സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസ്; വിജേഷ് പിള്ളേക്കെതിരെ എഫ്ഐആർ ഇട്ട് കെ ആർ പുര പോലീസ്

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയി കർണാടകയിൽ വിജേഷ് പിള്ളേക്കെതിരെ കേസ് എടുത്തിരുന്നു. ഇപ്പോൾ ഇതാ ആ കേസിൽ എഫ്ഐആർ ഇട്ടിരിക്കുകയാണ് പോലീസ് കെ ആർ പുര പോലീസ് സ്റ്റേഷനാണ് വിജേഷ് പിളയ്ക്കെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നത്.
അതേസമയം തന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന സുരേഷ് വിവരം പുറത്ത് വിട്ടിരുന്നു. ബെംഗളൂരു കൃഷ്ണരാജപുര പൊലീസാണ് കേസ് എടുത്തത്. കേസിൽ പോലീസ് തന്റെ മൊഴിയെടുത്തുയെന്നും വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു. കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ. നായാട്ട് തുടങ്ങി സഖാക്കളെ. എന്നായിരുന്നു കുറിപ്പ്. അതേ ഇപ്പോഴത്തെ അന്വേഷണവും ആ അജ്ഞാതനെ കേന്ദ്രീകരിച്ച് തന്നെയാണ്. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരണം. സ്വപ്നയുടെ പരാതിയില്‍ വിജേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെടും.
ഭീഷണി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് വിജേഷിന് പൊലീസ് മുന്നറിയിപ്പ് നല്‍കും. ഇതിനിടയിൽ ചൂണ്ടുവിരൽ നീളുന്നത് അജ്ഞാത വ്യക്തിയിലേയ്ക്ക് തന്നെയാണ്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെയുള്ള എല്ലാ തെളിവുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. വഴങ്ങിയില്ലെങ്കിൽ നോട്ടോ ലഹരിമരുന്നോ ബാഗിൽ വച്ചു കള്ളക്കേസിൽ കുടുക്കാൻ എളുപ്പമാണെന്നും 3 വർഷം ജയിലിൽ അയയ്ക്കാൻ അതുമതിയെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും സ്വപ്ന ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























