വിജേഷ് പിള്ള ഒളിവിൽ

സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ പരാതിപ്രകാരം കർണ്ണാടക പോലീസ് വിജേഷ് പിള്ളക്ക് സമന്‍സ് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ വാട്‌സ്ആപ്പ് വഴിയാണ് സമന്‍സ് അയച്ചത്. എത്രയും പെട്ടെന്ന് കെആര്‍പുര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയത്. എന്നാല്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. വിജേഷ് പിള്ളയെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ബെംഗളൂരു വൈറ്റ്ഫീല്‍ഡ് ഡിസിപി എസ് ഗിരീഷ് പറയുന്നു.. ഇതോട വിജേഷ് ഒളിവില്‍ പോയിയെന്നാണ് വിവരം.
മാര്‍ച്ച് നാലിന് ബെംഗളൂരു വൈറ്റ് ഫീല്‍ഡിലുള്ള സുരി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജേഷ് പിള്ള തന്നെ വിളിച്ച് വരുത്തി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്റെ പക്കലുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും, പിന്നീട് കള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തന്നാല്‍ മലേഷ്യയിലേക്ക് കുട്ടികളോടൊത്ത് രാജ്യം വിടണമെന്നും വിജേഷ് പിള്ള ആവശ്യപ്പെട്ടെന്നാണ് സ്വപ്ന പരാതിയില്‍ പറയുന്നത്. ഇതിനായി 30 കോചി രൂപ വാഗ്ദാനം നൽകിയെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു പോലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. സ്വപ്നയിൽനിന്ന് വിശദമായ മൊഴിയെടുപ്പിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























