"ശിവശങ്കർ സാർ" നിങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അല്ലാത്തപക്ഷം. ഈ ഇടപാടിൽ അവനും ഉൾപ്പെട്ടതിനാൽ നിങ്ങൾ ഇങ്ങനെ കാത്തിരിക്കരുത്......വീണ്ടും ഞെട്ടിച്ചു കൊണ്ട് സ്വപ്നയുടെ പോസ്റ്റ്..

വീണ്ടും അടുത്തൊരു ബോംബ് പൊട്ടിച്ചരിക്കുകയാണ് സ്വപ്ന...ഇപ്പോൾ സ്വപ്ന വാ തുറക്കുമ്പോൾ നമ്മുടെ സർക്കാർ ഒന്ന് ആടിയുലയുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്..കാരണം..സർക്കാരും മുഖ്യമന്ത്രിയും ശിവശങ്കറും കൂടെ ചേർന്ന് ചെയ്തു കൂട്ടയിട്ടുള്ള പല രഹസ്യങ്ങളുടെ താക്കോല് സ്വപ്നയുടെ കൈകളിൽ ആണ്..അതുകൊണ്ട് അത് ഓരോന്നോരാന്നായി പുറത്തു വിടാൻ ആണ് സ്വപ്ന ശ്രമിക്കുന്നത്...ഇതാ ഇപ്പോൾ ഇന്ന് ഇവിടെ ചർച്ച ആയിട്ടുള്ള ബ്രഹ്മപുരം വിഷയത്തിലും സ്വപ്ന പ്രതികരിച്ചിരിക്കുകയാണ്...ഈ സംഭവത്തെ ഉണ്ടയപ്പോൾ എന്തെ മുഖ്യൻ മൗനം പാലിക്കുന്നു എന്ന നമ്മൾ ചോദിച്ചു..അതിനെ കുറിച്ച് പറയുക..പോസ്റ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ നിശബ്ദത, അതിനു മുകളിലുള്ള ശക്തിക്ക് നന്ദി, ഒടുവിൽ അദ്ദേഹം ഉച്ചരിക്കാൻ തീരുമാനിച്ചു.കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ്, അത് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന സാധാരണക്കാരായ സ്ത്രീകൾക്കും മാന്യന്മാർക്കും വിതരണം ചെയ്യണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കൾക്ക് കൃത്യസമയത്ത് വായിക്കാൻ കുറിപ്പ് ലഭിക്കാത്തത് കൊണ്ട് കേരള നിയമസഭയിൽ എപ്പോഴും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, അതെ വലതു കൈ ഹോസ്പിറ്റലിൽ ഉള്ളത് കൊണ്ടാവാം "ശിവശങ്കർ സാർ" നിങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
അല്ലാത്തപക്ഷം. ഈ ഇടപാടിൽ അവനും ഉൾപ്പെട്ടതിനാൽ നിങ്ങൾ ഇങ്ങനെ കാത്തിരിക്കരുത്......ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ, ദയവായി എന്റെ നിർദ്ദേശം സ്വീകരിക്കുക, പ്രായവും ലിംഗഭേദവും കണക്കിലെടുക്കാതെ, ബാക്കിയുള്ളവരെ രക്ഷിക്കാൻ ഞങ്ങളുടെ ജീവൻ പണയപ്പെടുത്തി ഞങ്ങൾ ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കും, പക്ഷേ നിങ്ങൾ മുൻകൂർ എടുത്താൽ ........ തിരികെ ഒപ്പം ബ്രഹ്മപുരത്തെ രക്ഷിക്കുന്നവർക്കും കൊച്ചിക്കാർക്കും വിതരണം ചെയ്യുക.ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.സ്ത്രീകളേ, മാന്യരേ, എന്റെ ജീവനുനേരുണ്ടാകുന്ന എല്ലാ ഭീഷണികളിലും അപകടങ്ങളിലും കൊച്ചിയിലെ ജനങ്ങളെ സഹായിക്കാൻ ഞാൻ നിങ്ങളോടൊപ്പം ചേരും.എന്താണ് മൊബിലൈസേഷൻ അഡ്വാൻസ്, പ്രിയപ്പെട്ട കുടുംബങ്ങളെയും സഹോദരിമാരെയും നമുക്ക് കൈകോർത്ത് ചിന്തിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...ഇതിലൂടെ ഞൻ വെറുതെ അടങ്ങി ഇരിക്കില്ല എന്നുള്ള ശക്തമായ സൂചനയാണ് സ്വപ്ന നൽകുന്നത്...ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൗനം വെടിയും...നിയമസഭയിൽ പിണറായി പ്രസ്താവന നടത്താൻ ഒരുങ്ങുകയാണ്. ഇതിനവിടെയാണ് മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നിലെ കാരണം എന്താണെന്ന് പറഞ്ഞു കൊണ്ട് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രിക്കെതിരെയാണ് സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.നിയമസഭയിൽ പ്രസ്താവന നടത്താൻ ഒരുങ്ങവേയാണ് സ്വപ്‌ന ആരോപണവുമായി രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. 12-ാം ദിനം തീണയണച്ചപ്പോൾ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക.
പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനാകില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും നടന്നുവരികയണ്.അതിനിടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണ കരാർ എടുത്ത സോണ്ട കമ്പനി മുതലാളിമാരുമായി മുഖ്യമന്ത്രിക്ക് പിണറായിക്ക് ബന്ധമെന്ന് ആരോപിച്ചു പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തുവന്നിരുന്നു. പിണറായി വിജയൻ നെതർലണ്ടിൽ വച്ച് സോണ്ട കമ്പനിയുമായി ചർച്ച നടത്തിയെന്ന് പ്രതീഷ് വിശ്വനാഥ് ആരോപിച്ചു.
കൊച്ചിയിലും കോഴിക്കോടും, കണ്ണൂരും എല്ലായിടത്തും കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രിയോ, കുടുംബാംഗങ്ങളോ വിദേശ രാജ്യത്തു കമ്മിഷൻ വാങ്ങിയോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും പ്രതീഷ് പറഞ്ഞു.അതേസമയം സോണ്ടയെ തള്ളി ജർമൻ കമ്പനി ബോവർ നേരത്തെ രംഗത്തുവന്നിരുന്നു. ബ്രഹ്മപുരത്ത് തങ്ങൾ സോണ്ടയുടെ പങ്കാളിയല്ലെന്നും ബംഗളൂരുവിൽ സോണ്ട നടത്തിയ തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഡി പാട്രിക് ബോവർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം മൂലം സോണ്ട അന്വേഷണം അട്ടിമറിച്ചു അവർക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാട്രിക് പറഞ്ഞു.കൂടാതെ സ്വപ്ന ഇപ്പോൾ സ്വര്ണക്കടത്തു കസിന്റെ പേരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടകം പോലീസ് അന്വേഷണം തുടരുകയാണ്..വിജേഷ് പിള്ളയെ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നതും...കേരളത്തെക്കാൾ തനിക്ക് ബംഗളുരുവിൽ സംരക്ഷണം ലഭിക്കുമെന്ന് സ്വപ്ന കരുതുന്നു. കേരളത്തിലാണെങ്കിൽ തന്നെ വകവരുത്തുമെന്ന് സ്വപ്ന കരുതുന്നു. ഇക്കാര്യം സ്വപ്ന പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. സ്വപ്നക്ക് നീതി നടപ്പിലാക്കി തരാമെന്ന് ഇ.ഡി ഉറപ്പു നൽകിയിട്ടുണ്ട്.വിജേഷിൻ്റെ മൊഴി കേരളത്തിലെ സി പി എം നേതാക്കളെ ലക്ഷ്യമിടും എന്നു തന്നെയാണ് മനസിലാക്കുന്നത്. വിജേഷിന് ഇനി ആരെയും ഭയമില്ല. വിജേഷ് ഭയന്നാൽ അദ്ദേഹത്തിന് തീർച്ചയായും ജയിലിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.അതിനിടെ സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുക്കാനുള്ള നീക്കത്തിൽ നിന്നും പാർട്ടി സെക്രട്ടറി പിൻമാറി.
https://www.facebook.com/Malayalivartha

























