നടപടികൾ നിയമപരമായി നേരിടും; കർണാടക പോലീസിന്റെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല; എഫ്ഐആർ രെജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വിജേഷ് പിള്ള

വിജേഷ് പിള്ളക്കെതിരെ സ്വപ്ന നൽകിയ പരാതിയിൽ കർണാടക പോലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ഇപ്പോൾ വിജേഷ് പിള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. താൻ ഇപ്പോഴത്തെ നടപടികൾ നിയമപരമായി നേരിടും എന്നാണ് പ്രതി വിജേഷ് പിള്ള പ്രതികരിച്ചിരിക്കുന്നത്. കർണാടക പോലീസിന്റെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും വിജേഷ് പിള്ള പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു എഫ്ഐആർ ചെയ്തു എന്ന വിവരം പുറത്ത് വന്നത്. കെ ആർ പ്പുര പോലീസ് സ്റ്റേഷനാണ് വിജേഷ് പിളയ്ക്കെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നത്.
കേസിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുറി ഹോട്ടലിൽ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു . ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക . നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞിരുന്നു . എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
അതേസമയം തന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്ന് കാര്യവും ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന സുരേഷ് വിവരം പുറത്ത് വിട്ടിരുന്നു. സ്വപ്ന പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായായിരുന്നു; എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത് .
https://www.facebook.com/Malayalivartha


























