പക്ഷേ അവസാനം കണക്കുകൂട്ടൽ ചെറുതായി ഒന്നു പിഴച്ചു, ഷഹറൂഖ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ എലത്തൂർ തിരഞ്ഞെടുത്തത് കരുതിക്കൂട്ടി? കേരളം നടുങ്ങിയേനേ..

ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. സെയ്ഫിയുമായി കേരളത്തിലേക്കു വന്ന അന്വേഷണസംഘത്തിന്റെ വാഹനം പഞ്ചറായതിനെത്തുടർന്ന് സ്വകാര്യ വാഹനത്തിലാണ് കോഴിക്കോട്ട് എത്തിച്ചത്. കേരളത്തിലേക്ക് എത്തിച്ച പ്രതിക്കൊപ്പം മൂന്നു പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടെ മാലൂർക്കുന്നിലുള്ള പൊലീസ് ക്യാംപിലാണ് പ്രതിയെ എത്തിച്ചത്.ചോദ്യം ചെയ്യലിൽ എല്ലാം ഭയപ്പെടുത്തുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്..യാതൊരു പ്രകോപനവുമില്ലാതെ ഷാരൂഖ് ഇപ്രകാരം ചെയ്തതിനു പിന്നിലുള്ള മനോവികാരം എന്താണെന്ന് ആണ് പൊലീസിന് ഇനി അറിയാൻ ഉള്ളത്..നിലവിൽ എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി. പ്രതിയെ അൽപ്പസമയത്തിനകം കേരളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഷഹറൂഖ് ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണ്.ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി - 1 കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാത്രമല്ല പെട്രോൾ ഒഴിച്ച് തീകൊളുത്താൻ എലത്തൂർ തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യമായിരുന്നു ഷഹറൂഖിനുണ്ടായിരുന്നതെന്നാണ് വിലയിരുത്തൽ. കമ്പാർട്ട്‌മെൻ്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത വ്യക്തികൂടിയായിരുന്നു പ്രതി. അതുകൊണ്ടുതന്നെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാകുകയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിൻ പൂർണമായി കയറുന്നതിന് മുമ്പാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതും തീയിട്ടതും. ഇതിനിടയിൽ ചങ്ങല വലിച്ച് ട്രെയിൻ നിന്നതോടെ യാത്രക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം ആക്രമണം നടന്ന കോച്ചുകൾ പാലത്തിൻ്റെ മദ്ധ്യത്തിൽ ആയിരുന്നെങ്കിൽ വലിയൊരു പ്രതിസന്ധി രൂപപ്പെടുമായിരുന്നു. ഒന്നുകിൽ പുഴയിൽ ചാടണം, അല്ലെങ്കിൽ വെന്തുമരിക്കണം എന്ന സ്ഥിതിയിലാകുമായിരുന്നു കാര്യങ്ങൾ. പ്രതി ലക്ഷ്യം വച്ചതും ഈ സാഹചര്യമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ട്രെയിൻ നിന്നത് പാലത്തിനു മുന്നിലായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതും. മാത്രമല്ല ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡിപ്പോ ഉൾപ്പടെയുള്ള പ്രദേശം കൂടിയാണ് എലത്തൂർ. തീ വലിയ തോതിൽ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമായിരിക്കും പ്രദേശവാസികളെ തേടിയെത്തുന്നതും. ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ടു തന്നെയാണ് പ്രതി ആക്രമണം നടത്തിയതെന്ന വിലയിരുത്തലാണ് നിലവിൽ പൊലീസ് കെെക്കൊള്ളുന്നതും. അതമസമയം പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫിയെ പിടികൂടിമഹാരാഷ്ട്രയിൽ നിന്നും പിടികൂടി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതി യുപിസ്വദേശിയായ ഷഹറൂഖ് സെയ്ഫി പിടിയിലായത്. ട്രെയിനില്‍ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്. മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതിയുമായി കേരളത്തിലെത്തിയ ശേഷം വാഹനം പഞ്ചറാവുകയും ചെയ്തു..
https://www.facebook.com/Malayalivartha
























