends