എം.എം മണിക്ക് കിട്ടിയതൊന്നും പോരാ..അരികൊമ്പൻ പണി കൊടുത്തു..'ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ'... വിചിത്ര പ്രതികരണത്തിൽ പ്രതിഷേധിച്ച് ജനം...

മുൻ മന്ത്രി എം.എം മണിക്ക് കിട്ടിയതൊന്നും പോരെന്നാണ് തോന്നുന്നത്..പലപ്പോഴും നാക്ക് പിഴ കൊണ്ട് അദ്ദേഹം എയറിൽ പോകാറുള്ളതാണ്...ഇപ്പോഴിതാ അരികൊമ്പനാണ് വിഷയം.. ചിന്നക്കനാലിലെ ജനവാസ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ എന്ന ആനയെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെയുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഹർജി മേയ് 26 നു വീണ്ടും പരിഗണിക്കും.ഇതിൽ പ്രതികരണവുമായി രംഗത്ത് വരികയായിരുന്നു എം എം മണി..ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടുവെന്ന് പറഞ്ഞ മണി, 'ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ എന്ന വിചിത്ര പ്രതികരണവും നടത്തി.
എം.എം മണിയുടെ വാക്കുകൾ-ഇപ്രകാരമാണ്..കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ശല്യക്കാരനായ ആന അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിശ്ചയിച്ചു. അതിനെ മാനിക്കുകയും സ്വാഗതം ചെയ്യുകയുമാണ്. ഇതിന്റെ പേരിൽ പ്രകടനവും ആഹ്ളാദവും നടത്താൻ പാടില്ലെന്ന് കോടതി പറയുന്നത് ശരിയല്ല.അതിവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെ. ഇതൊന്നുമല്ലാതെ വേറെ പേംവഴിയില്ല. ഈ മൃഗങ്ങളെയൊക്കെ കൊല്ലാൻ പറ്റോ? ഇവിടുന്ന് ശല്യമൊഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വനമാണവിടെ, നിബിഡവനം. നല്ല കാര്യം. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടു.അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതി നിർദേശം. മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. അരിക്കൊമ്പനെ പിടികൂടിയതിനുശേഷം പടക്കം പൊട്ടിച്ചും സെൽഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കി.പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ജില്ലാ അടിസ്ഥാനത്തിൽ ആർ ഡി ഒ, ഡി എഫ് ഒ, എസ് പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം.
പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ.ആനയെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലൂടെ കൊണ്ടു പോകുമ്പോൾ ജില്ലാ കളക്ടർമാർ മേൽനോട്ടം വഹിക്കണം
ആവശ്യത്തിന് പൊലീസിനെ വഴിയിൽ വിന്യസിക്കാനും പൊലീസ് എസ്‌കോർട്ട് നൽകാനും അതത് ജില്ലാ പൊലീസ് മേധാവികൾ നടപടിയെടുക്കണം
ആനയുമായി വാഹനം പോകുന്ന വഴിയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇതു ചെയ്യാൻ വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം
കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്. അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് പി.പി. പ്രമോദ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവർ സമ്പൂർണ്ണ മേൽനോട്ടം വഹിക്കണം.
ഇവർ സംഘത്തിനൊപ്പമുണ്ടാവണംഅരിക്കൊമ്പനെ ജി.പി.എസ്, വി.എച്ച്.എഫ് ടെക്നോളജി പ്രകാരമുള്ള റേഡിയോ കോളർ ധരിപ്പിക്കണംആനയെ പിടികൂടി പറമ്പിക്കുളത്ത് എത്തിച്ചു കാട്ടിൽ വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താനോ പ്രചരിപ്പിക്കാനോ പൊതുജനങ്ങളെ അനുവദിക്കരുത്
ആനയെ കൊണ്ടുപോകുന്ന വഴിയിൽ ചെണ്ട കൊട്ടാനോ പടക്കം പൊട്ടിക്കാനോ പാടില്ല. ആഘോഷങ്ങളും പാടില്ല. ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന് നിരോധനാജ്ഞ പ്രഖ്യപിക്കാം.
https://www.facebook.com/Malayalivartha
























