Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഹിന്ദുദൈവങ്ങളുടെ നഗ്നത വരയ്ക്കാം..!മോദിക്കെതിരായ ഡോക്യുമെന്റി കാണിക്കാം..കേരളാ സ്റ്റോറി ഇറങ്ങും മുമ്പ് വിലക്കും..കമ്മികളേ... ഇതാണ് ഫാസിസം..!

29 APRIL 2023 11:07 AM IST
മലയാളി വാര്‍ത്ത
ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവരാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരളാ സ്‌റ്റോറി എന്ന ഹിന്ദി സിനിമ റിലീസാകും മുമ്പ് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടത്-വലത് മുന്നണികള്‍ രംഗത്തെത്തിയിരിക്കുകയാണല്ലോ. സിനിമയുടെ ട്രെയിലര്‍ മാത്രമാണ്. രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലധികം പേര്‍ ഇത് കണ്ടു. ട്രെയിലര്‍ സിനിമയുടെ സ്വഭാവം എങ്ങനെയാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സിനിമ കണ്ടാലേ ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ എന്ന് പറയാനാകൂ.             സിനിമ കണ്ട ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രതിഷേധിക്കാം. അതല്ല പ്രദര്‍ശനമേ അനുവദിക്കില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ നിങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുമ്പ് വാളെടുത്തിട്ടുള്ളതോ. ഏറ്റവും അവസാനം നടി ദീപികാ പാദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് പത്താനാന്‍ സിനിമയിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില പ്രതിഷേധങ്ങളുണ്ടായി. അന്ന് സി.പി.എമ്മും കോണ്‍ഗ്രസും എന്ത് നിലപാടാണ് സ്വീകരിച്ചത്.         ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യൂമെന്ററി ബിബിസി പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ അത് നിരോധിച്ചു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യം മുഴുവനും അത് പ്രദര്‍ശിപ്പിച്ചു. അപ്പോള്‍ ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങള്‍ രണ്ട് കൂട്ടരുടെ മാത്രം പോക്കറ്റിലിരിക്കുന്നതല്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അതിന് അവകാശമുണ്ട്. ഭരണഘടന അത് അനുവദിക്കുന്നുണ്ട്. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഇറങ്ങിയപ്പോഴും കോണ്‍ഗ്രസും സി.പി.എമ്മും ചില മുസ്ലിം സംഘടനകളും വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.         പക്ഷെ, ജനം അതെല്ലാം തള്ളിക്കളഞ്ഞു പടം 300 കോടിയാണ് വാരിക്കൂട്ടിയത്. കാശ്മിരിലെ ഭൂരിപക്ഷം ആയിരുന്ന പണ്ഡിറ്റുകള്‍ ന്യൂനപക്ഷമായത് എങ്ങനെ എന്ന കഥയാണ് ആ സിനിമ പറഞ്ഞത്. അതില്‍ കാര്യവും കഴമ്പും ഉള്ളത് കൊണ്ടാണ് ജനം ഏറ്റെടുത്തത്. ഒന്നുമില്ലാതെ ജനം ഒരു സിനിമ കണ്ട് വിജയിപ്പിക്കുമോ? ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ, ചിലര്‍ മനസ്സിലായാലും ആയില്ലെന്ന് നടിക്കും. അതിന് അവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ട്.           സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയാം, നിരൂപണം എഴുതാം, പ്രതിഷേധിക്കാം അങ്ങനെ എന്തെല്ലാം ജനാധിപത്യ മാര്‍ഗങ്ങളുണ്ട്. ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ ആസ്പദമാക്കി മൊയ്തു താഴത്ത് എന്ന സംവിധായകനൊരു സിനിമ എടുത്തു. ചിത്രം പ്രഖ്യാപിച്ച ദിവസം മുതല്‍ അയാള്‍ നേരിട്ട ഭീഷണി, സിനിമ റിലീസാകാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ ഇതെല്ലാം സി.പി.എമ്മുകാര്‍ നടത്തിയില്ലേ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പിണറായി വിജയനെ വില്ലനായി അവതരിപ്പിക്കുന്നതാണ്. ഹരീഷ് പേരാടിയാണ് പിണറായിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി നിറഞ്ഞാടി കയ്യടി നേടിയത്.           ആ സിനിമയെ സി.പി.എം വളരെ നിശബ്ദമായി തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കി. മീരാ നായരുടെ ദ മിഡ് നൈറ്റ് ചില്‍ഡ്രന്‍ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ഭരണത്തെ വിമര്‍ശിക്കുന്നതാണ്. ആ സിനിമ കേരള രാജ്യാന്തരചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററിന് മുന്നില്‍ പ്രതിഷേധം നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയറാണ് ഐ.എഫ്.എഫ്.കെയില്‍ നടന്നത്. കെ.കരുണാകരന്റെ ഭരണകാലത്താണ് ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ രാഷ്ട്രീയ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്.             അവരുടെ സിനിമകളിലെ പല സീനുകളും ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. അവസാനം അപ്പീല്‍ കമ്മിറ്റിയെ സമീപിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം കിസാ കുര്‍സികാ അഥവാ കസേരയുടെ കഥ എന്ന ചിത്രത്തിന്റെ റീല് പോലും കോണ്‍ഗ്രസുകാര്‍ കത്തിച്ചുകളഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും ചെയ്ത് കൂട്ടിയ കാര്യങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് കലാപത്തെ ആസ്പദമാക്കി എടുത്ത ഒക്ടോബര്‍ 31 എന്ന സിനിമ 2015ലാണ് ഇറങ്ങിയത്.         ചിത്രം ബാന്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അവസാനം നിര്‍മാതാക്കള്‍ക്ക് കോടതി കയറിയ ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ഇന്ദിരാഗാന്ധിയുമായി ഭര്‍ത്താവ് ഫിറോസ് അകന്ന് കഴിഞ്ഞിരുന്ന കാലത്തെ ആസ്പദമാക്കി എടുത്തു എന്ന സംശയം കൊണ്ട് പോലും കോണ്‍ഗ്രസുകാര്‍ ഒരു സിനിമ രണ്ട് കൊല്ലം നിരോധിച്ചു. ഗുല്‍സാറിന്റെ ആനന്ദി എന്ന ചിത്രത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.             ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ പോലും മാനിക്കാത്തവരാണ് കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും. വിഖ്യാത ചിത്രകാരന്‍ സരസ്വതിദേവിയുടെ നഗ്നചിത്രം വരച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞിരുന്നത്. എം.എ ബേബിയായിരുന്നു അതില്‍ പ്രമുഖന്‍. തൃശൂര്‍ കേരള വര്‍മ കോളജിലെ എസ്.എഫ്.ഐക്കാര്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ക്യാമ്പസില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. ബി.ജെ.പിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയാണത് നീക്കിയത്.             നവാഗതരെ സ്വാഗതം ചെയ്യാന്‍ സ്ഥാപിച്ച ഫ്‌ലക്‌സായിരുന്നു ഇത്. ഇങ്ങിനെയൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അദ്ദേയറ്റം വരെ പോയവരാണ്. കേരളത്തിലെ മതപരിവര്‍ത്തനത്തെ കുറിച്ചും ഐ.എസ് ബന്ധത്തെ കുറിച്ചും പറയുന്ന ഒരു സിനിമയെ ഭയക്കുന്നത്. ഒരു സിനിമ കൊണ്ട് കേരളത്തിലുള്ളവരെല്ലാം ബി.ജെ.പിക്കാരാവുമോ? ഇല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. പിന്നെന്തിനാണ് ഇത്ര തിടുക്കം. ലക്ഷ്യം ഒന്നുമാത്രം മുസ്ലിം വോട്ട്. പട്ടി എല്ലിന്‍ കഷണത്തിനായി കടിപിടികൂടുന്നത് പോലെ നാല് വോട്ടിന് വേണ്ടി ബഹിഷ്‌ക്കരണവുമായി ഇറങ്ങിയിരിക്കുകയാണ് കപട ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാര്‍.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (26 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (30 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (34 minutes ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (39 minutes ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (51 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (1 hour ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (1 hour ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (1 hour ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (2 hours ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends