Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കണ്ണടച്ച് ഇരുട്ടാക്കല്‍ ആണ് ഇപ്പോള്‍ നടന്നത്... വന്ദേഭാരതിനെ സ്വാഗതം ചെയ്തു; സില്‍വര്‍ ലൈന്‍ പകരം വയ്ക്കരുതെന്നും വി ശിവന്‍കുട്ടി

17 APRIL 2023 05:55 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് എക്‌സ്പ്രസിനെ സ്വാഗതം ചെയ്യ് മന്ത്രി വി ശിവന്‍കുട്ടി. വന്ദേഭാരത് ട്രെയിന്‍ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടുള്ള ട്രെയിന്‍ ആണെങ്കിലും കേരളത്തിലെ ട്രെയില്‍വേ ട്രാക്കിലെ നിര്‍മ്മാണ രീതിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിച്ച വേഗത ലഭിക്കില്ലെന്ന് മന്ത്രി പറയുന്നു. കേരളത്തിന്റെ ട്രാക്കിന്റെ വേഗക്ഷേമത കൂട്ടാതെ യാത്രയ്ക്ക് വലിയ സമയലാഭം ഉണ്ടാകാന്‍ സാധ്യതയില്ല.

മന്ത്രി സില്‍വര്‍ ലൈനുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. വന്ദേഭാരത് ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരില്‍ ഓടിയെത്താന്‍ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്നും ശിവന്‍കുട്ടി ചൂണ്ടികാട്ടി.

എന്നാല്‍ സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയില്‍വേ ലൈന്‍ ആണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടും തിരിച്ചും ട്രെയിനുകള്‍ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ എന്നും മന്ത്രി ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ പ്രതിദിനം വിരലില്‍ എണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി സില്‍വര്‍ ലൈന്‍ പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ ആണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നു...
വന്ദേഭാരത് ട്രെയിന്‍ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടുള്ള ട്രെയിന്‍ ആണെങ്കിലും കേരളത്തിലെ ട്രെയില്‍വേ ട്രാക്കിലെ നിര്‍മ്മാണ രീതിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിച്ച വേഗത ലഭിക്കില്ല. കേരളത്തിന്റെ ട്രാക്കിന്റെ വേഗക്ഷേമത കൂട്ടാതെ യാത്രയ്ക്ക് വലിയ സമയലാഭം ഉണ്ടാകാന്‍ സാധ്യതയില്ല.
വന്ദേഭാരതിന്റെ പരമാവധി വേഗത എന്ന് നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. എന്നാല്‍ ശരാശരി 110 130 കിലോമീറ്റര്‍ വേഗതയിലാണ് മണിക്കൂറില്‍ ഇത് ഓടുന്നത്.
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്ന പരമാവധി വേഗത:
തിരുവനന്തപുരം കായംകുളം 100 കിലോമീറ്റര്‍
കായംകുളം ആലപ്പുഴ തുറവൂര്‍
90 കിലോമീറ്റര്‍
തുറവൂര്‍ എറണാകുളം 80 കിലോമീറ്റര്‍
കായംകുളം കോട്ടയം എറണാകുളം 90 കിലോമീറ്റര്‍
എറണാകുളം ഷൊര്‍ണ്ണൂര്‍ 80 കിലോമീറ്റര്‍
ഷൊര്‍ണ്ണൂര്‍ പാലക്കാട് 110 കിലോമീറ്റര്‍
ഷൊര്‍ണ്ണൂര്‍ മംഗലാപുരം 110 കിലോമീറ്റര്‍ എന്നിങ്ങനെയാണ്.
വന്ദേഭാരതിന് അനുവദിച്ചിരിക്കുന്ന പരമാവധി വേഗതയുടെ ഗുണം കേരളത്തിന് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം ട്രാക്കിന്റെ പരമാവധി വേഗക്ഷമത മണിക്കൂറില്‍ 80 മുതല്‍ 110 കിലോമീറ്റര്‍ ആയി നിജപ്പെടുത്തിയതുകൊണ്ടാണ്. ട്രാക്കില്‍ വിവിധ സ്ഥലങ്ങളില്‍ അനുവദിച്ചിരിക്കുന്ന സ്ഥിരമായ വേഗതാ നിര്‍ദ്ദേശം അനുസരിച്ച് ട്രെയിന്‍ ഓടുമ്പോള്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ശരാശരി വേഗത മണിക്കൂറില്‍ 50 മുതല്‍ 70 വരെ മാത്രമാണ്.
യാത്രാ സമയം കുറച്ച്, സമയം ലാഭിക്കാന്‍ ഹൈസ്പീഡ് ട്രാക്ക് കേരളത്തില്‍ പുതുതായി ഉണ്ടാക്കേണ്ട സാഹചര്യമുണ്ട്. സുരക്ഷിത കോച്ചുകളും അതിലുള്ള യാത്രയും സൗകര്യങ്ങളും കേരളത്തിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഡിസൈനിംഗില്‍ പൊതുമേഖലയില്‍ (റെയില്‍വേയ്ക്ക് കീഴിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി) തുടങ്ങി സ്വകാര്യ കമ്പനികളില്‍ എത്തി നില്‍ക്കുന്നു വന്ദേ ഭാരതിന്റെ ചരിത്രം, ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വളരെ കുറച്ചു കോച്ചുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
കേരളത്തെ റെയില്‍വേ തഴഞ്ഞ ചരിത്രം
ആവി എഞ്ചിന്‍ ആയിരുന്ന കാലത്ത് മീറ്റര്‍ ഗേജില്‍ മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന പാളങ്ങളായിരുന്നു ഉണ്ടായിരുന്നത്.വളവുകളും കയറ്റവും ഇറക്കവും ഉള്ള റെയില്‍പ്പാത ആയിരുന്നു അത്. പിന്നീട് ഡീസല്‍ എഞ്ചിന്‍ വന്നപ്പോള്‍ പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള സിംഗിള്‍ ലെയിന്‍ ബ്രോഡ്‌ഗേജ് വന്നപ്പോഴും വളവുകള്‍ കുറച്ചില്ല, മാറ്റം വരുത്തിയില്ല.
അടുത്ത വികസനമായ ഡബിള്‍ ലെയിന്‍ വന്നപ്പോഴും വേഗത കൂട്ടാനുള്ള നടപടികള്‍ ഉണ്ടായില്ല.1990 നു ശേഷം പണി നടത്തിയ സ്ഥലങ്ങളിലാണ് വേണ്ട മാറ്റങ്ങള്‍ നടത്തി വേഗത മണിക്കൂറില്‍
100 ഉം 110 ഉം ഒക്കെ ആക്കിയത്. കേരളത്തിലെ നിലവിലുള്ള ട്രാക്ക് കപ്പാസിറ്റി 100 ശതമാനത്തില്‍ കൂടുതലാണ്. അതിനാല്‍ പുതിയ ട്രെയിനുകള്‍ ഓടിക്കുന്നത് ബുദ്ധിമുട്ടാകും. ഒപ്പം തന്നെ ട്രാക്ക് കപ്പാസിറ്റി കൂടിയാല്‍ ട്രാക്ക് മെയിന്റനന്‍സ് നടത്താനുള്ള സമയവും പരിമിതമാകും.
തിരുവനന്തപുരം, എറണാകുളം സ്‌റ്റേഷനുകള്‍ അടക്കം ട്രെയിന്‍ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം കുറവാണ്.
കോച്ചുകള്‍ സ്‌റ്റേബിള്‍ ചെയ്യാന്‍ സ്‌പെയര്‍ ട്രാക്ക് ഇല്ല. ഇതെല്ലാം ട്രെയിനുകളുടെ വേഗത, കൃത്യത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
പുതിയ അതിവേഗ ട്രാക്കിന്റെ സാധ്യതകള്‍:
വേഗത കൂടണമെങ്കില്‍ നിലവിലുള്ള ട്രാക്ക് രണ്ട് വര്‍ഷം കുറഞ്ഞത് അടച്ചിട്ട് പുതിയ സര്‍വ്വെ പ്രകാരം ട്രാക്ക് ഉണ്ടാക്കണം എന്നാണ് അനുമാനം. അത്തരത്തിലുള്ള ഒരു സര്‍വ്വെയുടെ പ്രാരംഭ പ്രവര്‍ത്തനം പോലും റെയില്‍വേ നടത്തിയിട്ടില്ല എന്നതാണ് സാഹചര്യം.
അല്‍പം വിദേശ യാഥാര്‍ഥ്യം :
ലോകത്തെ ഏറ്റവും വേഗതയില്‍ ഓടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 574 കിലോമീറ്ററിന് മുകളില്‍ ആണ്.
എന്തുകൊണ്ട് സില്‍വര്‍ ലൈന്‍ വേണം?
നിലവിലെ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്ക് അടക്കം പണി കഴിഞ്ഞു വരണമെങ്കില്‍ 10 മുതല്‍ 15 വര്‍ഷം വരെ എടുക്കും.നിലവിലുള്ളതും 50 വര്‍ഷം മുന്നില്‍ കണ്ടുള്ളതുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണം ട്രാക്ക് പണിയാന്‍.
ഇവിടെയാണ് സില്‍വര്‍ ലെയിന്‍ പദ്ധതിയുടെ പ്രസക്തി.സില്‍വര്‍ ഒരു ട്രെയിനോ ഒന്നിലധികം ട്രെയിനുകളുടെ ഗതാഗതമോ മാത്രമല്ല വിഭാവനം ചെയ്യുന്നത്.അത് അതിവേഗ ട്രെയിന്‍ യാത്രയെ മൊത്തം അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ്. ജനങ്ങളുടെ ഭാവിയ്ക്ക് വേണ്ടി, കേരള വികസനത്തിന് വേണ്ടി, വികസിത രാജ്യങ്ങളിലെ ഗതാഗതത്തോട് കിട പിടിക്കാന്‍, യാത്രാ സമയം എത്ര ലാഭിക്കാന്‍ ആകുമോ അത്രയും ലാഭിക്കാനാകണം. അതിന് സില്‍വര്‍ ലെയിന്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണ്.
വന്ദേഭാരത് ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരില്‍ ഓടിയെത്താന്‍ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്ന് മാത്രം.
എന്നാല്‍ സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയില്‍വേ ലൈന്‍ ആണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടും തിരിച്ചും ട്രെയിനുകള്‍ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ.
ഇന്ന് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍
ഹൈസ്പീഡ്,സെമി ഹൈസ്പീഡ് റെയില്‍വേ സിസ്റ്റങ്ങള്‍ നിര്‍മാണത്തിലാണ്. അവിടൊന്നും കേരളത്തില്‍ ഉണ്ടായ പോലെ അക്രമസമരങ്ങള്‍ നടക്കുന്നില്ല. നാടിന്റെ വികസനത്തെ എല്ലാവരും ഒത്തു ചേര്‍ന്ന് വരവേല്‍ക്കുകയാണ്.
പ്രതിദിനം നൂറിലേറെ സര്‍വീസ് നടത്തുന്ന സില്‍വര്‍ ലൈനിനെ പ്രതിദിനം വിരലില്‍ എണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (15 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (16 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (24 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends