കുളിമുറിയിലെ ബക്കറ്റിൽ ചോരക്കുഞ്ഞ്

പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച, ആറന്മുള കോട്ട സ്വദേശിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.നാട്ടുകാരുടേയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ, മാതാവ് ഉപേക്ഷിച്ച ആൺകുഞ്ഞിന് പുതുജീവൻലഭിക്കുകയും ചെയ്തു.
ഇന്ന് രാവിലെ അമിത രക്തസ്രാവത്തിന്, ചെങ്ങന്നൂരെ സ്വകാര്യ ആശുപാതിയിൽ ചികിത്സക്കെത്തിയ യുവതിയുടെ വിശദീകരണത്തിൽ ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയംമാണ്, നവജാത ശിശുവിൻ്റെ പുനർജന്മത്തിന് വഴിയൊരുക്കിയത്. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച്, ചെങ്ങന്നൂർ സ്റ്റേഷൻ ഓഫീസർ വിപിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സമയോചിതമായി പ്രവർത്തികുകയായിരുന്നു... യുവതി താമസിച്ചിരുന്ന ആറന്മുള കോട്ടയിലെ വാടക വീട്ടിൽ പരിശോധനക്കായി ഉടൻതന്നെ പോലീസെത്തി. . . കുളിമുറിയിൽ നിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ബാത്റും തുറന്ന് പരിശോധിച്ചപ്പോൾ, ബക്കറ്റിൽ തുണികൾക്കടിയിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നുവെന്ന് വാർഡ് മെമ്പർ പറഞ്ഞു.
. ഉടൻ തന്നെ കുഞ്ഞിനെയുമെടുത്ത് പോസീസ് 100 മീറ്ററോളം അകലെ കിടന്ന വാഹനത്തിലേക്ക് ഓടിയ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്... ഒട്ടും സമയം പാഴാക്കാതെ കുഞ്ഞിനെ ഇവർ ചെങ്ങന്നുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആറൻമുള പൊലീസ് സംരക്ഷണം അവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിയെ സമീപിക്കുകയും,.. തണൽ എന്ന സന് ന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ, വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളെജിലെക്ക് മാറ്റുകയും ചെയ്തു. 1. 3 kg ഭാരം മാത്രമുള്ള ആൺകുട്ടിയാണ് ജനിച്ച ഉടൻ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ടത്. യുവതി ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ഇവിടെ താമസിച്ച് വരികയായിരുന്നു. ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും ആറൻമുള പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























