സർക്കാർ-ഗവർണർ പോരിനിടെ രാഷ്ട്രപതിക്കൊപ്പം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവർണറുടെ നയതന്ത്രം...വിരുന്നു നയതന്ത്രത്തിന്റെ ഫലമായി, പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്...

സർക്കാർ-ഗവർണർ പോരിനിടെ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവർണറുടെ നയതന്ത്രം. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുർമുവിന്റെ ബഹുമാനാർഥമാണ് ഗവർണറുടെ വിരുന്ന്. വിരുന്നു നയതന്ത്രത്തിന്റെ ഫലമായി പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടൽ ഹയാത്തിലാണ് സത്കാരം. കേരളീയസദ്യയാണ് സസ്യഭുക്കായ രാഷ്ട്രപതിക്ക് ഒരുക്കുന്നത്. എന്നാൽ, വിരുന്നിന്റെ ഭാഗമായി മത്സ്യ, മാംസ വിഭവങ്ങളും ഉണ്ടാകും. സാധാരണ രാഷ്ട്രപതി രാജ്ഭവനിലെ വി.ഐ.പി. സ്യൂട്ടിലാണ് താമസിക്കാറെങ്കിലും ഇപ്രാവശ്യം സ്വകാര്യഹോട്ടലിലാണ് താമസം. ഗവർണർ താമസിക്കുന്ന പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അദ്ദേഹം വി.ഐ.പി. സ്യൂട്ടിലാണ് താമസം.
17-ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പിറ്റേന്ന് വൈകീട്ട് ലക്ഷദ്വീപിലേക്ക് പോകും.നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചിരിക്കയാണെന്നു കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് സർക്കാർ. സർവകലാശാലാ വി.സി. നിയമനങ്ങളിൽ സർക്കാരും ഗവർണറുമായി തുടങ്ങിയ ഏറ്റുമുട്ടലിന് പിന്നീട് ഒരുഘട്ടത്തിലും ഇളവുവന്നില്ലെന്ന് മാത്രമല്ല രൂക്ഷമാകുകയും ചെയ്തു.കുറെ നാളായി പോരിങ്ങനെ മുറുകുന്നതിനിടയിലാണ്..ഇപ്പോൾ മുഖ്യന് ഇല വച്ച് വിളമ്പാനുള്ള ഗവർണറുടെ നീക്കം..ഇതെന്താണിപ്പോൾ ഒരു മനം മാറ്റം..എന്താണ് നടക്കാൻ പോകുന്നതെന്ന അറിയാതെ വാ പൊളിച്ചു നിൽക്കുകയാണ് മുഖ്യനും കൂട്ടരും..പൊതുവേ സൽക്കാരപ്രിയനായ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ചു കൊണ്ടാണ് പതിവുനയതന്ത്രം പയറ്റുന്നത്. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുർമുവിന്റെ ബഹുമാനാർഥമാണ് ഗവർണറുടെ വിരുന്ന്. വിരുന്നുനയതന്ത്രത്തിന്റെ ഫലമായി പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്.
അതെ സമയം ണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തും. 17നു തിരുവനന്തപുരത്തും രാഷ്ട്രപതിക്ക് ഔദ്യോഗിക പരിപാടികളുണ്ട്. നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ ദ്രൗപദി മുർമു സമ്മാനിക്കും. നാളെ വൈകിട്ട് 4.20നാണു ചടങ്ങ്.പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. തുടർന്നാണ് ഐഎൻഎസ് ദ്രോണാചാര്യയിലെ ചടങ്ങിനെത്തുക. രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി 17നു രാവിലെ 9.30നു ഹെലികോപ്ടറിൽ കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠത്തിലേക്കു പോകും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീയുടെ പരിപാടിയിൽ സംബന്ധിക്കും.
ഉച്ചയ്ക്കു ലക്ഷദ്വീപിലേക്കു തിരിക്കും. നാളെ കൊച്ചി രത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണമുണ്ട്.നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് അനുമതി കാത്ത് ഗവർണറുടെ മുമ്പിലുള്ളത്. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നാണ് ഗവർണറുടെ വിശദീകരണം. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരപരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പുവെക്കുന്നതിലെ പ്രയാസവും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.അതിനിടയിലാണ് ഇപ്പോൾ ഈ വിരുന്നു..ഇനി രാഷ്‌ട്രപതി പോയി കഴിഞ്ഞാൽ അറിയാൻ സാധിക്കും എന്താണ്..നടക്കാൻ പോകുന്നതെന്ന്..അല്ലെങ്കിൽ എന്താണ് ഗവർണർ ഈ വിരുന്നു കൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്നുള്ളത്...
https://www.facebook.com/Malayalivartha

























