സിവിൽ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും; ഒരുകോടി നഷ്ടപരിഹാരം വേണം; തനിക്കും തന്റെ കുടുംബത്തിനും വിജേഷ് പിള്ള ആരാണെന്ന് അറിയില്ല; അപകീർത്തികരമായ പ്രസ്താവനകൾ മാധ്യമങ്ങൾ ഏറ്റെടുത്തു; സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ കേസുമായി മുന്നോട്ടു പോകും; സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് എം വി ഗോവിന്ദൻ

സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണം പിൻവലിച്ചു മാധ്യമങ്ങളിലൂടെ മാപ്പ് പറയണം എന്നാണ് ആവശ്യം മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും.ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്ന സുരേഷിൻറെ പുതിയ ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാണ് എം വി ഗോവിന്ദന്റെ ആരോപണം.
അത് പിൻവലിക്കണം എന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും തന്റെ കുടുംബത്തിനും വിജേഷ് പിള്ള ആരാണെന്ന് അറിയില്ല. അപകീർത്തികരമായ സ്വപ്നയുടെ പ്രസ്താവനകൾ മാധ്യമങ്ങൾ ഏറ്റെടുത്തു. മാത്രമല്ല രണ്ട് പ്രസിദ്ധമായ പത്രങ്ങളിലൂടെ ഈ വാർത്ത പുറത്തുവന്നു .അതുകൊണ്ട് മാപ്പ് പറയണം . മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ കേസുമായി മുന്നോട്ടു പോകുമെന്നാണ് വക്കിൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഈയൊരു വിഷയത്തിൽ നടപടി വൈകുന്നത് എന്ത് എന്ന് ചോദ്യത്തിൽ നിന്നും എം വി ഗോവിന്ദൻ പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് എന്ന ഒരു നടപടിയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നത്
അതേസമയം നിർണായകമായ വെളിപ്പെടുത്തലുകളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് നടത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെയടക്കം ആരോപണങ്ങളുമായിട്ടായിരുന്നു സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്.
വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു.
ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താൻ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞെന്നും സ്വപ്ന പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്.
https://www.facebook.com/Malayalivartha

























