Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സ്വപ്‌നയെ വളയ്ക്കാന്‍ നോക്കിയത് നത്തോലികള്‍...പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് ഈ നാറ്റക്കേസ് വീണ്ടും കുത്തിപ്പൊക്കിയത്...സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടായിട്ടുണ്ട്....പാര്‍ട്ടി കോടതി നിയമത്തിന് വിട്ടുകൊടുക്കാതെ അവരെ രക്ഷിച്ചിട്ടുമുണ്ട്, ശിക്ഷിച്ചിട്ടുമുണ്ട്....ഇതൊക്കെ നവകേരളത്തിലെ പുതിയ പുതിയ പ്രതിഭാസങ്ങളാണെന്നേ....

14 MARCH 2023 01:30 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും എം.ശിവശങ്കറിന്റെ സ്വന്തം 'പാറുക്കുട്ടിയും' ആയിരുന്ന സ്വപ്‌ന സുരേഷിനെ വളയ്ക്കാന്‍ നോക്കി പരാജയപ്പെട്ട മൂന്ന് സി.പി.എം നേതാക്കളുടെ മോഡസ് ഓപ്പറാണ്ടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് ഈ നാറ്റക്കേസ് വീണ്ടും കുത്തിപ്പൊക്കിയത്. അതും ഇരട്ടച്ചങ്കുള്ള പുതിയ മുഖ്യമന്ത്രിയേയും ഇന്ദ്രനേം ചന്ദ്രനേം വെല്ലാത്ത പഴയ പിണറായി വിജയനേയും കേരളത്തിന്റെ ഐശ്വര്യമായ അദ്ദേഹത്തിന്റെ കുടുംബത്തേയും രക്ഷിക്കാന്‍. വളക്കാനിറങ്ങിയ ത്രിമൂര്‍ത്തികളും ആരോപണം നിഷേധിച്ചിരുന്നതാണ്. പക്ഷെ, മാനനഷ്ടക്കേസ് കൊടുക്കാന്‍ അവര്‍ക്ക് പാര്‍ട്ടി അനുമതി കൊടുത്തിരുന്നു. എന്നാല്‍ ആ ത്രീ മെന്‍സ് വളരെ ഉദാരമനസ്‌ക്കരും സ്ത്രീകളോട് അന്തസും ആഭിജാത്യവും പുലര്‍ത്തുന്നവരും ആയതിനാല്‍ സ്വപ്‌നയെ കോടതി കയറ്റിയില്ല. മാത്രമല്ല സ്വപ്‌ന ഇവര്‍ക്കെതിരെ പോലീസിലോ, മുഖ്യമന്ത്രിക്കോ, ചില പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന എ.കെ.ജി സെന്ററിലോ പാതിയും കൊടുത്തിട്ടില്ല.

 

എന്നാല്‍ മറ്റ് ചില സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി കോടതി നിയമത്തിന് വിട്ടുകൊടുക്കാതെ അവരെ രക്ഷിച്ചിട്ടുമുണ്ട്, ശിക്ഷിച്ചിട്ടുമുണ്ട്. ഇതൊക്കെ നവകേരളത്തിലെ പുതിയ പുതിയ പ്രതിഭാസങ്ങളാണെന്നേ. അത്തരം ചില പ്രതിഭാസങ്ങളെകുറിച്ചും അതിലെ പ്രതിഭകളെ കുറിച്ചുമാണ് ഇനി പറയാന്‍ പോകുന്നത്.ആദ്യം നമുക്ക് ശശിയുടെ വീരഗാഥ പറയാം. സി.പി.എമ്മില്‍ രണ്ട് ശശിമാരുണ്ട്. ഒന്ന് പി.ശശിയും മറ്റൊന്ന് പി.കെ ശശിയും. ശശീന്ന് കേള്‍ക്കുമ്പോ പലര്‍ക്കും പഴയ സിനിമകളിലെ ജോസ്പ്രകാശിനെ ഓര്‍മവരും. അതിന് കാരണമുണ്ട്. സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ ലൈംഗിക ആരോപണക്കേസില്‍ അന്വേഷണം നടത്താന്‍ 2012ല്‍ കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശി അഭിഭാഷകനായി ജോലി നോക്കുകയായിരുന്നു അന്ന്. അതായത് പാര്‍ട്ടി നിയമത്തില്‍ നിന്ന് രക്ഷപെടുത്തി എന്നര്‍ത്ഥം.

 

കോടതി ഉത്തരവിട്ടത് ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ഡി വൈ എഫ് ഐ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്റെ ഒരു മുന്‍ എം എല്‍ എയും നല്‍കിയ പരാതികളെ തുടര്‍ന്നാണ് ശശിയെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.യോഗാ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുമ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യ സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഒരു മുന്‍ എം എല്‍ എയും സമാനമായ മറ്റൊരു പരാതി നല്‍കി. തന്റെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ശശിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാമാണെന്നായിരുന്നു ആരോപണം. നീലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു ശശി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശിയെ പാര്‍ട്ടി അന്ന് പുറത്താക്കിയത്. പി ശശിക്ക് നാണം കെട്ടാണ് അന്ന് പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. ശശിയോട് ആദ്യം അവധിയില്‍ പോകാനായിരുന്നു നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വന്‍ തിരിച്ചടി ഉണ്ടായത്. 2011 ജൂലായിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താക്കിയത്. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു. 2018ല്‍ ശശിയെ പാര്‍ട്ടി തിരികെയെടുത്തു. അടുത്തവര്‍ഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെത്തി. 2022ല്‍കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലുമായി. ശശിക്കെതിരായ നടപടി പാര്‍ട്ടി ശിക്ഷയില്‍ ഒതുങ്ങിയതിനെതിരെയാണ് നന്ദകുമാര്‍ ഹര്‍ജി കൊടുത്തത്. ആ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതി ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു.

 

ഇപ്പോ ശശി ആരാ, സ്ത്രീസമൂഹത്തിന്റെ ഉന്നമനം ലക്ഷമിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി. പുതിയ വിജയന്‍ എന്നൊക്കെ പറയുന്നത് പോലെ വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ പതിയ വേര്‍ഷനായിരിക്കും ഇതെന്ന് നമുക്ക് ആശ്വസിക്കാം. അല്ലാതെ തല്‍ക്കാലം വേറെ വഴിയില്ല.സി.പി.എം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായിരുന്ന പി.കെ ശശിക്കെതിരെ 2018ലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡന പരാതി കൊടുത്തത്. മണ്ണാര്‍ക്കാട് ഏര്യാ കമ്മിറ്റി ഓഫീസില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അതിക്രമം നടത്തി, ഭയം കൊണ്ട് പാര്‍ട്ടി ഓഫീസില്‍ പോകാറില്ല, പാര്‍ട്ടി ഓഫീസില്‍ സുരക്ഷിതമായി പോകാന്‍ അവസരം ഉണ്ടാകണം എന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സ്ത്രീ നീരസം പ്രകടിപ്പിച്ചാലും തന്റെ ആഗ്രഹത്തിന് വഴങ്ങാന്‍ പുരുഷന്‍ നടത്തുന്ന നീക്കങ്ങളെ കടുത്ത ജയില്‍ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി 2013ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്നത്. അന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പാര്‍ലമെന്റ് അംഗമായിരുന്നു. ഇതേ ശ്രീമതിയാണ് ശശിക്കെതിരായ പരാതി അന്വേഷിച്ച സി.പി.എം അന്വേഷണ കമ്മിഷനിലെ ഒരംഗം.

 

ശശിക്കെതിരെ നടപടിയെടുത്ത ശേഷം അന്ന് ശ്രീമതി പറഞ്ഞതിങ്ങിനെയാണ്: പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രയോഗങ്ങള്‍ സംഭാഷണത്തിലുണ്ടായിട്ടുണ്ട്. അതൊട്ടും ശരിയായില്ല. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇത്രയും ശക്തമായ നടപടി ലോകത്ത് സി.പി.എമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും എടുക്കാന്‍ കഴിയില്ലെന്നും ശ്രീമതി അവകാശപ്പെട്ടു. എന്നിട്ടിപ്പോ എന്ത് സംഭവിച്ചു. ആറ് മാസം കഴിഞ്ഞ് ശശി കരുത്തനായി മടങ്ങിയത്തി. ഇപ്പോ കെ.ടി.ഡി.സി ചെയര്‍മാനാണ്. ഇതാണ് സി.പി.എമ്മിന്റെ നീതി ബോധം, സ്ത്രീശാക്തീകരണം. ഇവരാണ് ലിംഗസമത്വത്തിനും ജന്‍ഡര്‍ന്യൂട്രാലിറ്റിക്കും വേണ്ടി മുറവിളികൂട്ടുന്നത്.

 

കൂട്ടത്തിലുള്ള സഹോദരിമാരോട് അതിക്രമം കാണിച്ചവരെ നിയമത്തിന് വിട്ട് കൊടുത്ത് കല്‍ത്തുറുങ്കിലടയ്ക്കുകയും അതിജീവിതമാരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് മനുഷ്യത്വം, ജനാധിപത്യം, പൗരബോധം. അല്ലാതെ സ്ത്രീകളോട് പരാക്രമം കാട്ടിയവര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്ന പാര്‍ട്ടി കോടതിയും അവിടങ്ങളിടെ ശിക്ഷയും സ്ത്രീവിരുദ്ധവും പ്രാകൃതമാണ് സഖാക്കളേ... നാഴികയ്ക്ക് നാല്‍പ്പത് വട്ടം പുരോഗമനം പ്രസംഗിച്ചാല്‍ പോരാ പ്രവര്‍ത്തിച്ച് കാണിക്കണം. അതിന് ഇരട്ടച്ചങ്ക് ഉണ്ടായിട്ട് കാര്യമില്ല, നീതിബോധം വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends