എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു... സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്...വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും...

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍ കെ പി സി സിയുടെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിലാണ്.അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 13-ാം തീയതി മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.ഏപ്രില്‍ 10 മുതല്‍ പോഷക സംഘടനകള്‍ , സെല്ലുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മോദിയുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കുന്നതാണ്.
ഏപ്രില്‍ 10 മുതല്‍ 25 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് ജയ് ഭാരത് സത്യാഗ്രഹം സംഘടിപ്പിക്കും. ഏപ്രില്‍ 26 മുതല്‍ മെയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനം സംഘടിപ്പിക്കുന്നതാണ്.അതേസമയം, രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയെങ്കിലും വയനാച് ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പിന് ആറ് മാസത്തെ സാവകാശമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പ്രതികരിച്ചിരുന്നു.രാഹുൽഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ തുടർച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി നിർവാഹകസമിതി തീരുമാനിച്ചു. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിനെ വരവേൽക്കാൻ വൻറാലി സംഘടിപ്പിക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.13ന് മണ്ഡലം തലത്തിൽ നിശാ മാർച്ച് നടത്തും. 10 മുതൽ പോഷകസംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തിൽ ജനങ്ങളുടെ സഹായത്തോടെ പ്രധാനമന്ത്രി മോദിക്കെതിരെ പോസ്റ്റ് കാർഡ് പ്രചരണം സംഘടിപ്പിക്കും.
ജയ്ഭാരത് സത്യഗ്രഹംഈ മാസം 10 മുതൽ 25 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. 26 മുതൽ മേയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കും.മേയ് 11നും 25നുമിടയിൽ സംസ്ഥാനതല ജയ് ഭാരത് സത്യാഗ്രഹം കൊച്ചിയിൽ നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തേക്കും.വൈക്കം സത്യഗ്രഹ ശതാബ്ദി:വൻ ജനപങ്കാളിത്തമെന്ന്കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് സർക്കാർ പരിപാടിയിലേക്കാൾ ജനപങ്കാളിത്തമുണ്ടായെന്ന് നിർവാഹകസമിതി യോഗം വിലയിരുത്തി. ശതാബ്ദിയുടെ ഭാഗമായി ചരിത്ര കോൺഗ്രസ്, സെമിനാറുകൾ, എക്സിബിഷനുകൾ, ലഘുലേഖ വിതരണം തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് കെ.പി.സി.സിക്കുള്ളത്.
രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായും പ്രഖ്യാപിച്ചു.അതേസമയം മാര്‍ച്ച് 29 ന് കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍, വയനാട് മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിടുക്കപ്പെടേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു . രാഹുല്‍ ഗാന്ധിക്ക് കോടതി 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും അതുവരെ കമ്മീഷന്‍ കാത്തിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധി അവസാനമായി തന്റെ മണ്ഡലം സന്ദര്‍ശിച്ചത്. രാഹുല്‍ ഗാന്ധി ഏപ്രില്‍ 11 ന് വയനാട് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെയോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയോ രേഖ ഉദ്ധരിച്ച് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പാര്‍ട്ടി നേതാവ് അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ താമസമുള്‍പ്പെടെയുളള കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ തിങ്കളാഴ്ച്ച രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരായ അദ്ദേഹത്തിന്റെ അപ്പീലുകള്‍ കോടതി അംഗീകരിച്ചു. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍, 'മോദി കുടുംബപ്പേര്' പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha
























