എം.വി.ഗോവിന്ദന്റെ പേര് വിളിച്ച് പറഞ്ഞ് ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു; വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ കണ്ണൂരിലെത്തിയപ്പോൾ അരങ്ങേറിയത് അത്യന്തം നാടകീമായ സംഭവ വികാസങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ എയറിലാണ്. വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ കണ്ണൂരിലെത്തിയപ്പോൾ അത്യന്തം നാടകീമായ സംഭവ വികാസങ്ങളാണ് നടന്നത്. അദ്ദേഹത്തെ ബിജെപി പ്രവർത്തകർ പരിഹസിക്കുകയുണ്ടായി. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്യുകയുണ്ടായി. വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി .
എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം ചെയ്തത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്ന തരത്തിൽ ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തുകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . എന്തായാലും ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ എയറിലാണ്.
അതേസമയം രാവിലെ 11.16നായിരുന്നു വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്താൻ ആറു മണിക്കൂറും 7 മിനിറ്റും മാത്രമാണ് എടുത്തത് . പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ വന്ദേഭാരത് എക്സ്പ്രസിനെ ആരവത്തോടെ സ്വീകരിക്കുകയായിരുന്നു . കേരളത്തിന് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള മുദ്രാവാക്യങ്ങളും ശക്തമായി കേട്ടിരുന്നു.
രാവിലെ 5.10നായിരുന്നു വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്. ഉന്നത റെയിൽവേ ഓഫിസർമാരും വന്ദേഭാരത് ട്രെയിനിൽ പോകേണ്ട ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു. എന്ത് കൊണ്ടാണ് ഗോവിന്ദൻ മാസ്റ്ററും അപ്പവും ഒക്കെ ഇത്രയധികം പരിഹസിക്കപ്പെടുന്നത് എന്ന കാര്യം നമുക്കറിയാം. മുൻപ് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞ ‘അപ്പക്കഥ’ വൈറലായതായിരുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ? അപ്പോപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം എന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്.
ഇതുകൊണ്ടാണ് വന്ദേഭാരതിന് നൽകിയ സ്വീകരണത്തിനിടെ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം ചെയ്തത്.‘‘അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം എന്നായിരുന്നു ഗോവിന്ദൻ മാസ്റ്റർ ഇന്നലെ പറഞ്ഞത് . ‘‘ഇതൊക്കെ ജഡ്ജിക്കും ഉയർന്ന ഉദ്യോഗസ്ഥൻമാർക്കും വക്കീലൻമാർക്കും മാത്രമേ പറ്റൂ എന്നാണ് നിങ്ങൾ ധരിച്ചുവച്ചത്. അവിടെ ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
https://www.facebook.com/Malayalivartha

























