70 വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വൃദ്ധസദനം മുതൽ ഗ്യാസ് ഏജൻസിയും പെട്രോൾ പമ്പും വരെ ദേവസ്വം ബോർഡിൻറെ ഈ വർഷത്തെ ബഡ്‌ജറ്റിൽ ..! കാര്യം കലക്കിയെങ്കിലും പിന്നിൽ മറ്റു ലക്ഷ്യങ്ങൾ ...? ദേവസ്വം ബോർഡു മുടിപ്പിക്കാനുള്ള സിപിഎം ന്റെ ലക്ഷ്യത്തിലേക്കുള്ള കുറുക്ക് വഴിയായിയാണ് ഇതിനെ സമൂഹമാധ്യമങ്ങൾ അടക്കം എടുത്തു കാണിക്കുന്നത്.... കോടികളുടെ കുടിശിക മൂലം പെട്രോളിയം കമ്പനികൾ കെ എസ് ആർ ടി സി അടക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കാത്തതിനാൽ സി പി എം കണ്ടെത്തിയ കുറുക്കുവഴിയാണ് "ദേവസ്വം പമ്പ് "..? വിമർശം

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഈ വർഷത്തെ ബഡ്‌ജറ്റിൽ നിരവധി പദ്ധതികൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 70 വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വൃദ്ധസദനം മുതൽ ഗ്യാസ് ഏജൻസിയും പെട്രോൾ പമ്പും വരെ ഇതിൽ ഉൾപ്പെടും. . 1257 കോടി രൂപയാണ് ദേവസ്വം ബോർഡ് വരുമാനം. 1253 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ അറിയിച്ചത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് നന്ദൻകോട് പെട്രോൾ പമ്പ് തുടങ്ങാനുള്ള ബോർഡിൻറെ തീരുമാനം വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ദേവസ്വം ബോർഡു മുടിപ്പിക്കാനുള്ള സിപിഎം ന്റെ ലക്ഷ്യത്തിലേക്കുള്ള കുറുക്ക് വഴിയായിയാണ് ഇതിനെ സമൂഹമാധ്യമങ്ങൾ അടക്കം എടുത്തു കാണിക്കുന്നത്. കോടികളുടെ കുടിശിക മൂലം പെട്രോളിയം കമ്പനികൾ കെ എസ് ആർ ടി സി അടക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കാത്തതിനാൽ സി പി എം കണ്ടെത്തിയ കുറുക്കുവഴിയാണ് "ദേവസ്വം പമ്പ് " എന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.
കെഎസ് ആർ ടിസിയും ദേവസ്വവും, രണ്ടും സർക്കാരിന്റെ കീഴിലാണ് വരുന്നത്. കാണിക്കയിൽ പാവപ്പെട്ട ഭക്തർ, വിശ്വാസത്തിൻറെ പേരിൽ കൊണ്ട് ഇടുന്ന പ ണം, ഒരു ഉളുപ്പുമില്ലാതെ കെ എസ്ആർ ടി സിക്ക് ഡീസൽ അടിക്കാൻ ഉപകരിക്കുക. അങ്ങനെ മതേതരത്വം വഴിഞ്ഞു ഒഴുക്കുക. എന്നാണ് ഈ പ്രഖ്യാപനത്തെ വിമർശിക്കുന്ന ഫേസ്ബുക് പോസ്റ്റുകൾ പറയുന്നത്. സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളെ എതിർക്കാൻ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലാത്തതിനാൽ ഇതിനെ ഭക്തജനങ്ങൾ എതിർക്കണം എന്ന ആഹ്വാനവും ഉയരുന്നുണ്ട്.
അടുത്തയിടക്കായി ഉത്സവങ്ങൾക്ക് അമ്പലത്തിൽ കാവി കൊടി പറ്റില്ല ,തോരണങ്ങൾ പറ്റില്ല എന്ന പോലീസിന്റെ ശാസനകളും, തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചതും എല്ലാം ഭക്തരിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ഇപ്പോൾ ഈ പുതിയ വിവാദം ഉയർന്നിരിക്കുന്നത് . അന്ന് തിരുമാന്ധാംകുന്ന്ക്ഷേ ത്രത്തിൽ അടിച്ചിരുന്ന പച്ച നിറത്തിലുള്ള പെയിന്റ് ഭക്തരുടെ കടുത്ത പ്രതിക്ഷേതത്തെ തുടർന്ന് മാറ്റി അടിച്ചിരുന്നു.
ദേവസ്വം ബോർഡിനെ നയിക്കുന്നത് ഭക്തർ അല്ലെന്നും എങ്ങനെയും ബോർഡിനെ നശിപ്പിക്കണം എന്ന ചിന്തയുള്ള കമ്മ്യൂണിസ്റ്റുകാരാണെന്നും ആരോപണം ഉണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഹിന്ദുക്കളെയും രാഷ്ട്രീയക്കാരെയും പുറത്താക്കാനായി ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഹിന്ദുക്കളെ മാറ്റി നിർത്താനുള്ള ഉത്തരവ് കോടതിയിൽ നിന്ന് നേടുകയും ചെയ്തിരുന്നു
ജനുവരിയിൽ ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് സർക്കാർ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു . അന്ന് കോടതി നടത്തിയ സുപ്രധാന നിരീക്ഷണമാണ് ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും. അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമാണ് എന്ന കാരണത്താൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മറ്റ് മതങ്ങളുടെയും ആരാധനാലയങ്ങളുടെ നടത്തിപ്പ് വിശ്വാസികൾ ആണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ക്ഷേത്ര കാര്യത്തിൽ മാത്രം എന്തിനാ സർക്കാരുകൾ ഇടപെടുന്നത് എന്ന ചോദ്യം അന്നേ ഉയർന്നുവെങ്കിലും അതിനു വേണ്ടി പോരാടാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ മുന്നോട്ടു വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























