Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.

15 MARCH 2023 12:51 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് കത്തി പതിനാല് ദിവസം ജനം ശ്വാസംകിട്ടാതെ വലഞ്ഞിട്ടും കേരളത്തിന്‍െ മുഖ്യമന്ത്രി ജനങ്ങളെ സാന്ത്വനിപ്പിക്കാനായി പോലും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. മുഖ്യന്റെമൗനം മൂന്നു ദിവസമായി നിയമസഭയില്‍ പ്രതിപക്ഷം കൊടുങ്കാറ്റായി ആരോപിച്ചിട്ടും മിണ്ടാട്ടമില്ലാത്ത മുഖ്യന്‍ ഇന്ന് സഭയില്‍ വായ തുറക്കും. ബ്ര്ഹമപുരത്ത് തീ പടര്‍ന്നതിന് കാരണമെന്ത്, തീ അണയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍, കരാറിന് പുറകില്‍ അഴിമതി നട്ന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എല്ലാം ഇന്ന് അദ്ദേഹം വിശദീകരിക്കും. നാളിതുവരെ പ്രതിപക്ഷവും പൊതുജനവും ആവശ്യപ്പെട്ടിട്ടും മൗനം വെടിയാത്ത് മുഖ്യന്‍ ഇന്ന് വായ തുറക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സ്വ്പന സുരേഷ് ബ്രഹ്‌മപുരത്തെ കുറിച്ച് നടത്തിയ ആരോപണങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 ബ്ര്ഹമപുരത്ത് ബ്രഹ്‌മാണ്ഡചക്കര കുടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി ശിവശങ്കറിനും പങ്കുണ്ടെന്ന് സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഇടപാടായതിനാല്‍ ശിവശങ്കറിന്റെ ബന്ധം തള്ളിക്കളയാനാവില്ല  ബ്രഹ്‌മപുരം തീപിടിത്തത്തിലും  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം. ശിവശങ്കറിന്റെ പങ്കിനെ കുറിച്ചാണ് അവര്‍ പറയുന്നത്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

''ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആയതുകൊണ്ടാകാം. ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.''- സ്വപ്ന സുരേഷ് പറഞ്ഞു.


ബ്രഹ്‌മപുരം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രത്യേക ഇന്ന് പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ബുധനാഴ്ച സഭയില്‍ പ്രത്യേക പ്രസ്താവന നടത്തുന്നത്. തീപിടിച്ച് 12 ദിവസങ്ങള്‍ക്കുശേഷം തീയണച്ച അഗ്‌നിരക്ഷാസേനയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. അഗ്‌നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.

അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്‌സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ടു കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നും കത്തില്‍ സതീശന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാന്‍ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി പറഞ്ഞു.അതേസമയം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സെക്രട്ടറിമാര്‍ക്ക് ഏപ്രില്‍ 5ന് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ബ്രഹ്‌മപുരത്ത് മുന്‍പുണ്ടായ തീപിടുത്തങ്ങള്‍ മറച്ചുവെച്ചുവെന്നും ഇനി അത് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. വികേന്ദ്രീകൃതമായ മാലിന്യ സംസ്‌കരണമാണ് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രീകൃത രീതിയിലാണ് നടക്കുന്നത്. ബ്രഹ്‌മപുരം പ്രദേശത്തെ ഭൂഗര്‍ഭ ജലം ശേഖരിക്കണമെന്നും വെള്ളിയാഴ്ചയോടുകൂടി ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് രീതിയില്‍ സംസ്‌കരിക്കുന്നതിനു കണ്ണൂര്‍ കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള കരാര്‍ റദ്ദാക്കുന്നതിനെതിരെ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. കരാര്‍ റദ്ദാക്കരുതെന്നു തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കോര്‍പറേഷനു കത്തെഴുതിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ സോണ്ടയെ ഒഴിവാക്കിയിരുന്നു.

കെഎസ്‌ഐഡിസി ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍, 40,000 ക്യുബിക് മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ 6.86 കോടി രൂപയുടെ കരാര്‍ 2019 ല്‍ സോണ്ടയുമായി ഒപ്പിട്ടിരുന്നു. പിന്നീടു കോഴിക്കോട് എന്‍ഐടി നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ 1.23 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നു കണ്ടെത്തിയതോടെ, കരാര്‍ തുക 21.50 കോടി രൂപയാക്കണമെന്നു സോണ്ട ആവശ്യപ്പെട്ടു. ഇതു പറ്റില്ലെന്നു നിലപാടെടുത്ത കോര്‍പറേഷന്‍, കരാര്‍ റദ്ദാക്കാന്‍ അനുമതി തേടി 2021 ജൂലൈ 20നു തദ്ദേശ വകുപ്പിനു കത്തെഴുതി. ഇതിനുള്ള മറുപടിയില്‍, സോണ്ടയുമായുള്ള കരാര്‍ തുടരണമെന്നു ഡപ്യൂട്ടി സെക്രട്ടറി എം.ജയശ്രീ നിര്‍ദേശം നല്‍കി. സോണ്ടയ്ക്കു തുക വര്‍ധിപ്പിച്ചു നല്‍കുന്നതു കരാര്‍ വ്യവസ്ഥയ്ക്കനുസരിച്ചാകണമെന്നും 2021 ഓഗസ്റ്റ് 25ന്റെ കത്തില്‍ പറയുന്നു. സോണ്ടയ്ക്ക് കൊച്ചയില്‍ മാത്രമല്ല കണ്ണൂരും കരാര്‍ ലഭിക്കാന്‍ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ചെന്ന് വ്യക്തമായിരിക്കുകയാണ്.

2021 നവംബര്‍ 17ന് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത സംസ്ഥാന തല ഓണ്‍ലൈന്‍ യോഗം, കണ്ണൂരില്‍ നിലവിലെ ടെന്‍ഡര്‍ അനുസരിച്ചുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാനും പഴയ ടെന്‍ഡറിലെ അതേ മാനദണ്ഡങ്ങള്‍ അനുസരിച്ചു റീടെന്‍ഡര്‍ നടത്താനും തീരുമാനിച്ചു. . തുടര്‍ന്നു സോണ്ടയുമായുള്ള കരാര്‍ കോര്‍പറേഷന്‍ റദ്ദാക്കുകയും റീടെന്‍ഡര്‍ ചെയ്യുകയും ചെയ്തു.

സോണ്ടയ്ക്കു മുന്‍കൂര്‍ നല്‍കിയ 68.60 ലക്ഷം രൂപ തിരിച്ചു പിടിക്കുന്നതിനെ പറ്റി കോര്‍പറേഷന്‍ 2022 ജനുവരി 15നു തദ്ദേശ വകുപ്പിനു കത്തു നല്‍കി. അക്കൊല്ലം ഫെബ്രുവരി 11നു നല്‍കിയ മറുപടിയില്‍, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ടെന്‍ഡര്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തില്ലെന്നും നിലവിലുള്ള ടെന്‍ഡര്‍ അനുസരിച്ചുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാനാണു തീരുമാനിച്ചതെന്നും ഡപ്യൂട്ടി സെക്രട്ടറി ഷിബി ഏബ്രഹാം അറിയിച്ചു. കോര്‍പറേഷന്‍ നടത്തിയ റീടെന്‍ഡറില്‍ ക്യുബിക് മീറ്ററിന് 640 രൂപ നിരക്കില്‍ റോയല്‍ വെസ്റ്റേണ്‍ കരാര്‍ ഏറ്റെടുത്തു. 1715 രൂപയായിരുന്നു സോണ്ടയുടെ നിരക്ക്. കൊടിയ അഴിമതിയുടെ വിഷപുകകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

അതേസമയം, ബ്രഹ്‌മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഹൈകോടതിയെ അറിയിച്ചു. അഗ്‌നിരക്ഷാ യൂണിറ്റുകള്‍ ഇപ്പോഴും ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു. സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോര്‍പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചതായും കോര്‍പറേഷന്‍ അറിയിച്ചിരിക്കുകയാണ്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറും മലിനീകരണ ബോര്‍ഡ് ചിഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറും അടക്കമുള്ളവര്‍ ബ്രഹ്‌മപുരം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല, സമീപപ്രദേശത്തെ എട്ടു മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മാലിന്യം കൂടി ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഈ മാലിന്യം ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്‌കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്. അതിനാല്‍ ഈ മാലിന്യങ്ങളുടെ സംസ്‌കരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബയോമൈനിങ്ങിന് വേണ്ട ഉപകരണങ്ങളില്ല. നിലവില്‍ ചില ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ബയോമൈനിങ് നടത്തുന്നത്. എന്നാല്‍ സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ഈ യന്ത്രങ്ങള്‍ക്ക് സാധിക്കില്ല. പ്ലാന്റിലേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സോണ്ട കമ്പനിയെ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചെന്ന കാര്യം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യമായ ഇടപെടല്‍ നടത്തിയെന്നതും വ്യക്തം. ഈ ഇടപാടുകളിലെല്ലാം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends