പ്രതിയെ വേഗത്തിൽ പിടി കൂടാൻ സാധിക്കാത്തത് കേരളാ പോലീസിന്റെ വീഴ്ച്ച...മൂന്ന് പൊലീസുകാർ മാത്രമാണ് ഷാരൂഖ് സെയ്‌ഫിയുടെ ഒപ്പമുണ്ടായിരുന്നത്....കോഴിക്കോട് എത്തുന്നതിനിടെ വാഹനത്തിന് തകരാറ് സംഭവിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ മാറിക്കയറിയാണ് പ്രതിയെ രാവിലെ കോഴിക്കോട് എത്തിച്ചത്....

ട്രെയിനിൽ തീവച്ച കേസിലെ പ്രതിയെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ്..രാജ്യത്തെ മൊത്തം നടുക്കിയ ഈ ഒരു സംഭവം നടന്നു ദിവസങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ...തുടക്കം മുതൽ തന്നെ പ്രതിയെ വളരെ വേഗത്തിൽ പിടി കൂടാൻ സാധിക്കാതെ ഇരുന്നത് കേരളാ പോലീസിന്റെ അലംഭാവം കൊണ്ടാണെന്നുള്ള വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു..ട്രെയിനിൽ തീവച്ച കേസിലെ പ്രതിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയെന്ന് ആക്ഷേപം ഉയരുന്നു. മൂന്ന് പൊലീസുകാർ മാത്രമാണ് ഷാരൂഖ് സെയ്‌ഫിയുടെ ഒപ്പമുണ്ടായിരുന്നത്. കോഴിക്കോട് എത്തുന്നതിനിടെ വാഹനത്തിന് തകരാറ് സംഭവിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ മാറിക്കയറിയാണ് പ്രതിയെ രാവിലെ ആറ് മണിയോടെ കോഴിക്കോട് എത്തിച്ചത്.കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പ്പാടാക്കിയ വാഹനം ബ്രേക്ഡൗണായി. മാത്രമല്ല, പ്രതിക്കൊപ്പം മൂന്നു പൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഒടുവിൽ കോഴിക്കോട്ടെ പൊലീസ് ക്യാംപിലേക്ക് പ്രതിയെ കൊണ്ടുവന്നത് സ്വകാര്യവാഹനത്തിലാണ്.മാമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. 45 മിനിറ്റിനുശേഷം എടക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ വാഹനം പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എൻജിൻ തകരാർ കാരണം ബ്രേക്ക്‌ഡൗൺ ആയി. പിന്നീട് നാലേമുക്കാലോടെ സ്വകാര്യ വാഹനത്തിൽ കയറ്റിയാണ് പ്രതിയെ കോഴിക്കോട് എത്തിച്ചത് .എലത്തൂരിൽ നിന്ന് ഷാറുഖിനു മുങ്ങാൻ അവസരമൊരുക്കിയത് നിർണായക മണിക്കൂറിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച. രാത്രി ട്രെയിനിൽ ആക്രമണമുണ്ടായ ശേഷം മണിക്കൂറുകളോളം ഷാറുഖ് സെയ്ഫി കേരളത്തിലുണ്ടായിരുന്നു. പൊള്ളലേറ്റ പാടുകളുണ്ടായിട്ടും സുരക്ഷിതമായി കേരളം കടക്കാൻ പ്രതിക്കു കഴിഞ്ഞു. ആലപ്പുഴ–കണ്ണൂർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രി 9.27ന് ആണ് ആക്രമണമുണ്ടാകുന്നത്. അതിനു ശേഷം പ്രതി കണ്ണൂർ വരെ സഞ്ചരിച്ച് അവിടെനിന്നു ട്രെയിൻ കയറി കാസർകോട് അതിർത്തി കടന്നെങ്കിലും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല.ആക്രമണത്തിനു ശേഷം യാത്ര പുനരാരംഭിച്ച ട്രെയിൻ കൊയിലാണ്ടിയിലും വടകരയിലും എത്തിയപ്പോൾ എല്ലാ കോച്ചുകളിലും ശുചിമുറികൾ ഉൾപ്പെടെ കേരള പൊലീസും റെയിൽവേ പൊലീസും പരിശോധന നടത്തിയിരുന്നു.
പൊള്ളലേറ്റ പരുക്കുകൾ ഉണ്ടായിട്ടും ഈ വണ്ടിയിൽ ഇയാൾ തുടർന്നു യാത്ര ചെയ്തെങ്കിൽ പൊലീസിന്റെ കണ്ണിൽ പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യമുണ്ട്.ആക്രമണമുണ്ടായതിനു ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി റോഡ് മാർഗമാണ് ഇയാൾ കണ്ണൂരിലേക്ക് പോയതെങ്കിലും മതിയായ പരിശോധനയുണ്ടായിരുന്നെങ്കിൽ ആ രാത്രി തന്നെ പിടിയിലാകുമായിരുന്നു. സംഭവത്തിനു ശേഷം രാത്രി പതിനൊന്നരയോടെ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരിലെത്തി. ആക്രമണമുണ്ടായ കോച്ചുകൾ സീൽ ചെയ്യാനും മാറ്റിയിടാനും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.അതിനു ശേഷമാണ് ഇയാൾ കണ്ണൂരിൽനിന്നു ട്രെയിൻ കയറി പോയത്. പ്രധാന പ്ലാറ്റ്ഫോമിൽ എത്താതെ ട്രെയിൻ കയറാൻ കഴിയില്ല. ഇയാൾ ചികിത്സ തേടിയതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി. ഇതു മാത്രമാണു പ്രതിയെ പിടികൂടാൻ കണ്ണൂരിൽ പൊലീസ് സ്വീകരിച്ച നടപടി.മഹാരാഷ്‌ട്ര എ ടി എസിനും ആർ പി എഫിനും ഷാരൂഖ് നൽകിയ മൊഴി അനുസരിച്ച് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെയാണ് ഇവിടെ എത്തിയത്. അതിനുശേഷം കേരളത്തിലെ ഒരു സ്റ്റേഷനിൽ ഇറങ്ങുകയും അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് മൂന്ന് കുപ്പി പെട്രോൾ വാങ്ങുകയും ചെയ്തു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെക്കണ്ട ഒരു ട്രെയിനിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഒരാളുടെ ഉപദേശപ്രകാരമാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. യാത്രയിൽ ഒരാൾ ഒപ്പമുണ്ടായിരുന്നു. ഇയാൾ മുംബയിലിറങ്ങി. അക്രമത്തിനുശേഷം രണ്ട് രണ്ട് കമ്പാർട്ട്‌മെന്റ് പുറകിലേയ്ക്ക് മാറി ഇരിക്കുകയും അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തുകയും ചെയ്തു. അവിടെനിന്ന് മറ്റൊരു ട്രെയിനിൽ രത്‌നഗിരിയിൽ എത്തി. ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റുവെന്നും പ്രതി മൊഴി നൽകി.
https://www.facebook.com/Malayalivartha


























