നാലു ദിവസത്തെ സന്ദർശനം..മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിലേക്ക്...ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും...യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് സന്ദർശനം....കൂടെ മരുമകനും...മറ്റു മന്ത്രിമാരും..

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിലേക്കു പോകും. അടുത്ത മാസം ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് സന്ദർശനം. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. അടുത്ത മാസം 8 മുതൽ 10 വരെ അബുദാബി നാഷനൽ എക്സ്ബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം.യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ അടുത്ത മാസം 7 ന് വൈകിട്ട് 7 മണിക്ക് നാഷനൽ തിയറ്ററിൽ നടത്തുന്ന പരിപാടിയിലും 10 നു ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി തുടങ്ങി 9 അംഗ സംഘമാണ് യുഎഇ സന്ദർശിക്കുന്നത്. മെയ് 8 മുതൽ പത്തു വരെ അബുദാബി നാഷണൽ എക്സ്ബിഷൻ സെന്ററിലാണ് ഇൻവെസ്റ്റ്മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യൽ സെന്റർ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും.മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.അതേ സമയം വിദേശ പര്യടത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായക്കാലത്ത് കോടികൾ ചെലവാക്കി വിദേശ ടൂർ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്നാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. സംസ്ഥാന സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശൻ ആക്ഷേപിച്ചു. എന്തും ചെയ്യാം എന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha

























