അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെയെന്ന് മുൻ മന്ത്രി എം എം മണി

മുൻ മന്ത്രി എം എം മണി വിചിത്രമായ ഒരു വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മന്ത്രി എം.എം മണി പറഞ്ഞത്. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടുവെന്ന് പറഞ്ഞ മണി, 'ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ എന്ന വിചിത്ര പ്രതികരണമാണ് ഉന്നയിച്ചിരിക്കുന്നത്.
എം.എം മണി പറഞ്ഞത് ഇങ്ങനെ; കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ശല്യക്കാരനായ ആന അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിശ്ചയിച്ചിരിക്കുകയാണ്. ആ വിധിയെ മാനിക്കുകയും സ്വാഗതം ചെയ്യുകയുമാണ് എന്നദ്ദേഹം പറഞ്ഞു .ഇതിന്റെ പേരിൽ പ്രകടനവും ആഹ്ളാദവും നടത്താൻ പാടില്ലെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും എം എം മണി പറഞ്ഞു.
അതിവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെ . ഇതൊന്നുമല്ലാതെ വേറെ പോംവഴിയില്ല. ഈ മൃഗങ്ങളെയൊക്കെ കൊല്ലാൻ പറ്റോ? ഇവിടുന്ന് ശല്യമൊഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വനമാണവിടെ, നിബിഡവനം. നല്ല കാര്യം. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടു.അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതി നിർദേശം നൽകിയിരിക്കുന്നത് .
മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. അരിക്കൊമ്പനെ പിടികൂടിയതിനുശേഷം പടക്കം പൊട്ടിച്ചും സെൽഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ് .പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ജില്ലാ അടിസ്ഥാനത്തിൽ ആർ ഡി ഒ, ഡി എഫ് ഒ, എസ് പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























