CPM വിശ്രമകേന്ദ്രം പണിയാൻ പൊങ്കാലക്കല്ല്

ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകൾകൊണ്ട് വിശ്രമകേന്ദ്രം നിർമ്മിച്ച് സിപിഎം. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാർട്ടി പ്രവർത്തകർക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള കേന്ദ്രം നിർമ്മിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷം കല്ലുകൾ ലൈഫ് മിഷന് ഉപയോഗിക്കുമെന്നായിരുന്നു മേയറുടെ വാദം.
ഊറ്റുകുഴി ഹാൻടെക്‌സ് ഓഫീസിന് എതിർവശമാണ് പൊങ്കാല കല്ലുകൾ കൊണ്ടുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
99 ലോഡ് ചുടുകല്ലുകളാണ് പൊങ്കാലയ്‌ക്ക് ശേഷം നഗരസഭ പുത്തരിക്കണ്ടത്ത് എത്തിച്ചത്. എന്നാൽ ഊറ്റുകുഴി മേഖലയിലെ കല്ലുകൾ ശേഖരിക്കാതെ മനപൂർവം ഒഴിവാക്കി നൽകുകയായിരുന്നു. സംഭവത്തിനെതിരെ പ്രദേശവാസികൾ രംഗത്തുവന്നു. ലൈഫ് പദ്ധതിയുടെ മറവിൽ കല്ലുകൾ അടിച്ചുമാറ്റി സിപിഎം പാർട്ടി ഓഫീസുകൾ പണിയുകയാണെന്ന് ജനങ്ങൾ ആരോപിച്ചു.
പൊങ്കാലയ്‌ക്ക് ശേഷം കല്ലുകൾ ആരും എടുക്കരുതെന്ന് നഗരസഭ അറിയിച്ചിരുന്നു. കല്ലുകൾ ശേഖരിക്കാൻ ശ്രമിച്ചാൽ പിഴ ചുമഴ്‌ത്തുമെന്ന് മേയർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.മേയർ ഇക്കാര്യത്തിൽ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് മലയാളി വാർത്തയോട് പറഞ്ഞു.
ലൈഫ് മിഷനുവേണ്ടി വീടുകൾ പണിയാൻ ശേഖരിച്ച പൊങ്കാല ഇഷ്ടികകൊണ്ട് നിർമ്മിക്കുന്ന പാർട്ടി വിശ്രമകേന്ദ്രം മേയർതന്നെയാകും ഉദ്ഘാടനം ചെയ്യുക.യഥാ രാജാ തഥാ പ്രജ.
https://www.facebook.com/Malayalivartha

























