മൗനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ വാ തുറക്കും...ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും...വിയർത്തു തുടങ്ങി സ്വപ്നയുടെ പണി ഏറ്റു..

ഏറെ നാളത്തെ മൗനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ വാ തുറക്കും...ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന. വിഷയത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്താൻ ഒരുങ്ങവേയാണ് സ്വപ്‌ന കഴിഞ്ഞ ദിവസം ഒരു ആരോപണവുമായി രംഗത്ത് വന്നത്.. വിഷയത്തിൽ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. 12-ാം ദിനം തീണയണച്ചപ്പോൾ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക.പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനാകില്ല.കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും നടന്നുവരികയണ്.പ്രതിപക്ഷങ്ങൾ അടക്കം കടുത്ത പ്രതിഷേധമാണ് നടത്തി വരുന്നത്...കൊച്ചി കിടന്ന് പുകയുമ്പോഴും മാധ്യമങ്ങൾക്ക് മുന്പിലോ..അതുംപോലെ നിയമസഭയിലോ ഒരക്ഷരം പോലും പിണറായി വിജയൻ മിണ്ടിയിരുന്നില്ല..പകരം..ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇടുക മാത്രമാണ് ചെയ്തത്..അതും കഴിഞ്ഞ ദിവസം മാത്രം..
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്.എന്ന് മാത്രമായിരുന്നു ആ ഒരു പോസ്റ്റ്..
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയും കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റും ഏറെ വിവാദമായിരുന്നു...ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വപ്‌ന സുരേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം. സോണ്ട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്.ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി ഇത്രയും നാള്‍ മൗനം പാലിച്ചത് അതിനാലാണ് എന്നും സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചെടുത്ത് ബ്രഹ്‌മപുരത്തെ തീ അണക്കാന്‍ മുന്നോട്ട് വന്ന സാധാരണക്കാര്‍ക്ക് വിതരണം ചെയ്യണം എന്ന് സ്വപ്‌ന സുരേഷ് പറയുന്നു.കേരള നിയമസഭയില്‍ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തതിന് കാരണം തനിക്കറിയാം എന്നും സ്വപ്‌ന സുരേഷ് അവകാശപ്പെടുന്നു. താനും കൊച്ചിയില്‍ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത് എന്നും സ്വപ്‌ന സുരേഷ് പറയുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ ഒരുങ്ങുന്നത്..എന്തായിരിക്കും പറയാൻ പോകുന്നത് എന്നുള്ളത് ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്..
https://www.facebook.com/Malayalivartha

























